Connect with us

Breaking News

ഭക്തരെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ വിവാദങ്ങളുണ്ടാക്കുന്നു: മന്ത്രി കെ ./രാധാകൃഷ്‌ണൻ

Published

on

Share our post

ധർമടം : ഭക്തരെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ വിവാദങ്ങളുണ്ടാക്കുകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. അണ്ടലൂർകാവിൽ അഞ്ചാംഘട്ട പുനരുദ്ധാരണത്തിന്റെ ഭാഗമായി നടന്ന കലാസാംസ്‌കാരിക സദസ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേവസ്വത്തിൽ വരുന്ന വരുമാനം കൈയ്യിട്ടുവാരിയിട്ട് വിശ്വാസികളാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.

ഒരു തരത്തിലുമുള്ള സങ്കുചിതത്വം കടന്നുവരാതിരിക്കാൻ ജാഗ്രത വേണം. എല്ലാ മനുഷ്യർക്കും നന്മയുണ്ടാവുന്ന പ്രവർത്തനങ്ങളാണ് നമ്മൾ നടത്തേണ്ടത്. അതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി സർക്കാർ ഖജനാവിൽനിന്ന്‌ കോടിക്കണക്കിന്‌ രൂപ ദേവസ്വം ബോർഡുകൾക്ക് സഹായമായി നൽകാൻ തീരുമാനിച്ചു.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പോരാട്ടത്തിൽ ക്ഷേത്രങ്ങൾക്ക് പങ്കുണ്ട്. നമൂഹത്തിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ക്ഷേത്രാങ്കണങ്ങളെ ഉപയോഗിച്ചിട്ടുണ്ടെന്ന് ഗുരുവായൂർ, വൈക്കം സത്യഗ്രഹങ്ങളുടെ ചരിത്രം വിശദീകരിച്ച്‌ മന്ത്രി പറഞ്ഞു. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം. ആർ മുരളി അധ്യക്ഷനായി.

ദേവസ്വം ബോർഡ് കമീഷണർ പി. നന്ദകുമാർ മുഖ്യാതിഥിയായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ. കെ രവി, കെ .ശശിധരൻ, സജീവ് മാറോളി, എം .സജീവൻ, അഡ്വ. വി. രത്നാകരൻ, കല്ല്യാട്ട് പ്രേമൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി .സീമ, പി .രമ്യ, സുധീർ ബാബു, അജിത്ത് പറമ്പത്ത്, കെ. വേലായുധൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ പുനരുദ്ധാരണ പ്രവൃത്തിയിൽ പങ്കാളികളായ കലാകാരന്മാരെ ആദരിച്ചു. തുടർന്ന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘വേട്ട’ അരങ്ങേറി. പുനപ്രതിഷ്ഠാ കർമവും നവീകരണ ബ്രഹ്മകലശാഭിഷേകവും 26 ന് പകൽ 10.50 ന്‌ നടക്കും.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!