Connect with us

Breaking News

ലഹരിയുടെ അതിപ്രസരം: കണ്ണൂരിൽ പൊലീസ് ജാഗ്രതയിൽ

Published

on

Share our post

കണ്ണൂർ: പുതുവത്സര ആഘോഷങ്ങൾക്ക് ഹരം പകരാൻ വ്യത്യസ്ത ലഹരി വസ്തുക്കൾ വിപണിയിലെത്തിക്കാൻ മാഫിയകൾ തയ്യാറെടുക്കുമ്പോൾ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരി കടത്തുകാർ ഉള്ള ജില്ലയാണ് കണ്ണൂർ. സംസ്ഥാനത്തെ 1681 ലഹരി കടത്തുകാരിൽ 465 പേർ കണ്ണൂരാണ്. ബംഗളൂരു,​ മംഗളൂരു,​ ആന്ധ്ര,​ ഒറീസ എന്നിവിടങ്ങളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കൂടുതലായി എത്തുന്നത്.

കൊറിയർ, പാഴ്‌സൽ സർവീസ്, പച്ചക്കറി വാഹനങ്ങൾ എന്നിവ ഉപയോഗിച്ച് കടത്തുന്ന ലഹരി വസ്തുക്കളുടെ വിൽപന കൂടുതലും നടക്കുന്നത് വാട്സാപ്പ് വഴിയാണ്. വിദ്യാർത്ഥികളെയും സ്ത്രീകളെയുമുൾപ്പെടെ കാരിയർമാരാക്കിയും ​വിപണനം നടക്കുന്നു.മാർച്ചിൽ രണ്ട് കിലോയോളം എം.ഡി.എം.എ ജില്ലയിൽ നിന്ന് പിടികൂടിയത് കേരളത്തിൽ അതുവരെയുള്ള ഏറ്റവും വലിയ ലഹരിവേട്ടയായിരുന്നു. കഴിഞ്ഞ മാസമാണ് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ തലശ്ശേരിയിൽ രണ്ട് പേർ കൊല്ലപ്പെട്ടത്.

സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് കഞ്ചാവും പുകയില ഉല്‍പന്നങ്ങളും മദ്യവും പിടികൂടിയ സാഹചര്യവും ഉണ്ടായി. കഞ്ചാവ്,​ ബ്രൗൺ ഷുഗർ,​ ഹാഷിഷ് ഓയിൽ,​ എം.ഡി.എം.എ, തുടങ്ങി എല്ലാ വിധത്തിലുമുള്ള ലഹരി ഉത്പന്നങ്ങൾ ജില്ലയിലേക്ക് എത്തുന്നുണ്ട്. കടകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി ഹാൻസ് ,​ കൂൾലിപ് പോലെയുള്ള വസ്തുക്കളും വ്യാപകമായി വിൽക്കപ്പെടുന്നു. രണ്ട് ദിവസം മുൻപ് ഇത്തരത്തിലുള്ള അഞ്ഞൂറ്റിയൻപതിലധികം ലഹരി വസ്തുക്കളുടെ പായ്ക്കറ്റുകളാണ് മട്ടന്നൂരിൽ നിന്ന് പിടികൂടിയത്.

അതേസമയം എസ്.പി.സി കേഡറ്റുകളുടെയും ജനമൈത്രി പൊലീസിന്റെയും സംയുക്ത സഹകരണത്തോടെ സ്‌കൂളുകളിൽ ബോധവത്കരണ ക്യാമ്പയിനും പൊതുവായ സ്പെഷ്യൽ ഡ്രൈവുകളും നടക്കുന്നുണ്ട്. ജില്ലയിലേക്ക് വരുന്ന ലഹരി വസ്തുക്കൾ പിടികൂടാൻ ശക്തമായ നിരീക്ഷണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ഒക്ടോബർ വരെയുള്ള കണക്കു പ്രകാരം ലഹരി കടത്തുകാരും ചില്ലറ വിൽപ്പനക്കാരും കാരിയർമാരുമുൾപ്പെടെ 24,779 പേരെയാണ് സംസ്ഥാനത്ത് അറസ്റ്റ് ചെയ്തത്.

പരിശോധന ശക്തമാക്കുംപുതുവർഷത്തോടനുബന്ധിച്ച് എല്ലാ ദിവസവും പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവുകൾ ഉണ്ടാകും. ലഹരി മരുന്ന് വിതരണക്കാരെ കണ്ടെത്തി അറസ്‌റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. രഹസ്യ വിവരം ലഭിക്കുന്നതനുസരിച്ചും സംശയം തോന്നുന്ന സ്ഥലങ്ങൾ,​ ആളുകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തും.രാജൻ.കെ.കെ – പബ്ളിക് റിലേഷൻ ഓഫീസർ – കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!