Breaking News
അന്യസംസ്ഥാനമായി അടുക്കള ; മാറുന്നോ തലശ്ശേരി രുചിപ്പെരുമ

തലശ്ശേരി: സാഹിത്യവും പ്രണയവും കുടുംബബന്ധങ്ങളുമൊക്കെ പോഷിപ്പിച്ചതാണ് തലശ്ശേരിയുടെ രുചിപ്പെരുമ. ഏത് ബന്ധവും ദൃഢമാക്കിയെടുക്കാവുന്ന ചേരുവകളിലൊന്നായി മലയാളിയുടെ രസമുകുളങ്ങളെ ത്രസിപ്പിച്ച ആ രുചിക്കൂട്ട് ഒരുക്കാനുള്ള നിയോഗം ഏറെക്കുറെ അന്യസംസ്ഥാന തൊഴിലാളികൾക്കാണ്.
ഇന്ത്യയുടെ ഏത് നഗരത്തിൽ ചെന്നാലും കിട്ടാവുന്ന രുചിയായി തലശ്ശേരിയുടെ ഭക്ഷണപാരമ്പര്യം മെല്ലെമെല്ലെ നഷ്ടമാകുന്നുവെന്ന് പരിഭവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ് നാൾക്കുനാൾ.ബിരിയാണിയായാലും സദ്യയായാലും തലശ്ശേരിക്ക് നൂറ്റാണ്ടുകളായി കൽപ്പിച്ചു കിട്ടിയ നാടൻ രുചിക്കൂട്ട് ഒന്നുവേറെ തന്നെയാണ്.
ചെന്നൈയിലും ബാംഗ്ളൂരിലും മുംബെയിലും കൊൽക്കൊത്തയിലും എന്തിന് ഗൾഫ് നാടുകളിൽ പോലും തലശ്ശേരി ബിരിയാണി എന്ന് ബോർഡ് തൂക്കാൻ കടയുടമകളെ പ്രേരിപ്പിച്ചത് ഈ ദേശത്തിന്റെ രുചിപ്പെരുമ ഒന്നുകൊണ്ടുമാത്രമായിരുന്നു.തലശ്ശേരി ബിരിയാണിക്ക് സാഹിത്യ മാനം നൽകിയത് ആനന്ദും മുകുന്ദനും, പുനത്തിൽ കുഞ്ഞബ്ദുള്ളയുമൊക്കെയാണ്.
പേർഷ്യൻ ബിരിയാണിയുടെ രുചി ആദ്യമായി തലശ്ശേരിയിലെത്തിച്ചത് വ്യാപാരത്തിനെത്തിയ കച്ച് മേമനായിരുന്നു. തലശ്ശേരിയിലെ മുലാമ്പത്ത് തറവാട്ടുകാരായിരുന്നു അക്കാലത്ത് ബിരിയാണി പാചക വിദഗ്ധർ.
തലശേരിയിലെ ഹോട്ടലുകളിലും അന്യസംസ്ഥാനതൊഴിലാളികളാണ് പാചകം ചെയ്യുന്നത്. പൊതുവായി പഠിച്ചെടുത്ത രീതി ഇവർ അവലംബിക്കുമ്പോൾ തലശ്ശേരിയുടെ സ്വന്തം രുചി നഷ്ടമാകുന്നുവെന്ന് ആഹാരപ്രിയർ പരിഭവിക്കുന്നുണ്ട്.
ഇത്തരത്തിൽ തലശേരിയുടെ വിഭവങ്ങളുടെ രുചിയും മണവും നഷ്ടപ്പെട്ടിട്ട് വർഷങ്ങളായി. സമീപദേശമായ മാഹിയിലും സ്ഥിതിയും വ്യത്യസ്തമല്ല.തരും ബംഗാളി അവിയൽ തലശേരിക്കാരുടെ ഊണിന് പ്രിയ വിഭവങ്ങളായ സാമ്പാർ, കൂട്ടുകറി, അവിയൽ, പച്ചടി, ഉൾപ്പെടെയുള്ളവ ബംഗാളികളാണെന്ന് അറിയുമ്പോഴാണ് തലശേരി രുചിയുടെ നഷ്ടക്കണക്ക് അറിയുക.
പഴയ പാചക രീതികളിലും രുചിയിലും,വൃത്തിയിലും പിടിച്ചു നിൽക്കാൻ അപൂർവ്വം ചില പഴയകാല ഹോട്ടലുകാർ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്കും പാരമ്പര്യമറിയാത്ത അവിദഗ്ധ തൊഴിലാളികളെ സ്വീകരിക്കേണ്ടി വരികയാണ്.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്