ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
പൊള്ളുന്നു!; സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ ജില്ലയെന്ന വിശേഷണത്തിനു മാറ്റമില്ലാതെ കണ്ണൂർ

കണ്ണൂർ : സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ ജില്ലയെന്ന വിശേഷണത്തിനു മാറ്റമില്ലാതെ കണ്ണൂർ. ഇന്നലെയും സംസ്ഥാനത്തു കൂടിയ ചൂട് അനുഭവപ്പെട്ടത് ജില്ലയിലെ സ്ഥലങ്ങളിൽ തന്നെ. മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളത്തിലാണ് ഇന്നലെയും സംസ്ഥാനത്തെ ഉയർന്ന താപനില രേഖപ്പെടുത്തിയത്. 40.8 ഡിഗ്രി സെൽഷ്യസ്. ഇരിക്കൂർ, ആറളം തുടങ്ങിയ മേഖലകളിലും ചൂട് 40 ഡിഗ്രിക്കു മുകളിലായിരുന്നു. ചൂടു കൂടിയതോടെ ജില്ലയിൽ തീപിടിത്തങ്ങളും കൂടുകയാണ്. മാർച്ച് മാസം ആരംഭിച്ച് ഇന്നലെ വരെ ജില്ലയിൽ നൂറിലേറെ സ്ഥലങ്ങളിൽ തീപിടിത്തമുണ്ടായി.
തീപിടിത്തങ്ങൾ കൂടുന്നു
കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ തളിപ്പറമ്പ് മേഖലയിൽ മാത്രം 18 തീപിടിത്തങ്ങളുണ്ടായി. ഇന്നലെ മാത്രം 5 ഇടത്തു തീപിടിച്ചു. പരിയാരത്ത് 3 മേഖലകളിലും കടന്നപ്പള്ളിയിൽ 4 ഇടങ്ങളിലും മാടായിപ്പാറയിൽ ആറിടങ്ങളിലും തീപിടിച്ചു. ചെറുപുഴ തിരുമേനിയിലും ഉളിക്കൽ മേഖലയിൽ 5 ഇടങ്ങളിലും ഇരിക്കൂറിൽ മൂന്നിടങ്ങളിലും ഈ ദിവസങ്ങളിൽ തീപിടിത്തമുണ്ടായി.
കൂത്തുപറമ്പിൽ 9 ഇടങ്ങളിലും ഇരിട്ടിയിൽ 20 സ്ഥലത്തും തീ പടർന്നു. കണ്ണൂർ നഗരത്തില്‍ രണ്ടിടത്തും തീപിടിത്തമുണ്ടായി. മട്ടന്നൂർ മേഖലയിൽ 5 ഇടങ്ങളില്‍ തീപിടിത്തമുണ്ടായി. വിമാനത്താവള മതിലിനു പുറത്തു നാഗവളവിലും കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായിരുന്നു. കാഞ്ഞിരോട് 220 കെവി സബ്സ്റ്റേഷൻ കോംപൗണ്ട്, ചക്കരക്കൽ മലയാളംകുന്ന്, അഞ്ചരക്കണ്ടി കണ്ണാടിവെളിച്ചത്ത് കശുവണ്ടിത്തോട്ടത്തിലും തീപിടിച്ചു.
ഓടിയെത്താനാകാതെ അഗ്നിരക്ഷാസേന
ജില്ലയിലെ അഗ്നിരക്ഷാ നിലയങ്ങളിൽ മതിയായ ജീവനക്കാർ ഇല്ലാത്തതു രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ചെറുതും വലുതുമായ തീപിടിത്തങ്ങൾ ദിനംപ്രതി വർധിക്കുമ്പോഴും ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ അധികൃതർ തയാറാകുന്നില്ല. ജീവനക്കാർക്ക് അത്യാവശ്യത്തിനു പോലും അവധി എടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കണ്ണൂർ, തളിപ്പറമ്പ്, പെരിങ്ങോം സ്റ്റേഷനുകളിൽ 10 വീതം ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരുടെ ഒഴിവുണ്ട്. പയ്യന്നൂർ– 8, പാനൂർ– 8, കുത്തുപറമ്പ്– 7, പേരാവൂർ– 7, തലശ്ശേരി– 5, മട്ടന്നൂർ– 4 എന്നിങ്ങനെയാണ് ഒഴിവുകൾ.
കണ്ണൂർ, കൂത്തുപറമ്പ് സ്റ്റേഷനിൽ 3 വീതം ഡ്രൈവർമാരുടെ ഒഴിവുണ്ട്. പയ്യന്നൂർ –1, തളിപ്പറമ്പ് –2, മട്ടന്നൂർ –1, ഇരിട്ടി –1, പെരിങ്ങോം –2, പാനൂർ– ഒന്ന് എന്നിങ്ങനെയാണു ഒഴിവുകൾ. നിയോജക മണ്ഡലത്തിൽ ഒരു അഗ്നിരക്ഷാ നിലയമെങ്കിലും ഉണ്ടാവണമെന്ന നിർദേശം മാറി വരുന്ന സർക്കാരുകൾക്കു മുന്നിൽ വർഷങ്ങളായുണ്ട്. അഗ്നിരക്ഷാനിലയങ്ങൾ തമ്മിൽ വലിയ ദൂരവ്യത്യാസം കാരണം അഗ്നിരക്ഷാസേനയുടെ സേവനം വൈകാറുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തു പോലും ഇതുവരെ അഗ്നിരക്ഷാനിലയമില്ല.
ചൂട്– ആരോഗ്യം ശ്രദ്ധിക്കണം
ത്വക്കു രോഗങ്ങൾ വരാനുള്ള സാധ്യത ചൂടുകാലത്തു വളരെ കൂടുതലാണ്. ചൂടുകുരു, ഫംഗൽ ബാധ തുടങ്ങിയ രോഗങ്ങളെല്ലാം ശരീരത്തിൽ വിയർപ്പു തങ്ങിനിൽക്കുന്നതിനാൽ ഉണ്ടാകുന്നതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. വായു സഞ്ചാരം കിട്ടുന്ന, ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. രണ്ടുനേരം കുളിക്കണം. ചൂടുകുരു പോലുള്ള രോഗമുള്ളവർ ശരീരത്തിൽ തണുപ്പു നിലനിർത്താൻ ശ്രമിക്കണം.
ജെൽ രൂപത്തിലുള്ളതോ വെള്ളം പോലെയുള്ളതോ ആയ സൺസ്ക്രീൻ ലോഷനുകളാണു ചൂടുകാലത്ത് ഉപയോഗിക്കേണ്ടത്. ചൂടുകുരുവോ അണുബാധയോ ഉണ്ടെങ്കിൽ സോപ്പും ലോഷനും ഡോക്ടറുടെ ഉപദേശത്തോടെ തിരഞ്ഞെടുക്കാം. എണ്ണ തേക്കുന്ന ശീലമുള്ളവർ വേനൽക്കാലത്ത് അളവു കുറയ്ക്കണം.11 മുതൽ 3 മണി വരെ വെയിൽ കൊള്ളരുത്. ഈ സമയത്തു യാത്ര ആവശ്യമെങ്കിൽ കുട നിർബന്ധമാക്കുക. കഠിന വ്യായാമവും കഠിനമായ ശാരീരിക അധ്വാനങ്ങളും കൊടുംവേനലിൽ ഒഴിവാക്കാം. മദ്യം പോലുള്ള എല്ലാ ലഹരിയും വേനൽക്കാലത്ത് ഒഴിവാക്കാം.
തളർച്ചയും രോഗങ്ങളും ബാധിക്കാത്ത തരത്തിൽ ശരീരത്തെ ദൃഢമാക്കണം. ശരീരോഷ്മാവ് കുറയ്ക്കാൻ ശരീരം പ്രവർത്തനങ്ങളുടെ തോതു കുറയ്ക്കും. അതിനാൽ വിശപ്പു കുറയും. പക്ഷേ, വിയർപ്പു കൂടുന്നതിനാൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇതു സൂര്യാതപം, ചിക്കൻപോക്സ്, ശരീരക്ഷീണം, ചെങ്കണ്ണ്, ചൂടുകുരു, മഞ്ഞപ്പിത്തം, എലിപ്പനി, പേശീ സങ്കോചം, തളർച്ച, മൂത്രസംബന്ധമായ രോഗങ്ങൾ തുടങ്ങിയവയുണ്ടാകാനുള്ള സാധ്യത കൂട്ടും.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്