Connect with us

Breaking News

നാളെ കൊടിയിറക്കം കാണാനെത്തിയത്‌ ഏഴ്‌ ലക്ഷം പേർ

Published

on

Share our post

ധർമശാല: നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്റ്റിവൽ ശനിയാഴ്‌ച രാത്രി കൊടിയിറങ്ങും. തളിപ്പറമ്പ്‌ മണ്ഡലത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ച മേളയിൽ ഇതുവരെ ഏഴ്‌ ലക്ഷത്തിലധികംപേരാണ്‌ എത്തിയത്‌. രാവിലെ 10 മുതൽ രാത്രി 11 വരെ നടക്കുന്ന ഫെസ്‌റ്റിൽ ജില്ലയ്ക്കകത്തും പുറത്തുനിന്നുമുള്ള വൻജനാവലി പങ്കാളികളായി.

എക്സിബിഷൻ സ്റ്റാളുകളിലും അമ്യൂസ്‌മെന്റ് പാർക്കിലും ഫുഡ് കോർട്ടിലും മെഗാ ഇവന്റ്സ് നടക്കുന്ന ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിലും കലാപരിപാടികൾ നടക്കുന്ന എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിലും നാടകോത്സവ വേദിയായ എൻജിനിയറിങ് കോളേജ്‌ ഓഡിറ്റോറിയത്തിലും ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. സംഘാടനമികവിലും വൻ പങ്കാളിത്തത്തിലും പുതുമാതൃക തീർത്ത ഫെസ്‌റ്റിൽ പിഴവുകളില്ലാത്ത സംഘാടനമാണ്‌.

പൊലീസ്, ഫയർഫോഴ്സ്, കുടുംബശ്രീ, ആശാ വർക്കർമാർ, യുവജനങ്ങൾ, വിദ്യാർഥികൾ, വ്യാപാരികൾ, വളന്റിയർമാർ തുടങ്ങി എല്ലാ വിഭാഗത്തിന്റെയും സഹകരണം ഉറപ്പാക്കിയാണ്‌ പ്രവർത്തനം.
സമാപനത്തോടനുബന്ധിച്ചുള്ള വൻ ജനത്തിരക്ക് നിയന്ത്രിക്കാൻ വെള്ളി, ശനി ദിവസങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്‌.

31ന്‌ പുതുവത്സരാഘോഷത്തിന്‌ ഒരുലക്ഷത്തിലധികം പേർ എത്തുമെന്നാണ്‌ പ്രതീക്ഷ. രാത്രി ഒമ്പതിന്‌ സച്ചിൻ വാര്യരും സംഘവും അവതരിപ്പിക്കുന്ന മെഗാപരിപാടി പുതുവർഷപ്പിറവിയോടെ സമാപിക്കും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി മുകുന്ദൻ, ജനറൽ കൺവീനർ എ നിശാന്ത്, എം. കെ മനോഹരൻ, കെ എം അജയകുമാർ എന്നിവർ പങ്കെടുത്തു.

ഫെസ്‌റ്റിൽ ഇന്നും നാളയും
ധർമശാല
നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ്‌ ഫെസ്‌റ്റിൽ വെള്ളി, ശനി ദിവസങ്ങളിൽ വിവിധ പരിപാടികൾ നടക്കും. വെള്ളി രാത്രി ഏഴിന് നഗരസഭാ സ്റ്റേഡിയത്തിൽ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലെ കലാകാരന്മാരുടെ കേരള നടനം. രാത്രി എട്ടിന്‌ സമ്മാന സായാഹ്നം. തുടർന്ന്‌ തളിപ്പറമ്പ്‌ മണ്ഡലം വെബ്സൈറ്റ് ലോഞ്ചിങ്‌ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും.

ഡോ. വി .പി പി മുസ്‌തഫ, ഇൻഫർമേഷൻ കേരള മിഷൻ ചീഫ്‌ ഡയറക്ടർ സന്തോഷ്‌ ബാബു എന്നിവർ പങ്കെടുക്കും. രാത്രി ഒമ്പതിന് നഗരസഭാ സ്റ്റേഡിയത്തിൽ നടി നവ്യ നായരും സംഘവും അവതരിപ്പിക്കുന്ന നൃത്ത നിശ. ശനി വൈകിട്ട്‌ ആറിന്‌ പുതുവത്സരാഘോഷം എം .വി ഗോവിന്ദൻ എം.എൽ.എ ഉദ്‌ഘാടനംചെയ്യും. രാത്രി ഒമ്പതിന്‌ സച്ചിൻ വാര്യരും സംഘവും അവതരിപ്പിക്കു മെഗാ മ്യൂസിക്‌ ബാന്റ്‌


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!