Connect with us

Breaking News

ബഫർ സോൺ; എൽ.ഡി.എഫിന് യു.ഡി.എഫിനെ വിമർശിക്കാനാകില്ല: സണ്ണി ജോസഫ് എം.എൽ.എ

Published

on

Share our post

കേളകം ∙ ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ നിലപാടുകളെ വിമർശിച്ചും സുപ്രീം കോടതി വിധിയിലെ തിരിച്ചടികൾ വിശദീകരിച്ചും സണ്ണി ജോസഫ് എംഎൽഎ രംഗത്ത്. കോൺഗ്രസ് പാർട്ടിയോ യുഡിഎഫ് സർക്കാരോ ബഫർ സോണിന് അനുകൂലമായ നിലപാട് ഒരു കാലത്തും സ്വീകരിച്ചിട്ടില്ല എന്നും ഈ വിഷയത്തിൽ കോൺഗ്രസിന് എതിരെ ആരോപണം ഉന്നയിക്കാൻ പോലും സിപിഎമ്മിന് അർഹത ഇല്ലെന്നും സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.

ജനുവരി രണ്ടിന് കേളകത്ത് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉപവാസ സമരത്തെ കുറിച്ച് നടത്തിയ ആലോചനാ യോഗത്തിൽ സുപ്രീം കോടതി വിധി ഉദ്ധരിച്ച് വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.

ബഫർ സോൺ‍ സംബന്ധിച്ച കർഷകർ വൻ പ്രതിസന്ധി നേരിടേണ്ടി വരും. വിധിയുടെ 44 സി ഖണ്ഡികയിൽ പറയുന്ന പ്രകാരം ആണെങ്കിൽ ബഫർ സോൺ മേഖലയിൽ യാതൊരു വിധ സ്ഥിര നിർമാണവും അനുവദിക്കില്ല. ശുചിമുറി നിർമാണം പോലും തടസ്സപ്പെടും. മാത്രമല്ല നിലവിൽ ഉള്ള നിർമിതികൾ അനുവദനീയം ആണെങ്കിൽ പോലും വന്യജീവി സങ്കേതത്തിന്റെ വാർഡൻ അവ സംബന്ധിച്ച് പരിശോധന നടത്തി പ്രത്യേക അനുമതി നൽകണം എന്നൊരു നിർദേശവും ഉത്തരവിൽ ഉണ്ട്.

ഇത്രയും ഗുരുതരമായ വിഷയം ആയിരുന്നിട്ടു കൂടി നിയമസഭയിൽ പ്രമേയം അവതിരിപ്പിക്കാനോ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനോ പോലും തയാറായില്ല.2002 ൽ വാജ്പേയ് സർക്കാരാണ് വന്യജീവി സംരക്ഷണ പദ്ധതി പ്രഖ്യാപിച്ചത്. 1995 മുതൽ നിലനിന്നിരുന്ന കേസുകളുമായി ബന്ധപ്പെട്ടായിരുന്നു പുതിയ പദ്ധതി വന്നത്.

യുഡിഎഫ് സർക്കാരുകളുടെ കാലത്ത് വന്യജീവി വിഭാഗം ഡിഎഫ്ഒ, തഹസിൽദാർ, ബിഡിഒ, ജിയോളജിസ്റ്റ് എന്നിവരെ ഉൾക്കൊള്ളിച്ച് പ്രാദേശികമായി പഠനം നടത്തി റിപ്പോർട്ട് തയാറാക്കുകയും അത് കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്തു.

2015ൽ നൽകിയ റിപ്പോർട്ടിൽ ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പൂർണമായി ഒഴിവാക്കിയിരുന്നു. അത് അംഗീകരിച്ച് കരട് വിജ്ഞാപനം ഇറങ്ങി. വിശദീകരണം ചോദിച്ച് മൂന്ന് വർഷം കേന്ദ്ര വിദഗ്ധ സമിതി സംസ്ഥാന സർക്കാരിന് കത്തുകൾ അയച്ചിട്ടും മറുപടി നൽകാതെ വന്നതിനെ തുടർന്ന് 2018ൽ കരട് വിജ്ഞാപനം റദ്ദായി.

തുടർന്നാണ് 1 കിലോമീറ്റർ ബഫർ സോണും ശുപാർശ ചെയ്ത് സുപ്രീം കോടതിയിൽ സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്. ഒരു കിലോമീറ്റർ ബഫർ സോൺ ശുപാർശ െചയ്ത തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് 2019 ൽ സംസ്ഥാനത്തിന്റെ അഡീഷനൽ ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ എല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസിനെതിരെ ആരോപണം ഉന്നയിക്കും മുൻപ് അഡീഷനൽ ചീഫ് സെക്രട്ടറി എഴുതിയ റിപ്പോർട്ട് എങ്കിലും വായിച്ചു നോക്കുന്നത് നല്ലതാണ് എന്നും സണ്ണി ജോസഫ് എംഎൽഎ യോഗത്തിൽ പറഞ്ഞു.

വാർഡനുമായി തർക്കം

ഭൂപടം സംബന്ധിച്ച് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകവും വന്യജീവി സങ്കേതം വാർഡനുമായി തർക്കം. അതിർത്തി അടയാളപ്പെടുത്തി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് വന്യജീവി സങ്കേതം വാർഡന് കത്ത് നൽകിയിരുന്നു. എന്നാൽ അതിന് മറുപടി ലഭിച്ചില്ല. ബഫർ സോൺ പരിധി അവസാനിക്കുന്ന ഭാഗം ഭൂപടത്തിൽ അടയാളപ്പെടുത്തി നൽകണം എന്നാണ് പഞ്ചായത്ത് ആവശ്യപ്പെട്ടത്. കൃത്യമായ മാപ് വനം വകുപ്പിന്റെ കൈവശം ഉണ്ടെങ്കിലും അത് പഞ്ചായത്തിന് കൈമാറാനോ പുറത്തു വിടാനോ വനം വകുപ്പ് തയാറാകാത്തതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!