Connect with us

Breaking News

ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സബ്‌സ്‌റ്റേഷൻ പൊന്ന്യം പറാങ്കുന്നിൽ ഉദ്‌ഘാടന സജ്ജം

Published

on

Share our post

തലശേരി: വടക്കൻ കേരളത്തിലെ ആദ്യ 220 കെവി ഇൻഡോർ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സബ്‌സ്‌റ്റേഷൻ പൊന്ന്യം പറാങ്കുന്നിൽ ഉദ്‌ഘാടന സജ്ജമായി. ആവശ്യമായ വോൾട്ടേജിൽ ഇടതടവില്ലാതെ വൈദ്യുതി ഇനി ഉപഭോക്താക്കൾക്ക്‌ ലഭിക്കും. 65 കോടി രൂപ ചെലവിലാണ്‌ സബ്‌സ്‌റ്റേഷൻ നിർമാണം പൂർത്തിയാക്കിയത്‌. കാഞ്ഞിരോടുനിന്ന്‌ തലശേരിയിലേക്ക്‌ 60 കോടി രൂപ ചെലവിൽ പുതിയ ലൈനും വലിച്ചു.

പറാങ്കുന്നിലെ 110 കെവി സബ്‌സ്‌റ്റേഷൻ സ്ഥലത്താണ്‌ ഇൻഡോർ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സബ്‌സ്‌റ്റേഷനും. ട്രാൻസ്‌ഗ്രിഡ്‌ 2 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ ജി.ഐ സബ്‌സ്‌റ്റേഷൻ നിർമിച്ചത്‌. 100 എം.വി.എ, 20 എം.വിഎശേഷിയുള്ള രണ്ട്‌ വീതം ട്രാൻസ്‌ഫോമറാണ്‌ സബ്സ്‌റ്റേഷനിലുള്ളത്‌. പിണറായി, പാനൂർ, കൂത്തുപറമ്പ്‌, ചൊവ്വ 110 കെവി ഫീഡറുകളിൽ തുടക്കത്തിലേ സബ്‌സ്‌റ്റേഷന്റെ പ്രയോജനം ലഭിക്കും.

കെട്ടിടത്തിനുള്ളിൽ എല്ലാം
ചുരുങ്ങിയ സ്ഥലത്ത്‌ ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സബ്‌സ്‌റ്റേഷനെന്നതാണ്‌ ഇതിന്റെ പ്രത്യേകത. സാധാരണ 220 കെവി സബ്‌സ്‌റ്റേഷന്‌ അഞ്ച്‌ ഏക്കർ സ്ഥലമെങ്കിലും ആവശ്യമാണ്‌. ജിഐ സബ്‌സ്‌റ്റേഷനാകട്ടെ ഒരു കെട്ടിടത്തിനുള്ളിൽ ഒതുങ്ങും. കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചായിരുന്നു നിർമാണം.

-വ്യവസായ മേഖലക്കും 
ഉണർവേകും
ജില്ലയിലെ വ്യവസായമേഖലക്കും ജി.ഐ സബ്‌സ്‌റ്റേഷൻ ഉണർവ്‌ പകരും. പ്രസരണ–-വിതരണ സംവിധാനം കാര്യക്ഷമാകുന്നതോടെ വ്യവസായത്തിനും ഇടതടവില്ലാതെ വൈദ്യുതി ഉറപ്പുവരുത്താം.അരീക്കോടുനിന്നാണ്‌ വടക്കൻ കേരളത്തിലേക്ക്‌ വൈദ്യുതി എത്തുന്നത്‌.

ലൈനിൽ തകരാറ്‌ സംഭവിച്ചാൽ വൈദ്യുതിവിതരണം തടസ്സപ്പെടുമായിരുന്നു. ഇതിന്‌ പരിഹാരമായി ഉഡുപ്പിയിൽനിന്ന്‌ കാസർകോട്‌ കരിന്തളത്തേക്ക്‌ ലൈൻ വലിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്‌.

നെടുംപൊയിൽ–-മാനന്തവാടി ലൈൻ വലിക്കുന്നതോടെ വയനാടിനും തലശേരി സബ്‌സ്‌റ്റേഷന്റെ ഗുണം ലഭിക്കും. കക്കയത്തുനിന്നുള്ള ലൈൻകൂടി വരുന്നതോടെ ഉഡുപ്പിവരെ നീളുന്ന വൈദ്യുതി കോറിഡോറിന്റെ ഭാഗംകൂടിയായി തലശേരി മാറും.

കാസർകോട്‌ കരിന്തളത്ത്‌ 440 കെവി സബ്‌സ്‌റ്റേഷൻ കമ്മീഷൻ ചെയ്യുന്നതിനൊപ്പം തലശേരി–-കരിന്തളം ലൈൻ വലിക്കാനും പദ്ധതിയുണ്ട്‌. ഇതോടെ കൂടുതൽ മെച്ചപ്പെട്ട വൈദ്യുതി പ്രസരണ–- വിതരണ ശൃംഖല ഉറപ്പുവരുത്താം.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!