Connect with us

Breaking News

കൂത്തുപറമ്പിൽ ആൽക്കോ സ്ക്വാൻ വാൻ; മദ്യപിച്ച് വാഹനം ഓടിച്ചാൽ കുടുങ്ങും

Published

on

Share our post

കൂത്തുപറമ്പ്: ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ആൽക്കോ സ്ക്വാൻ വാൻ ജില്ലയിലെത്തി. കൂത്തുപറമ്പിലാണ് ആൽക്കോ സ്ക്വാൻ വാനിന്റെ പ്രവർത്തനം ആരംഭിച്ചത്. ജില്ലാ തല ഉദ്ഘാടനം കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ ഫ്ലാഗ് ഓഫ് ചെയ്തു.നാടാകെ ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചു വരികയും, അതോടൊപ്പം ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ആധുനിക സംവിധാനമായ ആൽക്കോ സ്ക്വാൻ വാൻ പൊലീസ് പുറത്തിറക്കുന്നത്.

മദ്യം ഉപയോഗിക്കുന്നവരെ കണ്ടെത്തി ശാസ്ത്രീയമായി പരിശോധിച്ച് കണ്ടുപിടിക്കാവുന്ന തരത്തിലാണ് ആൽക്കോ സ്കാൻ വാൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്.കഴിഞ്ഞ ദിവസമാണ് അത്യാധുനിക സംവിധാനങ്ങളുള്ള ആൽക്കോ സ്ക്വാൻ വാൻ സംസ്ഥാനതലത്തിൽ പുറത്തിറക്കിയത്. ഒരു വാഹനം മാത്രമാണ് ആദ്യ ഘട്ടത്തിലുള്ളത്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് വാഹനമൊരുക്കിയത്.

റോട്ടറി ക്ലബ്ബിന്റെ സഹകരണവും ആൽക്കോ സ്ക്വാൻ വാനിന്റെ പ്രവർത്തനത്തിനുണ്ട്. ആദ്യഘട്ടത്തിൽ ഓരോ ജില്ലകളിലും ഒരാഴ്ചക്കാലം വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു കൊണ്ടാണ് പരിശോധന നടത്തുക. കൂത്തുപറമ്പിൽ നടന്ന ചടങ്ങിൽ കൂത്തുപറമ്പ് സി.ഐ എം.വി. ബിജു, എസ്.ഐ പി.ടി സൈഫുള്ള തുടങ്ങിയവർ സംബന്ധിച്ചു. എൻ.ടി ഗോപാലകൃഷ്ണൻ, എ.സി.പി ഒ.ടി പ്രജോഷ്, വി.പി.ഒ ഷിജിത്ത്, റെനീഷ്, നിജിത്ത് എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.

ആൽക്കോ സ്കാൻ വാൻമദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുവാനായി ഉപയോഗിക്കുന്ന ആൽക്കോമീറ്റർ, എം.ടി.എം.എ , കഞ്ചാവ്, കോക്കയിൻ തുടങ്ങിയ ആറോളം മാരക ലഹരി വസ്തുക്കളുടെ സാന്നിധ്യം ശരീരത്തിൽ കണ്ടെത്തുവാനായി സാധിക്കുന്ന സോടോക്സ് മെഷീൻ എന്നിവയാണ് ആൽക്കോ സ്കാൻ വാനിൽ ഒരുക്കിയിരിക്കുന്നത്. സംശയമുള്ളവരുടെ ഉമിനീർ ശേഖരിച്ചു കൊണ്ടാണ് സോടോക്സ് മെഷീനിലെ പരിശോധന.ആൽക്കോസ്‌ക്വാൻ വാൻ, എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ ഫ്ളാഗ് ഓഫ് ചെയ്യുന്നു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!