Connect with us

Breaking News

ലഹരിയുടെ അതിപ്രസരം: കണ്ണൂരിൽ പൊലീസ് ജാഗ്രതയിൽ

Published

on

Share our post

കണ്ണൂർ: പുതുവത്സര ആഘോഷങ്ങൾക്ക് ഹരം പകരാൻ വ്യത്യസ്ത ലഹരി വസ്തുക്കൾ വിപണിയിലെത്തിക്കാൻ മാഫിയകൾ തയ്യാറെടുക്കുമ്പോൾ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരി കടത്തുകാർ ഉള്ള ജില്ലയാണ് കണ്ണൂർ. സംസ്ഥാനത്തെ 1681 ലഹരി കടത്തുകാരിൽ 465 പേർ കണ്ണൂരാണ്. ബംഗളൂരു,​ മംഗളൂരു,​ ആന്ധ്ര,​ ഒറീസ എന്നിവിടങ്ങളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കൂടുതലായി എത്തുന്നത്.

കൊറിയർ, പാഴ്‌സൽ സർവീസ്, പച്ചക്കറി വാഹനങ്ങൾ എന്നിവ ഉപയോഗിച്ച് കടത്തുന്ന ലഹരി വസ്തുക്കളുടെ വിൽപന കൂടുതലും നടക്കുന്നത് വാട്സാപ്പ് വഴിയാണ്. വിദ്യാർത്ഥികളെയും സ്ത്രീകളെയുമുൾപ്പെടെ കാരിയർമാരാക്കിയും ​വിപണനം നടക്കുന്നു.മാർച്ചിൽ രണ്ട് കിലോയോളം എം.ഡി.എം.എ ജില്ലയിൽ നിന്ന് പിടികൂടിയത് കേരളത്തിൽ അതുവരെയുള്ള ഏറ്റവും വലിയ ലഹരിവേട്ടയായിരുന്നു. കഴിഞ്ഞ മാസമാണ് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ തലശ്ശേരിയിൽ രണ്ട് പേർ കൊല്ലപ്പെട്ടത്.

സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് കഞ്ചാവും പുകയില ഉല്‍പന്നങ്ങളും മദ്യവും പിടികൂടിയ സാഹചര്യവും ഉണ്ടായി. കഞ്ചാവ്,​ ബ്രൗൺ ഷുഗർ,​ ഹാഷിഷ് ഓയിൽ,​ എം.ഡി.എം.എ, തുടങ്ങി എല്ലാ വിധത്തിലുമുള്ള ലഹരി ഉത്പന്നങ്ങൾ ജില്ലയിലേക്ക് എത്തുന്നുണ്ട്. കടകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി ഹാൻസ് ,​ കൂൾലിപ് പോലെയുള്ള വസ്തുക്കളും വ്യാപകമായി വിൽക്കപ്പെടുന്നു. രണ്ട് ദിവസം മുൻപ് ഇത്തരത്തിലുള്ള അഞ്ഞൂറ്റിയൻപതിലധികം ലഹരി വസ്തുക്കളുടെ പായ്ക്കറ്റുകളാണ് മട്ടന്നൂരിൽ നിന്ന് പിടികൂടിയത്.

അതേസമയം എസ്.പി.സി കേഡറ്റുകളുടെയും ജനമൈത്രി പൊലീസിന്റെയും സംയുക്ത സഹകരണത്തോടെ സ്‌കൂളുകളിൽ ബോധവത്കരണ ക്യാമ്പയിനും പൊതുവായ സ്പെഷ്യൽ ഡ്രൈവുകളും നടക്കുന്നുണ്ട്. ജില്ലയിലേക്ക് വരുന്ന ലഹരി വസ്തുക്കൾ പിടികൂടാൻ ശക്തമായ നിരീക്ഷണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ഒക്ടോബർ വരെയുള്ള കണക്കു പ്രകാരം ലഹരി കടത്തുകാരും ചില്ലറ വിൽപ്പനക്കാരും കാരിയർമാരുമുൾപ്പെടെ 24,779 പേരെയാണ് സംസ്ഥാനത്ത് അറസ്റ്റ് ചെയ്തത്.

പരിശോധന ശക്തമാക്കുംപുതുവർഷത്തോടനുബന്ധിച്ച് എല്ലാ ദിവസവും പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവുകൾ ഉണ്ടാകും. ലഹരി മരുന്ന് വിതരണക്കാരെ കണ്ടെത്തി അറസ്‌റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. രഹസ്യ വിവരം ലഭിക്കുന്നതനുസരിച്ചും സംശയം തോന്നുന്ന സ്ഥലങ്ങൾ,​ ആളുകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തും.രാജൻ.കെ.കെ – പബ്ളിക് റിലേഷൻ ഓഫീസർ – കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!