Kannur
ഡൈമേറിയ പുൽമേടുകളുടെ സ്വർണവർണം പുതച്ച് മാടായിപ്പാറ

പഴയങ്ങാടി: കേരളത്തിലെ പ്രമുഖ ഇടനാടൻ ചെങ്കൽക്കുന്നും ജൈവവൈവിധ്യങ്ങളുടെ കലവറയുമായ മാടായിപ്പാറ ഇപ്പോൾ പൂർണമായും സ്വർണവർണത്തിലാണ്. നീലപ്പൂവിന്റെയും ചൂതിന്റെയും സാന്നിധ്യത്തിൽ നീലിമയും വെള്ളയും പുതച്ചുനിൽക്കുന്ന മാടായിപ്പാറക്ക് മൺസൂൺ കാലങ്ങളിൽ ഹരിത നിറമാണ്.
ഋതുഭേദങ്ങൾക്കനുസൃതമായി ദൃശ്യമനോഹാരിത പകർന്നുനൽകുന്ന മാടായിപ്പാറയിൽ നവംബർ മുതൽ മാർച്ച് വരെ ഡൈമേറിയ പുല്ലിന്റെ സാന്നിധ്യമാണ്. 300 ഏക്കറോളം പരന്നുകിടക്കുന്ന മാടായിപ്പാറയിൽ മാർച്ചിലാണ് ഡൈമേറിയ പുൽമേടുകൾ പൂർണ സ്വർണവർണം
പുതച്ചുനിൽക്കുന്നത്.
തിത്തിരിപക്ഷികൾ, വാനമ്പാടി എന്നിവ കൂടുനിർമിക്കുന്നത് ഡൈമേറിയ പുൽമേടുകളിലാണ്. റൊട്ടാറിയ മലബാറിക്ക, നിംഫോഡിസ് കൃഷ്ണകേസര, ലെപിഡാഗത്തിലം കേരളൻസിസ്, എറിയോകുലോൺ മാടായിപ്പാറൻസിസ്, കോഎലാചിൻ മാടായിൻസീസ്, പാറസോപുബിയ ഹോഫ്മന്നി തുടങ്ങി മാടായിപ്പാറയിൽ മാത്രം 11 പുതിയയിനം സസ്യങ്ങൾ ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. പ്രധാന പ്രാണിഭോജി സസ്യമായ ഡ്രോസിറ ഇന്റിക്ക ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഇടനാടൻ ചെങ്കൽ കുന്നാണ് മാടായിപ്പാറ.
നെല്ലിപ്പൂ, കാക്കപ്പൂവ് എന്നൊക്കെ അറിയപ്പെടുന്ന യൂട്രിക്കുലേറിയയുടെ ഏഴ് ഇനങ്ങളുണ്ട് മാടായിപ്പാറയിൽ. 666 ഇനം സസ്യങ്ങൾ മാടായിപ്പാറയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 161 എണ്ണം സംസ്ഥാനത്ത് ഇവിടെ മാത്രം കണ്ടുവരുന്ന ഇനങ്ങളും ഒമ്പതെണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്നതുമാണ്.
സംസ്ഥാനത്ത് കണ്ടെത്തിയ അഞ്ഞൂറോളം പക്ഷിവർഗങ്ങളിൽ 182 എണ്ണം മാടായിപ്പാറയിലുണ്ട്. 5000 മുതൽ 8000 കിലോമീറ്റർ വരെ പറന്ന് മാടായിപ്പാറയിലെത്തുന്ന ദേശാടനപ്പക്ഷികളിൽ പലതും തിരിച്ചുപോവാതെ മാടായിപ്പാറയിൽ കഴിയുന്നുവെന്നത് ഇവിടം ശ്രദ്ധേയമാക്കുന്ന വിസ്മയമാണ്. നാളിതുവരെ കണ്ടെത്തിയ 327 ഇനം ചിത്രശലഭങ്ങളിൽ 140 ഇനങ്ങളുണ്ട് മാടായിപ്പാറയിൽ.
അനധികൃത കടന്നുകയറ്റവും വാഹന പാർക്കിങ്ങും മാലിന്യ നിക്ഷേപവും മാടായിപ്പാറയിലെ ജൈവ വൈവിധ്യങ്ങൾക്ക് വൻ ഭീഷണിയാണുയർത്തുന്നത്. സാമൂഹികദ്രോഹികൾ തീയിടുന്നത് നിമിത്തം ഏക്കർകണക്കിന് പുൽമേടുകളാണ് ഓരോ വർഷവും കത്തിയമരുന്നത്. അഗ്നിബാധയിൽ അത്യപൂർവ സസ്യങ്ങളും ജീവികളുമാണ് നാശമടയുന്നത്.
ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികളെത്തുന്നുണ്ട്. പ്രകൃതിയുടെ ജൈവ സമ്പത്തായ മാടായിപ്പാറ സംരക്ഷിക്കുന്നതിൽ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
Kannur
നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.
കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്