Connect with us

Breaking News

വീണ്ടും വില്ലനായി കഫ് സിറപ്‌ , 18 കുട്ടികള്‍ മരിച്ചെന്ന് ഉസ്‌ബക്കിസ്ഥാൻ ; ഇന്ത്യൻ മരുന്ന്‌ വ്യവസായത്തിന്‌ തിരിച്ചടി

Published

on

Share our post

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഗാമ്പിയയിൽ എഴുപത്‌ കുട്ടികൾ മരിച്ചതിന്‌ പിന്നാലെ ഇന്ത്യന്‍ നിർമിത ചുമ മരുന്ന്‌ കഴിച്ച്‌ ഉസ്‌ബക്കിസ്ഥാനിലും 18 കുട്ടികൾ മരിച്ചത്‌ രാജ്യത്തെ മരുന്നുനിർമാണ വ്യവസായത്തിന്റെ വിശ്വാസ്യത ആ​ഗോളതലത്തില്‍ ഇടിച്ചു. ലോകത്തിന്റെയാകെ മരുന്നുകടയായി മാറുമെന്ന്‌ മോദി സർക്കാർ അവകാശപ്പെടുമ്പോഴാണ്‌ രാജ്യത്തിന്‌ നാണക്കേടാകുന്ന ദുരന്തങ്ങളുടെ ആവർത്തനം.

ഗാമ്പിയയിൽ ദുരന്തത്തിനിടയാക്കിയ ചുമ മരുന്ന്‌ ഉൽപ്പാദിപ്പിച്ചത്‌ ഹരിയാന കേന്ദ്രീകരിച്ചുള്ള മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസാണ്‌. ഉസ്‌ബക്കിസ്ഥാനിൽ കുട്ടികളുടെ മരണത്തിന്‌ വഴിയൊരുക്കിയ മരുന്ന്‌ നിർമിച്ചത് യുപിയിലെ നോയിഡ കേന്ദ്രീകരിച്ചുള്ള മാരിയൺ ബയോടെക്കും. ഇവരുടെ മരുന്നുകൾ ഇന്ത്യയിൽ വിൽപ്പന നടത്തിയിട്ടുണ്ടോയെന്ന്‌ പരിശോധിക്കുന്നു.

ഗാമ്പിയയിലെ സംഭവത്തിന്‌ പിന്നാലെ മെയ്‌ഡൻ ഫാർമയുടെ യൂണിറ്റ്‌ സെൻട്രൽ ഡ്രഗ്‌ സ്‌റ്റാൻഡേർഡ്‌ കൺട്രോൾ ഓർഗനൈസേഷൻ പൂട്ടിട്ടു.ഉസ്‌ബക്ക്‌ അധികൃതരുമായി ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ടെന്ന്‌ വിദേശകാര്യ വക്താവ്‌ അരിന്ദം ബാഗ്‌ചി അറിയിച്ചു. ഉസ്‌ബക്കിസ്ഥാൻ ഔദ്യോഗികമായി ഇന്ത്യയെ സമീപിച്ചിട്ടില്ല. അന്വേഷണത്തിന്റെ വിശദാംശം ആവശ്യപ്പെട്ടു.

ഇന്ത്യൻ മരുന്നുകമ്പനിയുടെ പ്രതിനിധികൾക്കെതിരായ നിയമനടപടി ആരംഭിച്ചു. മാരിയൺ ബയോടെക്കിനോട്‌ യുപി ഡ്രഗ്‌ കൺട്രോൾ ആൻഡ്‌ ലൈസൻസിങ്‌ അതോറിറ്റി വിശദീകരണം തേടി. കമ്പനി യുടെ മറ്റ്‌ മരുന്നുകളും പരിശോധിക്കും. മാനദണ്ഡം പാലിക്കുഒന്നതിലെ വീഴ്‌ചയും പരിശോധനയിലെ അപാകവുമാണ്‌ ഇത്തരം മരുന്ന് ഉൽപ്പാദനത്തിന്‌ കാരണമെന്ന്‌ വിഗദ്‌ധർ പറയുന്നു.

18 കുട്ടികള്‍ മരിച്ചെന്ന് ഉസ്‌ബക്കിസ്ഥാൻ
ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്‌ കഴിച്ച് 18 കുട്ടികള്‍ മരിച്ചതായി ഉസ്ബക്കിസ്ഥാൻ സർക്കാർ. ഇന്ത്യന്‍ മരുന്നുനിർമാണ കമ്പനിയായ മരിയോണ്‍ ബയോടെക്കിനെതിരായാണ് പരാതി. ഡോക് ഒന്ന്‌ മാക്സ് എന്ന കഫ് സിറപ്‌ കഴിച്ച 21 കുട്ടികളിൽ 18 പേർ മരിച്ചതായി ഉസ്ബക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഫ് സിറപ്പില്‍ ഉണ്ടാകാന്‍ പാടില്ലാത്ത എഥിലീന്‍ ഗ്ലൈക്കോള്‍, ഡോക് -ഒന്ന്‌ സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അധിക ഡോസ് കുട്ടികള്‍ കഴിച്ചതാണ് മരണത്തിന് ഇടയാക്കിയത്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണ് മരുന്ന് വാങ്ങിയതും. മരുന്നും ഗുളികയും ഉസ്‌ബക്കിസ്ഥാൻ സർക്കാർ നിരോധിച്ചിട്ടുണ്ട്.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!