Connect with us

Breaking News

പേരാവൂർ താലൂക്കാസ്പത്രി മാസ്റ്റർ പ്ലാനിനെതിരെ നല്കിയ കേസിൽ ഹൈക്കോടതി അഡ്വ.കമ്മീഷണർ തെളിവെടുപ്പ് നടത്തി

Published

on

Share our post

പേരാവൂർ: താലൂക്കാസ്പത്രി നവീകരണത്തിന്റെ ഭാഗമായുള്ള മാസ്റ്റർ പ്ലാനിനെതിരെ സമീപവാസികൾ നല്കിയ കേസിൽ അന്തിമ വിധി വരാനിരിക്കെ ഹൈക്കോടതി നിയോഗിച്ച കമ്മീഷണർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കിയാൽ തങ്ങളുടെ വീടുകളിലേക്കുള്ള വാഹന ഗതാഗതം തടസ്സപ്പെടുമെന്ന് കാണിച്ച് ഡോ.എ.സദാനന്ദൻ,ലത രവീന്ദ്രൻ എന്നിവർ നല്കിയ ഹർജിയിലാണ് അഡ്വ.കമ്മീഷണർ ജയകുമാർ നമ്പൂതിരി സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയത്.

ഹർജിക്കാരുടെ വീടുകളിലേക്ക് മറ്റു സാധ്യമായ വഴികൾ, മാസ്റ്റർ പ്ലാനിൽ സാധ്യമായ മാറ്റം വരുത്തൽ,നിലവിലുള്ള ആസ്പത്രി കോമ്പൗണ്ടിനുള്ളിലെ റോഡിന്റെ പഴക്കം തുടങ്ങിയവ നേരിട്ട് പരിശോധിക്കാനാണ് ഹൈക്കോടതി അഡ്വ.കമ്മീഷണറെ നിയോഗിച്ചത്.

ഹർജിക്കാരുടെ ആവശ്യപ്രകാരം മുൻപ് അഡ്വ.കമ്മീഷണറെ നിയോഗിക്കുകയും സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ,ഇതിനെതിരെ സർക്കാർവിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് രണ്ടാമതും അഡ്വ.കമ്മീഷണറെ നിയോഗിച്ചത്.

ഹർജിക്കാരുടെ വീടുകളിലേക്ക് ആസ്പത്രി കോമ്പൗണ്ടിനുള്ളിലൂടെയല്ലാതെ മറ്റു വഴികൾ സാധ്യമാണെന്നും ഇക്കാര്യം പരിശോധിക്കുന്നതിൽ ആദ്യം നിയോഗിച്ച അഡ്വ.കമ്മീഷണർ വീഴ്ച വരുത്തിയെന്നും ഗവ.പ്ലീഡർ അഡ്വ.കെ.പി.ഹാരിഷ് വാദിച്ചു.

2021 ജൂലായിൽ നല്കിയ ഹർജിയിൽ നടപടി വൈകുന്ന സാഹചര്യത്തിൽ പൊതുപ്രവർത്തകനായ പേരാവൂർ സ്വദേശി ബേബി കുര്യൻ കേസിൽ കക്ഷി ചേർന്നിരുന്നു.സംസ്ഥാന ആരോഗ്യവകുപ്പിന്റെ അധീനതയിലുള്ള ആസ്പത്രി ഭൂമിയിലൂടെ വ്യക്തികൾക്ക് വഴി അനുവദിക്കരുതെന്നും ഹർജിക്കാർ കയ്യേറിയ സർക്കാർ ഭൂമി തിരിച്ചുപിടിച്ച് ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നും ബേബി കുര്യനു വേണ്ടി ഹാജരായ അഡ്വ.വിമല ബേബിയും വാദിച്ചു.

ഇതേത്തുടർന്നാണ് സംയുക്ത പരിശോധനക്ക് ഹൈക്കോടതി ഉത്തരവിട്ടത്.പേരാവൂർ-പുതുശേരി റോഡിൽ നിന്ന് ഹർജിക്കാരിൽ രണ്ട് പേരുടെ വീടുകളിലേക്ക് സാധ്യമായ വഴികൾ,ബ്ലോക്ക് ഓഫീസ് റോഡിൽ നിന്ന് സാധ്യമായ വഴികൾ,ബസ് സ്റ്റാൻഡിനു സമീപത്തെ സ്വകാര്യ റോഡിൽ നിന്നുള്ള സാധ്യതകൾ എന്നിവയാണ് കമ്മീഷണർ പരിശോധിച്ചത്.

സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകനായ അഭിലാഷ് മാത്തൂർ ഹാജരായി.ഡെപ്യൂട്ടി ഡി.എം.ഒ അശ്വിൻ ഗോപാലൻ,താലൂക്കാസ്പത്രി സൂപ്രണ്ട് എച്ച്.അശ്വിൻ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ,ബേബി കുര്യൻ,ഹർജിക്കാരായ ഡോ.എ.സദാനന്ദൻ,ലത രവീന്ദ്രൻ,റാബിയ,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ഹാജരായി.പേരാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എൻ.ബിജോയിയുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തുണ്ടായിരുന്നു.

ആരോഗ്യ വകുപ്പിന്റെ ഭൂമിയിലൂടെ യാതൊരു കാരണവശാലും പൊതുവഴി അനുവദിക്കില്ലെന്നും മാസ്റ്റർ പ്ലാനിൽ യാതൊരു മാറ്റവും അനുവദിക്കില്ലെന്നും ഡെപ്യൂട്ടി ഡി.എം.ഒ അശ്വിൻ ഗോപാലൻ അഡ്വ.കമ്മീഷണർ മുൻപാകെ വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് എസ്.മണികുമാർ,ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കുന്നതിനെതിരെ 2021 ജൂലായിൽ നല്കിയ ഹർജിയിൽ സിംഗിൽ ബെഞ്ച് അനുവദിച്ച ഇടക്കാല സ്റ്റേ ഉത്തരവ് ഡിവിഷൻ ബെഞ്ച് കഴിഞ്ഞമാസം നീക്കം ചെയ്തിരുന്നു.മാസ്റ്റർ പ്ലാനിനു വേണ്ടി കിഫ്ബി 53 കോടിയുടെ ഫണ്ട് അനുവദിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും കേസ് തീർപ്പാകാത്തതിനാൽ ആസ്പത്രിയുടെ നിർമാണം നിലച്ചിരിക്കുകയാണ്.

 


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!