Connect with us

Breaking News

ഇവിടെ മാലിന്യം ‘മാനേജ്’ ചെയ്യുന്നത് ഒരുകൂട്ടം പോത്തുകൾ: ഒരു തീപ്പൊരി മതി, മറ്റൊരു ബ്രഹ്മപുരമാകാൻ

Published

on

Share our post

കണ്ണൂർ : കോർപറേഷനും ജില്ലയിലെ നഗരസഭകളും പഞ്ചായത്തുകളുമെല്ലാം മാലിന്യസംസ്കാരണത്തിനു മാതൃകാപരമായ നടപടികളെടുത്തു മുന്നേറുമ്പോൾ അതൊന്നും ബാധിക്കാത്തൊരു ഇടമുണ്ടു നഗരമധ്യത്തിൽ – കണ്ണൂർ കന്റോൺമെന്റ്. ഫയർ സ്റ്റേഷനു മുൻവശം ജില്ലാ ആശുപത്രിക്കും പുതിയ ബസ് സ്റ്റാൻഡിനും ഇടയിലാണ് ഇവരുടെ മാലിന്യ സംഭരണ കേന്ദ്രം.

വലിയ മതിലുകെട്ടിയ ട്രഞ്ചിങ് ഗ്രൗണ്ടിൽ പ്ലാസ്റ്റിക് സഞ്ചികളിലാക്കി മാലിന്യം മലപോലെ കുന്നുകൂട്ടിയിരിക്കുകയാണ് ഇവിടെ.

എന്നാൽ ഈ മതിൽക്കെട്ടിനു പുറത്തും ഏക്കറുകണക്കിന് ഭൂമിയിൽ പ്ലാസ്റ്റിക് മാലിന്യം പരന്നുകിടക്കുന്നതു കാണാം. ഹോളി ട്രിനിട്രി കത്തീഡ്രലിന്റെ സെമിത്തേരിക്കു സമീപവും റോഡിലേക്കും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കുമിഞ്ഞുകൂടിക്കിടപ്പുണ്ട്.

രാവിലെ മുതൽ കന്റോൺമെന്റിന്റെ വാഹനങ്ങളിൽ ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് കൊണ്ടുവരുന്ന മാലിന്യം ഉച്ചവരെയുള്ള സമയത്ത് തൊഴിലാളികൾ വേർതിരിക്കാറുണ്ടെങ്കിലും പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നു മാലിന്യക്കൂമ്പാരത്തിന്റെ അളവു കണ്ടാൽ വ്യക്തമാകും.

മാലിന്യം കൂട്ടിയിട്ടിരിക്കുന്ന മതിൽക്കെട്ടിനു പുറത്ത് സോളിഡ് വേസ്റ്റ് മാനേജ്മെന്റ് സെന്റർ എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉച്ചയ്ക്കുശേഷം ഇവിടെ മാലിന്യം ‘മാനേജ്’ ചെയ്യുന്നത് ഒരുകൂട്ടം പോത്തുകളാണ്.

ജില്ലാ ആശുപത്രിയിൽ നിന്നുൾപ്പെടെയുള്ള മാലിന്യമാണ് പോത്തുകൾ കടിച്ചുവലിക്കുന്നത്. പോത്തുകളെ ഇവയ്ക്കിടയിൽ മേയാൻ വിട്ട് ഗേറ്റ് പൂട്ടിയിട്ട സ്ഥിതിയിലായിരുന്നു ഇന്നലെ വൈകിട്ട് കണ്ട കാഴ്ച. പക്ഷികളും മാലിന്യം കൊത്തിവലിക്കുന്നുണ്ടായിരുന്നു. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്.

കന്റോൺമെന്റ് ബോർഡ് നിലവിലുണ്ടായിരുന്ന സമയത്തു മാലിന്യം കൃത്യമായി വേർതിരിക്കാറുണ്ടായിരുന്നു. ജൈവ മാലിന്യം ഉപയോഗിച്ചു വളം നിർമിച്ച് കിലോ 8 രൂപ നിരക്കിൽ വിൽപന നടത്തുകയും ചെയ്തിരുന്നു. പൂർണമായും സൗജന്യമായി മാലിന്യശേഖരണം നടക്കുന്ന മേഖലയാണ് കന്റോൺമെന്റ്.

രതീഷ് ആന്റണി (കന്റോൺമെന്റ് ബോർഡ് മുൻ അംഗം)

ഇവിടെ മാലിന്യം നിറഞ്ഞതോടെ താവക്കര വെസ്റ്റ് സ്നേഹാലയം റോഡിനു സമീപത്തെ കന്റോൺമെന്റിന്റെ ഉടമസ്ഥതയിലുള്ള മൈതാനത്തും മാസങ്ങളോളമായി മാലിന്യം തള്ളുന്നുണ്ട്.‌ പ്രദേശത്തെ കുട്ടികൾ കളിച്ചിരുന്ന മൈതാനമായിരുന്നു ഇത്.

കന്റോൺമെന്റ് മാലിന്യം തള്ളാൻ തുടങ്ങിയതോടെ പുറത്തുനിന്നുള്ളവരും ഇവിടെ മാലിന്യം കൊണ്ടുവന്നിടുന്നുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. മുൻപ് തീ പടർന്നപ്പോൾ വൈകാതെ അണയ്ക്കാൻ സാധിച്ചതാണു വലിയ അപകടം ഒഴിവാക്കിയത്.


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!