Connect with us

Breaking News

കേരളത്തിന്റെ റവന്യു ഭൂമിയിലും കൃഷിയിടങ്ങളിലുമായി 14 ഇടത്ത് അടയാളപ്പെടുത്തലുകൾ;അടയാളപ്പെടുത്തിയത് ആര് ?

Published

on

Share our post

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിൽ അടയാളപ്പെടുത്തലുകൾ നടത്തിയതു തങ്ങളല്ലെന്നു കർണാടക ഉദ്യോഗസ്ഥർ വിശദീകരിച്ചതോടെ പ്രശ്നം കൂടുതൽ സങ്കീർണതകളിലേക്ക്. ജനങ്ങളും പഞ്ചായത്തും മറ്റു സർക്കാർ വകുപ്പുകളും ഈ വാദം പൂർണമായി വിശ്വസിക്കുന്നില്ലെങ്കിലും കർണാടക നിരാകരിച്ചതിനാൽ ആരെന്നു കണ്ടെത്തേണ്ട ഉത്തരവാദിത്തം കേരളത്തിനായി. ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.

വാർത്ത പ്രചരിച്ചതോടെ, പ്രദേശവാസികൾ നടത്തിയ പരിശോധനയിൽ കൂടുതൽ സ്ഥലത്ത് അടയാളപ്പെടുത്തിയതും കണ്ടെത്തി.ബാരാപോൾ പദ്ധതി പ്രദേശത്തെ പാലത്തിലും കെഎസ്ടിപി റോഡിൽ പാലത്തിൻകടവ് പള്ളിയിൽ നിന്ന് 100 മീറ്റർ മാറി ചേന്നപ്പള്ളി തങ്കച്ചന്റെ വീടിനു സമീപം റോഡിലും ഭിത്തിയിലും എതിർവശത്തും അടയാളപ്പെടുത്തലുകളുണ്ട്.

പാലത്തിൻകടവ് വാർഡ് അംഗം ബിജോയ് പ്ലാത്തോട്ടത്തിന്റെ വീടിനു സമീപം കെഎസ്ടിപി റോഡിലും ഉരുപ്പുംകുറ്റി പള്ളിക്കുന്നിൽ റോഡിലും പുതുതായി അടയാളപ്പെടുത്തൽ കണ്ടെത്തി.പ്രശ്നം ചീഫ് സെക്രട്ടറി മുഖേന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ചർച്ചയ്ക്ക് അവസരമൊരുക്കാനും ജില്ലാ ഭരണകൂടം ശ്രമിക്കുന്നുണ്ട്. അഡീഷനൽ ചീഫ് സെക്രട്ടറിയെ ഗൗരവാവസ്ഥ ബോധ്യപ്പെടുത്തിയതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.

മര്യാദ ലംഘനം: ആരാണെങ്കിലും ഭരണകൂടത്തെ അറിയിക്കണം

അയ്യൻകുന്ന് പഞ്ചായത്തിൽ കണ്ടെത്തിയ അടയാളപ്പെടുത്തലുകൾ സംബന്ധിച്ചു നടന്നിട്ടുള്ളത് നിയമങ്ങളുടെയും മര്യാദകളുടെയും ലംഘനമെന്ന് ആക്ഷേപം. ഏതെങ്കിലും സർവേകളുടെയോ നടപടികളുടെയോ ഭാഗമായി ഭൂമിയിൽ പ്രവേശിക്കുമ്പോഴും അടയാളപ്പെടുത്തലുകൾ നടത്തുമ്പോഴും ആ ജില്ലയുടെ ഭരണകൂടത്തെ അറിയിക്കണമെന്നാണു ചട്ടം. റവന്യു ഭൂമിയിൽ ആണെങ്കിൽ കലക്ടറെ അറിയിക്കണം. വനഭൂമിയിലാണെങ്കിൽ ഡിഎഫ്ഒയെ അറിയിക്കണം.

ഇപ്പോൾ അയ്യൻകുന്ന് പഞ്ചായത്തിൽ റോഡിലും പാലത്തിലും സ്വകാര്യ കൃഷിയിടങ്ങളിലും ഉൾപ്പെടെ റവന്യു ഭൂമിയിലാണ് അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത്. ഇക്കാര്യം മുൻകൂട്ടി കലക്ടറെ അറിയിക്കേണ്ടതായിരുന്നു. ഇതര സംസ്ഥാന വകുപ്പുകളോ ഏജൻസികളോ കേന്ദ്ര ഏജൻസികളോ ആണെങ്കിലും പോലും കലക്ടറെ അറിയിച്ചു മാത്രം നടത്തേണ്ട കാര്യമാണിത്. കേരളത്തിൽ റീസർവേയുടെ ഭാഗമായി സർവേ വിഭാഗം അടയാളപ്പെടുത്തിയതാണോ എന്ന സംശയം ഉയർന്നതിനെ തുടർന്ന് കണ്ണൂർ എഡിഎം കെ.കെ.ദിവാകരൻ ഇക്കാര്യം പരിശോധിച്ച് അല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

ജിപി 111 മുതൽ 118 വരെ

അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവ് മുതൽ കളിതട്ടുംപാറ വരെ കണ്ടെത്തിയ അടയാളങ്ങളി‍ൽ ജിപി 111 മുതൽ 118 വരെ ഉള്ള രേഖപ്പെടുത്തൽ വ്യക്തമായി മനസ്സിലാകും. സാധാരണ ഇത്തരം സർവേകൾക്കെല്ലാം നടത്താറുള്ള ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം എന്നതിന്റെ ചുരുക്കപ്പേര് ആണു ജിപി എന്ന എഴുത്തിൽ ഉദ്ദേശിക്കുന്നതെന്നു സംശയിക്കുന്നു. പാലത്തിൻകടവ് ബാരാപോൾ പാലത്തിലാണ് ജിപി 111 എന്നതു കണ്ടിട്ടുള്ളതെങ്കിൽ കളിതട്ടുംപാറയിൽ കണ്ടത് ജിപി 118 എന്നാണ്. ഇതിനർഥം വ്യക്തമായ ആസൂത്രണത്തോടെ തന്നെയാണ് സർവേയും രേഖപ്പെടുത്തലുകളും നടത്തിയത് എന്നു തന്നെയാണ്.

ബഫർ സോൺ സാധ്യത തള്ളി വനം വകുപ്പ് പ്രാഥമിക നിഗമനം

കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ അടയാളപ്പെടുത്തിയതാകാമെന്ന നിഗമനം പ്രാഥമികമായി കേരള വനം വകുപ്പിനില്ല. നിലവിലെ രീതി അനുസരിച്ച് ബഫർ സോൺ സംസ്ഥാന അതിർത്തിക്കപ്പുറത്തേക്ക് എവിടെയും രേഖപ്പെടുത്തുന്ന രീതി ഇല്ലെന്നതാണു കാരണം. വയനാട് വനമേഖലയിൽ നാഗർഹോള ഉൾപ്പെടെ കർണാടകയുടെയും കേരളത്തിന്റെയും വന്യജീവി സങ്കേതങ്ങളുണ്ട്. ഇവയുടെ ബഫർസോൺ പരിധി നിശ്ചയിക്കാൻ ഇരുവിഭാഗവും അതിർത്തി കടന്നു കയറിയിട്ടില്ലെന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു.

“പാലത്തിൻകടവ് കെഎസ്ടിപി റീബിൽഡ് കേരള റോഡിൽ എന്റെ വീടിനു സമീപം വരെ അടയാളപ്പെടുത്തൽ കണ്ടെത്തിയിട്ടുണ്ട്. ബാരാപോൾ ജല വൈദ്യുതി പദ്ധതിയും പവർഹൗസും പുതിയ കെഎസ്ടിപി റോഡും ഉൾപ്പെടെ ആശങ്കാ മേഖലയിലാക്കുന്ന വിധമാണ് അടയാളപ്പെടുത്തലുകൾ കണ്ടെത്തിയിട്ടുള്ളത്. ഇനി ഈ മേഖലയിൽ അടയാളപ്പെടുത്താൻ ആര് എത്തിയാലും തടയും.” – ബിജോയി പ്ലാത്തോട്ടം, അയ്യൻകുന്ന് പഞ്ചായത്ത് പാലത്തിൻകടവ് വാർഡ് അംഗം

“നിലവിൽ നടത്തിയ അടയാളപ്പെടുത്തലുകളുടെ രീതി മനസ്സിലാക്കുമ്പോൾ കേരളത്തിന്റെ മണ്ണ് കയ്യേറാനുള്ള നീക്കം, അല്ലെങ്കിൽ ബഫർസോൺ ആക്കി മാറ്റൽ എന്നീ സംശയങ്ങളാണ് ഉയരുന്നത്. രണ്ടായാലും അംഗീകരിക്കില്ല. ഇത്തരം നീക്കങ്ങൾ ജനങ്ങളെ അണിനിരത്തി തടയും.” – കെ.എസ്.ശ്രീകാന്ത്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി


Share our post

Breaking News

ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് വില കൂട്ടി, വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

Published

on

Share our post

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തിങ്കളാഴ്ച അറിയിച്ചു. വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണ്.


Share our post
Continue Reading

Breaking News

അടക്കാത്തോടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്

Published

on

Share our post

കേളകം : അടക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിയംകാപ്പ് സ്വദേശി കുന്നത്ത് സുമോദിനാണ് പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി അടയ്ക്കാത്തോട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി പാലക്കാട് റെന്നിയുടെ വീടിന് സമീപത്തു നിന്നുമാണ് കാട്ടുപന്നി ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമോദിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇതേ സ്ഥലത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞദിവസം കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.


Share our post
Continue Reading

Breaking News

കണ്ണൂർ മണ്ഡലത്തിലെ നാളത്തെ വാഹന പണിമുടക്കും ഹർത്താലും മാറ്റി

Published

on

Share our post

കണ്ണൂർ: നടാൽ റെയിൽവേ ഗേറ്റ് കടന്ന് വരുന്ന വാഹനങ്ങൾക്ക് നിർദിഷ്ട ദേശീയ പാത 66ലേക്ക് പ്രവേശിക്കുന്നതിന് വഴി ഒരുക്കണം എന്ന് ആവശ്യപ്പെട്ട് നാളെ നടത്താനിരുന്ന വാഹന പണിമുടക്കും ഹർത്താലും മറ്റൊരു ദിവസത്തേക്ക് മാറ്റി. കർമസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ നിയോജക മണ്ഡലത്തിലാണ് ബസ് പണിമുടക്കും ഹർത്താലും നടത്താൻ തീരുമാനിച്ചിരുന്നത്. എടക്കാട് ഒ.കെ യു പി സ്കൂളിന് സമീപം അടിപ്പാത നിർമിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന കർമ സമിതിയുടെ ആവശ്യം ദേശീയ പാത അതോറിറ്റി അവഗണിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!