Breaking News
കെ.എസ്.ടി.പി റോഡിൽ അപകടങ്ങൾ തുടർക്കഥ; പൊലിഞ്ഞത് പത്തോളം ജീവനുകൾ

ഇരിട്ടി: നവീകരണ ശേഷം കൂട്ടുപുഴ -ഇരിട്ടി -മട്ടന്നൂർ കെ.എസ്.ടി.പി റോഡിൽ അപകടം തുടർക്കഥയാകുന്നു. ചുരുങ്ങിയ കാലയളവിൽ ഈ റോഡിൽ പൊലിഞ്ഞത് കുടുംബത്തിന് താങ്ങും തണലുമാകേണ്ട പത്ത് ജീവനുകളാണ്.
റോഡ് വീതിക്കൂട്ടി മെക്കാഡം ടാറിങ് നടത്തിയ ശേഷം ചീറിപ്പായുന്ന ചെറുതും വലുതുമായ വാഹനങ്ങൾക്ക് തടയിടാൻ പൊലീസിനോ മോട്ടോർ വാഹന വകുപ്പിനോ ഇതുവരെ സാധിച്ചിട്ടില്ല. അമിത വേഗവും അശ്രദ്ധയും കാരണം നിമിഷ നേരംകൊണ്ട് പൊലിഞ്ഞു പോകുന്നത് കുടുംബത്തിന്റെ പ്രതീക്ഷകളാണ്.
വാഹനഅപകടങ്ങൾ പതിവായ റോഡിൽ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന ശക്തമായി തുടരുമ്പോഴും തലശ്ശേരി- വളവുപാറ കെ.എസ്.ടി.പി റോഡിൽ അപകട മരണങ്ങൾ കുറയുന്നില്ല. നിയമം ലംഘിച്ചാൽ പിഴയടച്ച് രക്ഷപ്പെടാമെന്ന സ്ഥിതിയാണ്.
ഒരു മാസത്തിനിടെ രണ്ട് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് മാടത്തിൽ ടൗണിൽ വച്ച് ടിപ്പർ ലോറിയുമായി ഇടിച്ചാണ് ബൈക്ക് യാത്രക്കാരനായ 18കാരൻ മരിച്ചത്. ക്രിസ്മസ് തലേന്ന് ഇതേ റൂട്ടിൽ കുന്നോത്ത് ഉണ്ടായ അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രക്കാരനായ യുവാവും മരിച്ചിരുന്നു.
അമിത വേഗവും അശ്രദ്ധയുമാണ് അപകടത്തിലേക്ക് നയിക്കുന്നത്.പഴയ റോഡിന്റെ വളവും തിരിവും കുറച്ചാണ് റോഡ് വീതി കൂട്ടി നവീകരിച്ചത്.
ആവശ്യമായ സ്ഥലങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ അമിത വേഗത പലപ്പോഴും വില്ലനാവുന്നുണ്ട്. കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ഉച്ചസമയങ്ങളിലാണ് കൂടുതൽ അപകടങ്ങളും ഉണ്ടായിട്ടുള്ളത്. ഇൌ സമയത്ത് ഇവിടെ കാര്യമായി വാഹന പരിശോധനയും ഉണ്ടാകാറില്ല.
ഇരിട്ടി എം.ജി കോളജ് സ്റ്റോപ് മുതൽ വളോര വരെയുള്ള ഭാഗങ്ങളിലും മാടത്തിൽ മുതൽ കിളിയന്തറ വരെയുള്ള ഭാഗങ്ങളിലും അമിത വേഗം ഭീതിജനിപ്പിക്കുന്നുണ്ട്.
ഇവിടങ്ങളിൽ ഇടവിട്ട സ്ഥലങ്ങളിൽ വേഗ നിയന്ത്രണ സംവിധാനമോ കാമറയോ സ്ഥാപിക്കണമെന്ന് നേരത്തേ തന്നെ ആവശ്യം ഉയർന്നിരുന്നു.
അപകടങ്ങളിൽ ജീവൻ നഷ്ടമാകുന്നവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച അജയ് ജയനും കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.
ഒരു വർഷം മുമ്പ് അജയുടെ പിതാവും മരണപ്പെട്ടിരുന്നു. അതിന്റെ ആഘാതത്തിൽ നിന്നും കുടുംബ കരകയറുന്നതിനിടെയാണ് വീണ്ടും കുടുംബത്തെയും നാടിനെയും നടുക്കി അപകടം ഉണ്ടായത്. നിരവധി പേരാണ് അപകടത്തിൽ പരിക്കേറ്റ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നതും.
ശക്തമായ പരിശോധനയും സുരക്ഷ സംവിധാനങ്ങളും സജീവമാക്കി നാടിനെ നടുക്കുന്ന പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന് നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന് അലന് ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്