Connect with us

Breaking News

കൂത്തുപറമ്പിൽ ആൽക്കോ സ്ക്വാൻ വാൻ; മദ്യപിച്ച് വാഹനം ഓടിച്ചാൽ കുടുങ്ങും

Published

on

Share our post

കൂത്തുപറമ്പ്: ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ആൽക്കോ സ്ക്വാൻ വാൻ ജില്ലയിലെത്തി. കൂത്തുപറമ്പിലാണ് ആൽക്കോ സ്ക്വാൻ വാനിന്റെ പ്രവർത്തനം ആരംഭിച്ചത്. ജില്ലാ തല ഉദ്ഘാടനം കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ ഫ്ലാഗ് ഓഫ് ചെയ്തു.നാടാകെ ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചു വരികയും, അതോടൊപ്പം ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ആധുനിക സംവിധാനമായ ആൽക്കോ സ്ക്വാൻ വാൻ പൊലീസ് പുറത്തിറക്കുന്നത്.

മദ്യം ഉപയോഗിക്കുന്നവരെ കണ്ടെത്തി ശാസ്ത്രീയമായി പരിശോധിച്ച് കണ്ടുപിടിക്കാവുന്ന തരത്തിലാണ് ആൽക്കോ സ്കാൻ വാൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്.കഴിഞ്ഞ ദിവസമാണ് അത്യാധുനിക സംവിധാനങ്ങളുള്ള ആൽക്കോ സ്ക്വാൻ വാൻ സംസ്ഥാനതലത്തിൽ പുറത്തിറക്കിയത്. ഒരു വാഹനം മാത്രമാണ് ആദ്യ ഘട്ടത്തിലുള്ളത്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് വാഹനമൊരുക്കിയത്.

റോട്ടറി ക്ലബ്ബിന്റെ സഹകരണവും ആൽക്കോ സ്ക്വാൻ വാനിന്റെ പ്രവർത്തനത്തിനുണ്ട്. ആദ്യഘട്ടത്തിൽ ഓരോ ജില്ലകളിലും ഒരാഴ്ചക്കാലം വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു കൊണ്ടാണ് പരിശോധന നടത്തുക. കൂത്തുപറമ്പിൽ നടന്ന ചടങ്ങിൽ കൂത്തുപറമ്പ് സി.ഐ എം.വി. ബിജു, എസ്.ഐ പി.ടി സൈഫുള്ള തുടങ്ങിയവർ സംബന്ധിച്ചു. എൻ.ടി ഗോപാലകൃഷ്ണൻ, എ.സി.പി ഒ.ടി പ്രജോഷ്, വി.പി.ഒ ഷിജിത്ത്, റെനീഷ്, നിജിത്ത് എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.

ആൽക്കോ സ്കാൻ വാൻമദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുവാനായി ഉപയോഗിക്കുന്ന ആൽക്കോമീറ്റർ, എം.ടി.എം.എ , കഞ്ചാവ്, കോക്കയിൻ തുടങ്ങിയ ആറോളം മാരക ലഹരി വസ്തുക്കളുടെ സാന്നിധ്യം ശരീരത്തിൽ കണ്ടെത്തുവാനായി സാധിക്കുന്ന സോടോക്സ് മെഷീൻ എന്നിവയാണ് ആൽക്കോ സ്കാൻ വാനിൽ ഒരുക്കിയിരിക്കുന്നത്. സംശയമുള്ളവരുടെ ഉമിനീർ ശേഖരിച്ചു കൊണ്ടാണ് സോടോക്സ് മെഷീനിലെ പരിശോധന.ആൽക്കോസ്‌ക്വാൻ വാൻ, എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ ഫ്ളാഗ് ഓഫ് ചെയ്യുന്നു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!