Breaking News
കല്യാശ്ശേരിയിൽ ‘ഹലോ ഡോക്ടർ’

കണ്ണൂർ: രോഗികൾക്ക് ഏതുസമയവും ഡോക്ടറുമായി സംശയ നിവാരണത്തിനായി ഹലോ ഡോക്ടർ പദ്ധതിയുമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിക്ക് ജില്ല വികസന സമിതിയുടെ അംഗീകാരം ലഭിച്ചു. ഇതിനുപുറമെ ആരോഗ്യ മേഖലയിൽ നിരവധി നൂതന പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നടപ്പാക്കുന്നത്. ബ്ലോക്കിന്റെ തനതുഫണ്ടിൽ നിന്ന് മൂന്ന് ലക്ഷം ചെലവഴിച്ചാണ് ഹലോ ഡോക്ടർ പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാന സർക്കാറിന്റെ അംഗീകാരം കൂടി ലഭിക്കുന്നമുറക്ക് പദ്ധതി തുടങ്ങുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. വിമല അറിയിച്ചു.
ഹലോ ഡോക്ടറിലൂടെ രോഗികൾക്ക് ഏത് സമയവവും ഫോണിൽ വിളിച്ച് സംശയനിവാരണം നടത്താം. ഇതിനായി പ്രത്യേക കാൾ സെന്റർ സംവിധാനം ആരംഭിക്കും. കൂടാതെ ഡോക്ടറെ നേരിട്ട് കാണേണ്ടവർക്ക് മാട്ടൂൽ സി.എച്ച്.സിയിൽ ഇതിനായുള്ള സൗകര്യവും തുടർ ചികിത്സക്കുള്ള സംവിധാനവും ഒരുക്കും. സംസ്ഥാനത്തുതന്നെ ആദ്യമായാണ് തദ്ദേശ സ്ഥാപനത്തിന് കീഴിൽ ഇത്തരമൊരു പദ്ധതി തുടങ്ങുന്നതെന്ന് വിമല പറഞ്ഞു.
പദ്ധതിക്കായി മാട്ടൂൽ സി.എച്ച്.സി കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേക ഡോക്ടറെ നിയമിക്കും. 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കും. ഏപ്രിൽ മാസത്തിൽ ഡോക്ടറുടെ സേവനം ലഭിക്കുന്ന രീതിയിൽ പദ്ധതി തുടങ്ങാനാണ് നീക്കം.
സ്ത്രീകൾക്ക് കൗൺസലിങ്ങിനായി സ്പർശം പദ്ധതിയും ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഉടൻ തുടങ്ങും.
ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ഇതിനായി കൗൺസലിങ്ങ് കേന്ദ്രം തുടങ്ങും. ഇവിടെ ഒരു കൗൺസലറെയും നിയമിക്കും. പെൺകുട്ടികൾക്കും വീട്ടമ്മാർക്കും ഓൺലൈനായി ഫോണിലൂടെയും ആവശ്യമുള്ളവർക്ക് നേരിട്ടും കൗൺസലിങ് നൽകുകയെന്നതാണ് സ്പർശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി രണ്ട് ലക്ഷമാണ് നീക്കിവെച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ രണ്ട് പദ്ധതികൾക്ക് കൂടുതൽ തുക വകയിരുത്തുമെന്നും വൈസ് പ്രസിഡന്റ് അറിയിച്ചു.
ടാക്സി ഡ്രൈവർമാർക്കായി ഒരു ലക്ഷം വകയിരുത്തി ‘ഹാർട്ട് ദ സേവർ’ എന്ന പദ്ധതിയും നടപ്പാക്കും. ഹൃദ്രോഗികളെ ആശുപത്രിയിലെത്തിക്കുന്നവർക്കായുള്ള ബോധവത്കരണവും രോഗികൾക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷക്കുള്ള പരിശീലനവുമാണ് ഇതിലൂടെ നൽകുക.
പ്രധാനമായും ടാക്സി ഡ്രൈവർമാർക്കാണ് പദ്ധതിക്ക് കീഴിൽ പരിശീലനം നൽകുക. ഇതിനായി വിദഗ് ധ പരിശീലകനെയും ബ്ലോക്കിന് കീഴിൽ നിയമിക്കും. എരിപുരം താലൂക്ക് ആശുപത്രിക്ക് കീഴിലുള്ള സൗജന്യ ഡയാലിസിസ് പദ്ധതിക്കായി രണ്ട് മുറി കെട്ടിടത്തിനും രണ്ട് ഡയലിസിസ് മെഷീൻ അനുവദിക്കാനും ബ്ലോക്കിന് കീഴിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാർക്ക് ‘അനുയാത്ര’
ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ വിതരണവുമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി. ‘അനുയാത്ര’ പദ്ധതിയിൽപ്പെടുത്തിലാണ് വീൽചെയറുകൾ നൽകിയത്. പഴയങ്ങാടി താലൂക്ക് ആശുപത്രി അങ്കണത്തിൽ കലക്ടർ എസ്. ചന്ദ്രശേഖർ വിതരണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ ആറു പേർക്കാണ് വീൽചെയർ വിതരണം ചെയ്തത്. 7,62,000 രൂപയാണ് ഫണ്ട് ചെലവഴിച്ചത്.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന് ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന് ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്