Breaking News
പേരാവൂർ താലൂക്കാസ്പത്രി മാസ്റ്റർ പ്ലാനിനെതിരെ നല്കിയ കേസിൽ ഹൈക്കോടതി അഡ്വ.കമ്മീഷണർ തെളിവെടുപ്പ് നടത്തി

പേരാവൂർ: താലൂക്കാസ്പത്രി നവീകരണത്തിന്റെ ഭാഗമായുള്ള മാസ്റ്റർ പ്ലാനിനെതിരെ സമീപവാസികൾ നല്കിയ കേസിൽ അന്തിമ വിധി വരാനിരിക്കെ ഹൈക്കോടതി നിയോഗിച്ച കമ്മീഷണർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കിയാൽ തങ്ങളുടെ വീടുകളിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെടുമെന്ന് കാണിച്ച് ഡോ.എ.സദാനന്ദൻ,ലത രവീന്ദ്രൻ എന്നിവർ നല്കിയ ഹർജിയിലാണ് അഡ്വ.കമ്മീഷണർ ജയകുമാർ നമ്പൂതിരി സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയത്.
ഹർജിക്കാരുടെ വീടുകളിലേക്ക് മറ്റു സാധ്യമായ വഴികൾ, മാസ്റ്റർ പ്ലാനിൽ സാധ്യമായ മാറ്റം വരുത്തൽ,നിലവിലുള്ള ആസ്പത്രി കോമ്പൗണ്ടിനുള്ളിലെ റോഡിന്റെ പഴക്കം തുടങ്ങിയവ നേരിട്ട് പരിശോധിക്കാനാണ് ഹൈക്കോടതി അഡ്വ.കമ്മീഷണറെ നിയോഗിച്ചത്.
ഹർജിക്കാരുടെ ആവശ്യപ്രകാരം മുൻപ് അഡ്വ.കമ്മീഷണറെ നിയോഗിക്കുകയും സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ,ഇതിനെതിരെ സർക്കാർവിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് രണ്ടാമതും അഡ്വ.കമ്മീഷണറെ നിയോഗിച്ചത്.
ഹർജിക്കാരുടെ വീടുകളിലേക്ക് ആസ്പത്രി കോമ്പൗണ്ടിനുള്ളിലൂടെയല്ലാതെ മറ്റു വഴികൾ സാധ്യമാണെന്നും ഇക്കാര്യം പരിശോധിക്കുന്നതിൽ ആദ്യം നിയോഗിച്ച അഡ്വ.കമ്മീഷണർ വീഴ്ച വരുത്തിയെന്നും ഗവ.പ്ലീഡർ അഡ്വ.കെ.പി.ഹാരിഷ് വാദിച്ചു.
2021 ജൂലായിൽ നല്കിയ ഹർജിയിൽ നടപടി വൈകുന്ന സാഹചര്യത്തിൽ പൊതുപ്രവർത്തകനായ പേരാവൂർ സ്വദേശി ബേബി കുര്യൻ കേസിൽ കക്ഷി ചേർന്നിരുന്നു.സംസ്ഥാന ആരോഗ്യവകുപ്പിന്റെ അധീനതയിലുള്ള ആസ്പത്രി ഭൂമിയിലൂടെ വ്യക്തികൾക്ക് വഴി അനുവദിക്കരുതെന്നും ഹർജിക്കാർ കയ്യേറിയ സർക്കാർ ഭൂമി തിരിച്ചുപിടിച്ച് ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നും ബേബി കുര്യനു വേണ്ടി ഹാജരായ അഡ്വ.വിമല ബേബിയും വാദിച്ചു.
ഇതേത്തുടർന്നാണ് സംയുക്ത പരിശോധനക്ക് ഹൈക്കോടതി ഉത്തരവിട്ടത്.പേരാവൂർ-പുതുശേരി റോഡിൽ നിന്ന് ഹർജിക്കാരിൽ രണ്ട് പേരുടെ വീടുകളിലേക്ക് സാധ്യമായ വഴികൾ,ബ്ലോക്ക് ഓഫീസ് റോഡിൽ നിന്ന് സാധ്യമായ വഴികൾ,ബസ് സ്റ്റാൻഡിനു സമീപത്തെ സ്വകാര്യ റോഡിൽ നിന്നുള്ള സാധ്യതകൾ എന്നിവയാണ് കമ്മീഷണർ പരിശോധിച്ചത്.
സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകനായ അഭിലാഷ് മാത്തൂർ ഹാജരായി.ഡെപ്യൂട്ടി ഡി.എം.ഒ അശ്വിൻ ഗോപാലൻ,താലൂക്കാസ്പത്രി സൂപ്രണ്ട് എച്ച്.അശ്വിൻ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,ബേബി കുര്യൻ,ഹർജിക്കാരായ ഡോ.എ.സദാനന്ദൻ,ലത രവീന്ദ്രൻ,റാബിയ,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഹാജരായി.പേരാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എൻ.ബിജോയിയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തുണ്ടായിരുന്നു.
ആരോഗ്യ വകുപ്പിന്റെ ഭൂമിയിലൂടെ യാതൊരു കാരണവശാലും പൊതുവഴി അനുവദിക്കില്ലെന്നും മാസ്റ്റർ പ്ലാനിൽ യാതൊരു മാറ്റവും അനുവദിക്കില്ലെന്നും ഡെപ്യൂട്ടി ഡി.എം.ഒ അശ്വിൻ ഗോപാലൻ അഡ്വ.കമ്മീഷണർ മുൻപാകെ വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് എസ്.മണികുമാർ,ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കുന്നതിനെതിരെ 2021 ജൂലായിൽ നല്കിയ ഹർജിയിൽ സിംഗിൽ ബെഞ്ച് അനുവദിച്ച ഇടക്കാല സ്റ്റേ ഉത്തരവ് ഡിവിഷൻ ബെഞ്ച് കഴിഞ്ഞമാസം നീക്കം ചെയ്തിരുന്നു.മാസ്റ്റർ പ്ലാനിനു വേണ്ടി കിഫ്ബി 53 കോടിയുടെ ഫണ്ട് അനുവദിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും കേസ് തീർപ്പാകാത്തതിനാൽ ആസ്പത്രിയുടെ നിർമാണം നിലച്ചിരിക്കുകയാണ്.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്