Connect with us

Breaking News

ലോഹങ്ങൾ ഒന്നും ഇല്ല, കരിങ്കല്ലും ചെങ്കല്ലും കുമ്മായവും മാത്രം; ഇരുന്നൂറിന്റെ തിളക്കത്തിൽ തലയുയർത്തി കണ്ണവം പഴയ പാലം

Published

on

Share our post

ചിറ്റാരിപ്പറമ്പ് : 200 വർഷം പിന്നിടുമ്പോളും പ്രായത്തിന്റെ അവശതകളില്ലാതെ തലയുയർത്തി നിൽക്കുകയാണ് കണ്ണവം പഴയ പാലം. പാലവുമായി ബന്ധപ്പെട്ട ചരിത്ര രേഖകൾ ഒന്നും ലഭിക്കാത്തതിനാൽ പാലത്തിന്റെ ശിലാഫലകത്തിൽ കൊത്തിവച്ച 1823 ആണ്‌ നിർമാണ വർഷം എന്നാണ്‌ അനുമാനം.

കോൺക്രീറ്റിൽ തീർക്കുന്ന പാലങ്ങൾ വിവിധയിടങ്ങളിൽ തകർന്ന് വീഴുമ്പോഴാണ് പാലത്തിൽ ലോഹങ്ങൾ ഒന്നും ഇല്ലാതെ കരിങ്കല്ലും ചെങ്കല്ലും കുമ്മായവും ഉപയോഗിച്ചാണ് ബ്രിട്ടീഷ് സൈന്യത്തിന്റെ എൻജിനിയിറിങ്‌ വിഭാഗമായ മദ്രാസ് പയനീയേഴ്സ് നിർമിച്ച പാലം തലയുയർത്തി നിൽക്കുന്നത്.

1804-ൽ തലശ്ശേരി സബ് കലക്ടറായി നിയമിതനായ തോമസ് ഹാർവി ബാബർ സൈനിക നീക്കത്തിന് കണ്ണവം പുഴയ്ക്ക് പാലം നിർമിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികൾക്ക് വയനാട്ടിൽ നിന്നും സുഗന്ധദ്രവ്യങ്ങൾ കടത്താനാണ്‌ പാലം നിർമിച്ചത്. രണ്ട് ആർച്ചുകളായി നിർമിച്ച പാലത്തിലൂടെ ഇന്നും ചെറുവാഹനങ്ങൾ കടന്ന് പോകുന്നുണ്ട്.

2002 ലാണ് കണ്ണവത്ത് പുതിയ പാലം നിർമിച്ചത്. അതുവരെയും ബസുകളും ലോറികളടക്കമുള്ള വാഹനം കടന്നുപോയിട്ടും പാലം കുലുങ്ങിയില്ല. കാലപ്പഴക്കം കാരണമാണ്‌ പുതിയ പാലം നിർമിച്ചത്‌. ഒട്ടേറെ തവണ വെള്ളപ്പൊക്കവും പ്രളയവും ഉണ്ടായിട്ടും പാലം ഇന്നും ഒരു കോട്ടവും ഇല്ലാതെ ചരിത്ര സ്മാരകമായി നിൽക്കുന്നു. സമീപത്തായി വെളുമ്പത്ത് മഖാമും തൊടീക്കളം അമ്പലവും നൂറ്റാണ്ടുകളുടെ സാക്ഷിയായുണ്ട്‌.

ആഘോഷമാക്കാൻ നാട്ടുകാർ

പാലത്തിന്റെ 200ാം പിറന്നാൾ വർഷം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് കണ്ണവം ഗാന്ധി സ്മാരക വായനശാലയും തൊടീക്കളം വി.പി.നാരയണമാരാർ ഗ്രന്ഥാലയവും. വിപുലമായ പരിപാടികൾക്ക് രൂപം നൽകുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. പാലക്കണ്ടി വിജയൻ അധ്യക്ഷത വഹിച്ചു. വി.രാമചന്ദ്രൻ, പി.ഷിജിത, വി.ഷിബു, വി.കെ.രാജീവൻ, എ.ടി.പോക്കർ ഹാജി, ഒ.എൻ.സുധീഷ് കുമാർ,

കെ.പുരുഷു, കെ.കെ.ദിനേശൻ, പി.രാജേഷ്, വി.സുകുമാൻ, പി.സുധാകരൻ തൊടീക്കളം, എ.ടി.അലിഹാജി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പാലക്കണ്ടി വിജയൻ (ചെയർമാൻ). പി.സുധാകരൻ തൊടീക്കളം (കൺവീനർ), എ.ടി.അലിഹാജി (ട്രഷ).


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!