Breaking News
കേരളത്തിന്റെ റവന്യു ഭൂമിയിലും കൃഷിയിടങ്ങളിലുമായി 14 ഇടത്ത് അടയാളപ്പെടുത്തലുകൾ;അടയാളപ്പെടുത്തിയത് ആര് ?

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിൽ അടയാളപ്പെടുത്തലുകൾ നടത്തിയതു തങ്ങളല്ലെന്നു കർണാടക ഉദ്യോഗസ്ഥർ വിശദീകരിച്ചതോടെ പ്രശ്നം കൂടുതൽ സങ്കീർണതകളിലേക്ക്. ജനങ്ങളും പഞ്ചായത്തും മറ്റു സർക്കാർ വകുപ്പുകളും ഈ വാദം പൂർണമായി വിശ്വസിക്കുന്നില്ലെങ്കിലും കർണാടക നിരാകരിച്ചതിനാൽ ആരെന്നു കണ്ടെത്തേണ്ട ഉത്തരവാദിത്തം കേരളത്തിനായി. ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.
വാർത്ത പ്രചരിച്ചതോടെ, പ്രദേശവാസികൾ നടത്തിയ പരിശോധനയിൽ കൂടുതൽ സ്ഥലത്ത് അടയാളപ്പെടുത്തിയതും കണ്ടെത്തി.ബാരാപോൾ പദ്ധതി പ്രദേശത്തെ പാലത്തിലും കെഎസ്ടിപി റോഡിൽ പാലത്തിൻകടവ് പള്ളിയിൽ നിന്ന് 100 മീറ്റർ മാറി ചേന്നപ്പള്ളി തങ്കച്ചന്റെ വീടിനു സമീപം റോഡിലും ഭിത്തിയിലും എതിർവശത്തും അടയാളപ്പെടുത്തലുകളുണ്ട്.
പാലത്തിൻകടവ് വാർഡ് അംഗം ബിജോയ് പ്ലാത്തോട്ടത്തിന്റെ വീടിനു സമീപം കെഎസ്ടിപി റോഡിലും ഉരുപ്പുംകുറ്റി പള്ളിക്കുന്നിൽ റോഡിലും പുതുതായി അടയാളപ്പെടുത്തൽ കണ്ടെത്തി.പ്രശ്നം ചീഫ് സെക്രട്ടറി മുഖേന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ചർച്ചയ്ക്ക് അവസരമൊരുക്കാനും ജില്ലാ ഭരണകൂടം ശ്രമിക്കുന്നുണ്ട്. അഡീഷനൽ ചീഫ് സെക്രട്ടറിയെ ഗൗരവാവസ്ഥ ബോധ്യപ്പെടുത്തിയതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
മര്യാദ ലംഘനം: ആരാണെങ്കിലും ഭരണകൂടത്തെ അറിയിക്കണം
അയ്യൻകുന്ന് പഞ്ചായത്തിൽ കണ്ടെത്തിയ അടയാളപ്പെടുത്തലുകൾ സംബന്ധിച്ചു നടന്നിട്ടുള്ളത് നിയമങ്ങളുടെയും മര്യാദകളുടെയും ലംഘനമെന്ന് ആക്ഷേപം. ഏതെങ്കിലും സർവേകളുടെയോ നടപടികളുടെയോ ഭാഗമായി ഭൂമിയിൽ പ്രവേശിക്കുമ്പോഴും അടയാളപ്പെടുത്തലുകൾ നടത്തുമ്പോഴും ആ ജില്ലയുടെ ഭരണകൂടത്തെ അറിയിക്കണമെന്നാണു ചട്ടം. റവന്യു ഭൂമിയിൽ ആണെങ്കിൽ കലക്ടറെ അറിയിക്കണം. വനഭൂമിയിലാണെങ്കിൽ ഡിഎഫ്ഒയെ അറിയിക്കണം.
ഇപ്പോൾ അയ്യൻകുന്ന് പഞ്ചായത്തിൽ റോഡിലും പാലത്തിലും സ്വകാര്യ കൃഷിയിടങ്ങളിലും ഉൾപ്പെടെ റവന്യു ഭൂമിയിലാണ് അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത്. ഇക്കാര്യം മുൻകൂട്ടി കലക്ടറെ അറിയിക്കേണ്ടതായിരുന്നു. ഇതര സംസ്ഥാന വകുപ്പുകളോ ഏജൻസികളോ കേന്ദ്ര ഏജൻസികളോ ആണെങ്കിലും പോലും കലക്ടറെ അറിയിച്ചു മാത്രം നടത്തേണ്ട കാര്യമാണിത്. കേരളത്തിൽ റീസർവേയുടെ ഭാഗമായി സർവേ വിഭാഗം അടയാളപ്പെടുത്തിയതാണോ എന്ന സംശയം ഉയർന്നതിനെ തുടർന്ന് കണ്ണൂർ എഡിഎം കെ.കെ.ദിവാകരൻ ഇക്കാര്യം പരിശോധിച്ച് അല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
ജിപി 111 മുതൽ 118 വരെ
അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവ് മുതൽ കളിതട്ടുംപാറ വരെ കണ്ടെത്തിയ അടയാളങ്ങളിൽ ജിപി 111 മുതൽ 118 വരെ ഉള്ള രേഖപ്പെടുത്തൽ വ്യക്തമായി മനസ്സിലാകും. സാധാരണ ഇത്തരം സർവേകൾക്കെല്ലാം നടത്താറുള്ള ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം എന്നതിന്റെ ചുരുക്കപ്പേര് ആണു ജിപി എന്ന എഴുത്തിൽ ഉദ്ദേശിക്കുന്നതെന്നു സംശയിക്കുന്നു. പാലത്തിൻകടവ് ബാരാപോൾ പാലത്തിലാണ് ജിപി 111 എന്നതു കണ്ടിട്ടുള്ളതെങ്കിൽ കളിതട്ടുംപാറയിൽ കണ്ടത് ജിപി 118 എന്നാണ്. ഇതിനർഥം വ്യക്തമായ ആസൂത്രണത്തോടെ തന്നെയാണ് സർവേയും രേഖപ്പെടുത്തലുകളും നടത്തിയത് എന്നു തന്നെയാണ്.
ബഫർ സോൺ സാധ്യത തള്ളി വനം വകുപ്പ് പ്രാഥമിക നിഗമനം
കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ അടയാളപ്പെടുത്തിയതാകാമെന്ന നിഗമനം പ്രാഥമികമായി കേരള വനം വകുപ്പിനില്ല. നിലവിലെ രീതി അനുസരിച്ച് ബഫർ സോൺ സംസ്ഥാന അതിർത്തിക്കപ്പുറത്തേക്ക് എവിടെയും രേഖപ്പെടുത്തുന്ന രീതി ഇല്ലെന്നതാണു കാരണം. വയനാട് വനമേഖലയിൽ നാഗർഹോള ഉൾപ്പെടെ കർണാടകയുടെയും കേരളത്തിന്റെയും വന്യജീവി സങ്കേതങ്ങളുണ്ട്. ഇവയുടെ ബഫർസോൺ പരിധി നിശ്ചയിക്കാൻ ഇരുവിഭാഗവും അതിർത്തി കടന്നു കയറിയിട്ടില്ലെന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു.
“പാലത്തിൻകടവ് കെഎസ്ടിപി റീബിൽഡ് കേരള റോഡിൽ എന്റെ വീടിനു സമീപം വരെ അടയാളപ്പെടുത്തൽ കണ്ടെത്തിയിട്ടുണ്ട്. ബാരാപോൾ ജല വൈദ്യുതി പദ്ധതിയും പവർഹൗസും പുതിയ കെഎസ്ടിപി റോഡും ഉൾപ്പെടെ ആശങ്കാ മേഖലയിലാക്കുന്ന വിധമാണ് അടയാളപ്പെടുത്തലുകൾ കണ്ടെത്തിയിട്ടുള്ളത്. ഇനി ഈ മേഖലയിൽ അടയാളപ്പെടുത്താൻ ആര് എത്തിയാലും തടയും.” – ബിജോയി പ്ലാത്തോട്ടം, അയ്യൻകുന്ന് പഞ്ചായത്ത് പാലത്തിൻകടവ് വാർഡ് അംഗം
“നിലവിൽ നടത്തിയ അടയാളപ്പെടുത്തലുകളുടെ രീതി മനസ്സിലാക്കുമ്പോൾ കേരളത്തിന്റെ മണ്ണ് കയ്യേറാനുള്ള നീക്കം, അല്ലെങ്കിൽ ബഫർസോൺ ആക്കി മാറ്റൽ എന്നീ സംശയങ്ങളാണ് ഉയരുന്നത്. രണ്ടായാലും അംഗീകരിക്കില്ല. ഇത്തരം നീക്കങ്ങൾ ജനങ്ങളെ അണിനിരത്തി തടയും.” – കെ.എസ്.ശ്രീകാന്ത്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്