Connect with us

Breaking News

ലഹരിയുടെ അതിപ്രസരം: കണ്ണൂരിൽ പൊലീസ് ജാഗ്രതയിൽ

Published

on

Share our post

കണ്ണൂർ: പുതുവത്സര ആഘോഷങ്ങൾക്ക് ഹരം പകരാൻ വ്യത്യസ്ത ലഹരി വസ്തുക്കൾ വിപണിയിലെത്തിക്കാൻ മാഫിയകൾ തയ്യാറെടുക്കുമ്പോൾ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരി കടത്തുകാർ ഉള്ള ജില്ലയാണ് കണ്ണൂർ. സംസ്ഥാനത്തെ 1681 ലഹരി കടത്തുകാരിൽ 465 പേർ കണ്ണൂരാണ്. ബംഗളൂരു,​ മംഗളൂരു,​ ആന്ധ്ര,​ ഒറീസ എന്നിവിടങ്ങളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കൂടുതലായി എത്തുന്നത്.

കൊറിയർ, പാഴ്‌സൽ സർവീസ്, പച്ചക്കറി വാഹനങ്ങൾ എന്നിവ ഉപയോഗിച്ച് കടത്തുന്ന ലഹരി വസ്തുക്കളുടെ വിൽപന കൂടുതലും നടക്കുന്നത് വാട്സാപ്പ് വഴിയാണ്. വിദ്യാർത്ഥികളെയും സ്ത്രീകളെയുമുൾപ്പെടെ കാരിയർമാരാക്കിയും ​വിപണനം നടക്കുന്നു.മാർച്ചിൽ രണ്ട് കിലോയോളം എം.ഡി.എം.എ ജില്ലയിൽ നിന്ന് പിടികൂടിയത് കേരളത്തിൽ അതുവരെയുള്ള ഏറ്റവും വലിയ ലഹരിവേട്ടയായിരുന്നു. കഴിഞ്ഞ മാസമാണ് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ തലശ്ശേരിയിൽ രണ്ട് പേർ കൊല്ലപ്പെട്ടത്.

സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് കഞ്ചാവും പുകയില ഉല്‍പന്നങ്ങളും മദ്യവും പിടികൂടിയ സാഹചര്യവും ഉണ്ടായി. കഞ്ചാവ്,​ ബ്രൗൺ ഷുഗർ,​ ഹാഷിഷ് ഓയിൽ,​ എം.ഡി.എം.എ, തുടങ്ങി എല്ലാ വിധത്തിലുമുള്ള ലഹരി ഉത്പന്നങ്ങൾ ജില്ലയിലേക്ക് എത്തുന്നുണ്ട്. കടകൾ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി ഹാൻസ് ,​ കൂൾലിപ് പോലെയുള്ള വസ്തുക്കളും വ്യാപകമായി വിൽക്കപ്പെടുന്നു. രണ്ട് ദിവസം മുൻപ് ഇത്തരത്തിലുള്ള അഞ്ഞൂറ്റിയൻപതിലധികം ലഹരി വസ്തുക്കളുടെ പായ്ക്കറ്റുകളാണ് മട്ടന്നൂരിൽ നിന്ന് പിടികൂടിയത്.

അതേസമയം എസ്.പി.സി കേഡറ്റുകളുടെയും ജനമൈത്രി പൊലീസിന്റെയും സംയുക്ത സഹകരണത്തോടെ സ്‌കൂളുകളിൽ ബോധവത്കരണ ക്യാമ്പയിനും പൊതുവായ സ്പെഷ്യൽ ഡ്രൈവുകളും നടക്കുന്നുണ്ട്. ജില്ലയിലേക്ക് വരുന്ന ലഹരി വസ്തുക്കൾ പിടികൂടാൻ ശക്തമായ നിരീക്ഷണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ഒക്ടോബർ വരെയുള്ള കണക്കു പ്രകാരം ലഹരി കടത്തുകാരും ചില്ലറ വിൽപ്പനക്കാരും കാരിയർമാരുമുൾപ്പെടെ 24,779 പേരെയാണ് സംസ്ഥാനത്ത് അറസ്റ്റ് ചെയ്തത്.

പരിശോധന ശക്തമാക്കുംപുതുവർഷത്തോടനുബന്ധിച്ച് എല്ലാ ദിവസവും പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവുകൾ ഉണ്ടാകും. ലഹരി മരുന്ന് വിതരണക്കാരെ കണ്ടെത്തി അറസ്‌റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. രഹസ്യ വിവരം ലഭിക്കുന്നതനുസരിച്ചും സംശയം തോന്നുന്ന സ്ഥലങ്ങൾ,​ ആളുകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തും.രാജൻ.കെ.കെ – പബ്ളിക് റിലേഷൻ ഓഫീസർ – കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!