Breaking News
ബഫർ സോൺ; എൽ.ഡി.എഫിന് യു.ഡി.എഫിനെ വിമർശിക്കാനാകില്ല: സണ്ണി ജോസഫ് എം.എൽ.എ

കേളകം ∙ ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ നിലപാടുകളെ വിമർശിച്ചും സുപ്രീം കോടതി വിധിയിലെ തിരിച്ചടികൾ വിശദീകരിച്ചും സണ്ണി ജോസഫ് എംഎൽഎ രംഗത്ത്. കോൺഗ്രസ് പാർട്ടിയോ യുഡിഎഫ് സർക്കാരോ ബഫർ സോണിന് അനുകൂലമായ നിലപാട് ഒരു കാലത്തും സ്വീകരിച്ചിട്ടില്ല എന്നും ഈ വിഷയത്തിൽ കോൺഗ്രസിന് എതിരെ ആരോപണം ഉന്നയിക്കാൻ പോലും സിപിഎമ്മിന് അർഹത ഇല്ലെന്നും സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.
ജനുവരി രണ്ടിന് കേളകത്ത് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉപവാസ സമരത്തെ കുറിച്ച് നടത്തിയ ആലോചനാ യോഗത്തിൽ സുപ്രീം കോടതി വിധി ഉദ്ധരിച്ച് വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.
ബഫർ സോൺ സംബന്ധിച്ച കർഷകർ വൻ പ്രതിസന്ധി നേരിടേണ്ടി വരും. വിധിയുടെ 44 സി ഖണ്ഡികയിൽ പറയുന്ന പ്രകാരം ആണെങ്കിൽ ബഫർ സോൺ മേഖലയിൽ യാതൊരു വിധ സ്ഥിര നിർമാണവും അനുവദിക്കില്ല. ശുചിമുറി നിർമാണം പോലും തടസ്സപ്പെടും. മാത്രമല്ല നിലവിൽ ഉള്ള നിർമിതികൾ അനുവദനീയം ആണെങ്കിൽ പോലും വന്യജീവി സങ്കേതത്തിന്റെ വാർഡൻ അവ സംബന്ധിച്ച് പരിശോധന നടത്തി പ്രത്യേക അനുമതി നൽകണം എന്നൊരു നിർദേശവും ഉത്തരവിൽ ഉണ്ട്.
ഇത്രയും ഗുരുതരമായ വിഷയം ആയിരുന്നിട്ടു കൂടി നിയമസഭയിൽ പ്രമേയം അവതിരിപ്പിക്കാനോ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനോ പോലും തയാറായില്ല.2002 ൽ വാജ്പേയ് സർക്കാരാണ് വന്യജീവി സംരക്ഷണ പദ്ധതി പ്രഖ്യാപിച്ചത്. 1995 മുതൽ നിലനിന്നിരുന്ന കേസുകളുമായി ബന്ധപ്പെട്ടായിരുന്നു പുതിയ പദ്ധതി വന്നത്.
യുഡിഎഫ് സർക്കാരുകളുടെ കാലത്ത് വന്യജീവി വിഭാഗം ഡിഎഫ്ഒ, തഹസിൽദാർ, ബിഡിഒ, ജിയോളജിസ്റ്റ് എന്നിവരെ ഉൾക്കൊള്ളിച്ച് പ്രാദേശികമായി പഠനം നടത്തി റിപ്പോർട്ട് തയാറാക്കുകയും അത് കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്തു.
2015ൽ നൽകിയ റിപ്പോർട്ടിൽ ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പൂർണമായി ഒഴിവാക്കിയിരുന്നു. അത് അംഗീകരിച്ച് കരട് വിജ്ഞാപനം ഇറങ്ങി. വിശദീകരണം ചോദിച്ച് മൂന്ന് വർഷം കേന്ദ്ര വിദഗ്ധ സമിതി സംസ്ഥാന സർക്കാരിന് കത്തുകൾ അയച്ചിട്ടും മറുപടി നൽകാതെ വന്നതിനെ തുടർന്ന് 2018ൽ കരട് വിജ്ഞാപനം റദ്ദായി.
തുടർന്നാണ് 1 കിലോമീറ്റർ ബഫർ സോണും ശുപാർശ ചെയ്ത് സുപ്രീം കോടതിയിൽ സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്. ഒരു കിലോമീറ്റർ ബഫർ സോൺ ശുപാർശ െചയ്ത തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് 2019 ൽ സംസ്ഥാനത്തിന്റെ അഡീഷനൽ ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ എല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസിനെതിരെ ആരോപണം ഉന്നയിക്കും മുൻപ് അഡീഷനൽ ചീഫ് സെക്രട്ടറി എഴുതിയ റിപ്പോർട്ട് എങ്കിലും വായിച്ചു നോക്കുന്നത് നല്ലതാണ് എന്നും സണ്ണി ജോസഫ് എംഎൽഎ യോഗത്തിൽ പറഞ്ഞു.
വാർഡനുമായി തർക്കം
ഭൂപടം സംബന്ധിച്ച് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകവും വന്യജീവി സങ്കേതം വാർഡനുമായി തർക്കം. അതിർത്തി അടയാളപ്പെടുത്തി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് വന്യജീവി സങ്കേതം വാർഡന് കത്ത് നൽകിയിരുന്നു. എന്നാൽ അതിന് മറുപടി ലഭിച്ചില്ല. ബഫർ സോൺ പരിധി അവസാനിക്കുന്ന ഭാഗം ഭൂപടത്തിൽ അടയാളപ്പെടുത്തി നൽകണം എന്നാണ് പഞ്ചായത്ത് ആവശ്യപ്പെട്ടത്. കൃത്യമായ മാപ് വനം വകുപ്പിന്റെ കൈവശം ഉണ്ടെങ്കിലും അത് പഞ്ചായത്തിന് കൈമാറാനോ പുറത്തു വിടാനോ വനം വകുപ്പ് തയാറാകാത്തതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്