Connect with us

Breaking News

ആർ .കെ കൃഷ്‌ണകുമാർ: നാടുമായി ഹൃദയബന്ധം സൂക്ഷിച്ച തലശേരിക്കാരൻ

Published

on

Share our post

തലശേരി: ടാറ്റഗ്രൂപ്പിന്റെ തലപ്പത്ത്‌ നിലയുറപ്പിച്ചപ്പോഴും നാടുമായി ഹൃദയബന്ധം പുലർത്തിയ മറ്റൊരു തലശേരിക്കാരൻകൂടി ചരിത്രത്തിലേക്ക്‌ മറയുന്നു. ഹോസ്‌പിറ്റാലിറ്റി മേഖലയിൽ ടാറ്റയെ ആഗോള ബ്രാൻഡാക്കി വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച തലശേരി വടക്കുമ്പാട്‌ സ്വദേശി ടി .ദാമുവിന്‌ പിന്നാലെ ടാറ്റാ സൺസ്‌ മുൻ ഡയരക്ടർ ആർ .കെ കൃഷ്‌ണകുമാറും ഇനി ഓർമയിലേക്ക്‌.

അരനൂറ്റാണ്ടോളം ടാറ്റ വ്യവസായ സാമ്രാജ്യത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച കൃഷ്‌ണകുമാർ തലശേരിയിലെ മൂർക്കോത്ത്‌ കുടുംബാംഗമാണ്‌.അച്ഛൻ ആർ കെ സുകുമാരന്റെ നാടായ മയ്യഴിയുമായും അമ്മ സരോജിനിയുടെ നാടായ തലശേരിയുമായും എന്നും ഹൃദയബന്ധം പുലർത്തി. മൂർക്കോത്ത്‌ രാമുണ്ണിയുടെകൂടി അഭ്യർഥന പ്രകാരം തലശേരി ഗുണ്ടർട്ട്‌ സ്‌കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന സംഭാവന നൽകിയത്‌ ആർ. കെ കൃഷ്‌ണകുമാറായിരുന്നു.

ഏതാനും വർഷം മുമ്പ്‌ മാഹിയിലെ പഴയ വീടും നാടും കാണാൻ എത്തിയിരുന്നു. അന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പൂജ നടത്തിയാണ് മടങ്ങിയത്‌.തലശേരി ജ്ഞാനോദയ യോഗം മുൻ പ്രസിഡന്റ്‌ മാഹിയിലെ കരിയാണ്ടിയിൽ ചാത്തുവിന്റെ പിൻതലമുറക്കാരനായ കൃഷ്‌ണകുമാർ ജഗന്നാഥ ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി 2013ൽ ചാന്താട്ടം നടന്ന സമയത്ത് അഞ്ച്‌ ലക്ഷം രൂപയാണ്‌ സംഭാവന നൽകിയത്‌.

ക്ഷേത്രത്തിലെ സാംസ്കാരിക സമ്മേളനത്തിൽ അന്ന്‌ ആദരിച്ചതും നാട്ടുകാരുടെ ഓർമയിലുണ്ട്. ടാറ്റയുടെ അധീനതയിലുണ്ടായിരുന്ന തലശേരി മോറക്കുന്നിലെ കൺസോളിഡേറ്റഡ് കോഫിയും ജനറൽ ആശുപത്രിക്കടുത്തെ യാഡും വിൽപ്പനയ്ക്കായി ടാറ്റ നിയോഗിച്ചത്‌ ആർ .കെ കൃഷ്ണകുമാറിനെ ആയിരുന്നുവെന്ന് തലശേരി മെഡിക്കൽ ഫൗണ്ടേഷൻ മുൻ എം.ഡി.ടി. ഹരിദാസൻ പറഞ്ഞു. തലശേരിയുമായി ഹൃദയബന്ധം പുലർത്തിയ മാനേജ്‌മെന്റ്‌ വിദഗ്‌ധനെയാണ്‌ കൃഷ്‌ണകുമാറിന്റെ വിയോഗത്തിലൂടെ നഷ്‌ടമാവുന്നത്‌.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!