Connect with us

Breaking News

പേരാവൂർ താലൂക്കാസ്പത്രി മാസ്റ്റർ പ്ലാനിനെതിരെ നല്കിയ കേസിൽ ഹൈക്കോടതി അഡ്വ.കമ്മീഷണർ തെളിവെടുപ്പ് നടത്തി

Published

on

Share our post

പേരാവൂർ: താലൂക്കാസ്പത്രി നവീകരണത്തിന്റെ ഭാഗമായുള്ള മാസ്റ്റർ പ്ലാനിനെതിരെ സമീപവാസികൾ നല്കിയ കേസിൽ അന്തിമ വിധി വരാനിരിക്കെ ഹൈക്കോടതി നിയോഗിച്ച കമ്മീഷണർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കിയാൽ തങ്ങളുടെ വീടുകളിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെടുമെന്ന് കാണിച്ച് ഡോ.എ.സദാനന്ദൻ,ലത രവീന്ദ്രൻ എന്നിവർ നല്കിയ ഹർജിയിലാണ് അഡ്വ.കമ്മീഷണർ ജയകുമാർ നമ്പൂതിരി സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയത്.

ഹർജിക്കാരുടെ വീടുകളിലേക്ക് മറ്റു സാധ്യമായ വഴികൾ, മാസ്റ്റർ പ്ലാനിൽ സാധ്യമായ മാറ്റം വരുത്തൽ,നിലവിലുള്ള ആസ്പത്രി കോമ്പൗണ്ടിനുള്ളിലെ റോഡിന്റെ പഴക്കം തുടങ്ങിയവ നേരിട്ട് പരിശോധിക്കാനാണ് ഹൈക്കോടതി അഡ്വ.കമ്മീഷണറെ നിയോഗിച്ചത്.

ഹർജിക്കാരുടെ ആവശ്യപ്രകാരം മുൻപ് അഡ്വ.കമ്മീഷണറെ നിയോഗിക്കുകയും സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ,ഇതിനെതിരെ സർക്കാർവിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് രണ്ടാമതും അഡ്വ.കമ്മീഷണറെ നിയോഗിച്ചത്.

ഹർജിക്കാരുടെ വീടുകളിലേക്ക് ആസ്പത്രി കോമ്പൗണ്ടിനുള്ളിലൂടെയല്ലാതെ മറ്റു വഴികൾ സാധ്യമാണെന്നും ഇക്കാര്യം പരിശോധിക്കുന്നതിൽ ആദ്യം നിയോഗിച്ച അഡ്വ.കമ്മീഷണർ വീഴ്ച വരുത്തിയെന്നും ഗവ.പ്ലീഡർ അഡ്വ.കെ.പി.ഹാരിഷ് വാദിച്ചു.

2021 ജൂലായിൽ നല്കിയ ഹർജിയിൽ നടപടി വൈകുന്ന സാഹചര്യത്തിൽ പൊതുപ്രവർത്തകനായ പേരാവൂർ സ്വദേശി ബേബി കുര്യൻ കേസിൽ കക്ഷി ചേർന്നിരുന്നു.സംസ്ഥാന ആരോഗ്യവകുപ്പിന്റെ അധീനതയിലുള്ള ആസ്പത്രി ഭൂമിയിലൂടെ വ്യക്തികൾക്ക് വഴി അനുവദിക്കരുതെന്നും ഹർജിക്കാർ കയ്യേറിയ സർക്കാർ ഭൂമി തിരിച്ചുപിടിച്ച് ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നും ബേബി കുര്യനു വേണ്ടി ഹാജരായ അഡ്വ.വിമല ബേബിയും വാദിച്ചു.

ഇതേത്തുടർന്നാണ് സംയുക്ത പരിശോധനക്ക് ഹൈക്കോടതി ഉത്തരവിട്ടത്.പേരാവൂർ-പുതുശേരി റോഡിൽ നിന്ന് ഹർജിക്കാരിൽ രണ്ട് പേരുടെ വീടുകളിലേക്ക് സാധ്യമായ വഴികൾ,ബ്ലോക്ക് ഓഫീസ് റോഡിൽ നിന്ന് സാധ്യമായ വഴികൾ,ബസ് സ്റ്റാൻഡിനു സമീപത്തെ സ്വകാര്യ റോഡിൽ നിന്നുള്ള സാധ്യതകൾ എന്നിവയാണ് കമ്മീഷണർ പരിശോധിച്ചത്.

സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകനായ അഭിലാഷ് മാത്തൂർ ഹാജരായി.ഡെപ്യൂട്ടി ഡി.എം.ഒ അശ്വിൻ ഗോപാലൻ,താലൂക്കാസ്പത്രി സൂപ്രണ്ട് എച്ച്.അശ്വിൻ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,ബേബി കുര്യൻ,ഹർജിക്കാരായ ഡോ.എ.സദാനന്ദൻ,ലത രവീന്ദ്രൻ,റാബിയ,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഹാജരായി.പേരാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എൻ.ബിജോയിയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തുണ്ടായിരുന്നു.

ആരോഗ്യ വകുപ്പിന്റെ ഭൂമിയിലൂടെ യാതൊരു കാരണവശാലും പൊതുവഴി അനുവദിക്കില്ലെന്നും മാസ്റ്റർ പ്ലാനിൽ യാതൊരു മാറ്റവും അനുവദിക്കില്ലെന്നും ഡെപ്യൂട്ടി ഡി.എം.ഒ അശ്വിൻ ഗോപാലൻ അഡ്വ.കമ്മീഷണർ മുൻപാകെ വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് എസ്.മണികുമാർ,ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കുന്നതിനെതിരെ 2021 ജൂലായിൽ നല്കിയ ഹർജിയിൽ സിംഗിൽ ബെഞ്ച് അനുവദിച്ച ഇടക്കാല സ്റ്റേ ഉത്തരവ് ഡിവിഷൻ ബെഞ്ച് കഴിഞ്ഞമാസം നീക്കം ചെയ്തിരുന്നു.മാസ്റ്റർ പ്ലാനിനു വേണ്ടി കിഫ്ബി 53 കോടിയുടെ ഫണ്ട് അനുവദിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും കേസ് തീർപ്പാകാത്തതിനാൽ ആസ്പത്രിയുടെ നിർമാണം നിലച്ചിരിക്കുകയാണ്.

 


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!