Connect with us

Breaking News

പകൽ സമയത്തും മുരൾച്ചയും അലർച്ചയും, എന്നിട്ടും പുലികളില്ലെന്ന് വനംവകുപ്പ്; നേരിടാൻ നാട്ടുകാർ

Published

on

Share our post

കൊട്ടിയൂർ : പകൽ സമയത്തും പുലിയുടെ മുരൾച്ചയും അലർച്ചയും പതിവായതോടെ വനം വകുപ്പിനെ അവഗണിച്ചു പുലിയെ നേരിടാൻ തയാറെടുക്കുകയാണ് നാട്ടുകാർ. 20 ദിവസത്തിൽ അധികമായി പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിക്കു ചുറ്റുവട്ടങ്ങളിലെ പ്രദേശങ്ങളിൽ പുലിക്കൂട്ടം വിലസാൻ തുടങ്ങിയിട്ട്.

പുലിയെ കൂടുവച്ച് പിടിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിലും പുറത്തും വ്യക്തമാക്കിയിരുന്നു. എന്നാൽ മന്ത്രിയുടെ അഭിപ്രായത്തെ വരെ തള്ളിയാണ് പുലി വിഷയത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.

പകൽ സമയത്തും പുലികളെ ജനങ്ങൾ കാണുകയും ശബ്ദം കേൾക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഈ മേഖലയിൽ പുലികളില്ലെന്ന് പ്രചരിപ്പിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. പുലിയെ പിടികൂടി പ്രദേശത്ത് നിന്ന് ഒഴിവാക്കണമെന്ന കടുത്ത നിലപാട് സ്വീകരിക്കുന്ന കൊട്ടിയൂർ പഞ്ചായത്തിനെ വെല്ലുവിളിക്കുന്ന നടപടികളാണ് വനം വകുപ്പ് സ്വീകരിക്കുന്നതെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും കർഷകരും തമ്മിൽ തർക്കം വർധിച്ചു വരികയാണ്.

പ്രതിഷേധം വർധിച്ച സാഹചര്യത്തിൽ അടുത്ത നടപടികൾ എന്തെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അറിയിച്ചു. കൊട്ടിയൂർ പഞ്ചായത്തിലെ 2, 3 വാർഡുകളിലെ നിർമാണ പ്രവൃത്തികളും തൊഴിലുറപ്പ് പദ്ധതിയിലെ പണികളും തടസ്സപ്പെട്ടിട്ട് ആഴ്ചകളായി. കശുമാവിൻ തോട്ടങ്ങളിൽ നിന്ന് കശുവണ്ടി എടുക്കാനോ റബ്ബർ ടാപ്പിങ് നടത്താനോ കൃഷിയിടങ്ങളിൽ മറ്റു പണികൾ നടത്താനോ സാധിക്കുന്നില്ല.

കുട്ടികളെ സ്കൂളിൽ വിടാൻ പോലും ജനങ്ങൾ ഭയപ്പെടുകയാണ്. പുലി സാന്നിധ്യമുള്ള പ്രദേശത്തെ തൊഴിലുറപ്പ് പണികൾ മുടങ്ങിയതോടെ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, അംഗങ്ങളായ ജീജ ജോസഫ്, ഉഷ അശോക്കുമാർ എന്നിവർ പാലുകാച്ചിയിലെത്തി തൊഴിലാളികളോട് ചർച്ച നടത്തി. വനം വകുപ്പിന്റെ സഹകരണം ഉണ്ടാകാത്ത സാഹചര്യത്തിൽ പഞ്ചായത്ത് തന്നെ പുലിയെ തുരത്താൻ ഉള്ള നടപടികൾ സ്വീകരിച്ചേക്കും.

പുലിപ്പേടിയിൽ അംബിക വിറ്റൊഴിവാക്കിയത് ഉപജീവനമാർഗം

പാലുകാച്ചി ∙ മഴയും വെയിലും കൊണ്ട്, തീറ്റ കൊടുത്തു വളർത്തിയ ആടുകളെ പുലി പിടിക്കാതിരിക്കാൻ നിസാര വിലയ്ക്ക് വിറ്റ് വീട്ടമ്മ. പാലുകാച്ചിയിലെ ചരുവിളയിൽ അംബികയാണ് ഏഴ് ആടുകളെ വെറും 22,000 രൂപയ്ക്ക് വിറ്റത്. പാലുകാച്ചിയിൽ അംബികയുടെ വീടിന് 50 മീറ്റർ മാത്രം അകലെയാണ് ശനിയാഴ്ച പകൽ 9 മണിക്കു പുലി എത്തിയത്. വലിയ മുരൾച്ചയും തുടർന്ന് അലർച്ചയും കേട്ടതോടെ ആടുകൾ ഭയന്ന് ബഹളമുണ്ടാക്കി.

അംബികയുടെ ഭർത്താവ് ഷിബു അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ദീർഘനാളായി ചികിത്സയിലാണ്. 25 സെന്റ് സ്ഥലത്ത് പച്ചക്കറിയും വാഴയും കൃഷി ചെയ്തും ആടുകളെ വളർത്തി വിറ്റുമാണ് അംബികയും ഷിബുവു കഴിഞ്ഞിരുന്നത്. മൺകട്ട കൊണ്ടു ഭിത്തി കെട്ടി ഷീറ്റു മേഞ്ഞ ഒരു വീട്ടിലാണു കഴിഞ്ഞ 30 വർഷമായി ഈ കുടുംബം കഴിയുന്നത്.

ലൈഫ് പദ്ധതിയിൽ വീടിനു വേണ്ടി ശ്രമിച്ചെങ്കിലും കൈവശ ഭൂമി 25 സെന്റ് ഉണ്ടെന്ന കാരണത്താൽ അപേക്ഷ നിരസിക്കുകയായിരുന്നു. ഇടിഞ്ഞു വീഴാറായ ഈ വീടിന്റെ മുറ്റത്താണു കമുകിന്റെ വാരിയും ഷീറ്റുമുപയോഗിച്ച് ആട്ടിൻകൂട് നിർമിച്ചിരുന്നത്. കഴിഞ്ഞ 20 ദിവസത്തിനുള്ളിലാണ് ഈ പ്രദേശത്തു പുലിയുടെ വിളയാട്ടം വർധിച്ചത്. ഈ ആട്ടിൻകൂട് തകർത്ത് അകത്തു കയറി പുലിക്ക് ആടുകളെ പിടിക്കാൻ സാധിക്കും.

പുലിയെ ഭയന്നു വീടിനു പുറത്തിറങ്ങാനാകാതെ കഴിയുകയായിരുന്നു അംബികയും ഷിബുവും. ഒടുവിൽ ശനിയാഴ്ച രാവിലെ പുലി വീടിന്റെ മുറ്റത്തു വരെ എത്തിയതോടെ ഭയം വർധിച്ചു. ഉടൻ തന്നെ ആടിനെ വിറ്റു. ഇരട്ടി വില കിട്ടുമായിരുന്നു.

എന്നാൽ തീറ്റ നൽകി വളർത്തിയിരുന്ന ആടുകളെ പുലിക്കു തീറ്റയാകാൻ വിട്ടു കൊടുക്കില്ല എന്ന് തീരുമാനിച്ചാണ് കിട്ടിയ വിലയ്ക്കു വിറ്റത്. ഷിബുവിന്റെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും മറ്റെന്ത് മാർഗം എന്നറിയില്ലെന്നു പറയുമ്പോൾ അംബികയ്ക്കു കണ്ണീർ വറ്റിയിട്ടില്ല.


Share our post

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Trending

error: Content is protected !!