Connect with us

Breaking News

നാളെ കൊടിയിറക്കം കാണാനെത്തിയത്‌ ഏഴ്‌ ലക്ഷം പേർ

Published

on

Share our post

ധർമശാല: നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്റ്റിവൽ ശനിയാഴ്‌ച രാത്രി കൊടിയിറങ്ങും. തളിപ്പറമ്പ്‌ മണ്ഡലത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ച മേളയിൽ ഇതുവരെ ഏഴ്‌ ലക്ഷത്തിലധികംപേരാണ്‌ എത്തിയത്‌. രാവിലെ 10 മുതൽ രാത്രി 11 വരെ നടക്കുന്ന ഫെസ്‌റ്റിൽ ജില്ലയ്ക്കകത്തും പുറത്തുനിന്നുമുള്ള വൻജനാവലി പങ്കാളികളായി.

എക്സിബിഷൻ സ്റ്റാളുകളിലും അമ്യൂസ്‌മെന്റ് പാർക്കിലും ഫുഡ് കോർട്ടിലും മെഗാ ഇവന്റ്സ് നടക്കുന്ന ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിലും കലാപരിപാടികൾ നടക്കുന്ന എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിലും നാടകോത്സവ വേദിയായ എൻജിനിയറിങ് കോളേജ്‌ ഓഡിറ്റോറിയത്തിലും ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. സംഘാടനമികവിലും വൻ പങ്കാളിത്തത്തിലും പുതുമാതൃക തീർത്ത ഫെസ്‌റ്റിൽ പിഴവുകളില്ലാത്ത സംഘാടനമാണ്‌.

പൊലീസ്, ഫയർഫോഴ്സ്, കുടുംബശ്രീ, ആശാ വർക്കർമാർ, യുവജനങ്ങൾ, വിദ്യാർഥികൾ, വ്യാപാരികൾ, വളന്റിയർമാർ തുടങ്ങി എല്ലാ വിഭാഗത്തിന്റെയും സഹകരണം ഉറപ്പാക്കിയാണ്‌ പ്രവർത്തനം.
സമാപനത്തോടനുബന്ധിച്ചുള്ള വൻ ജനത്തിരക്ക് നിയന്ത്രിക്കാൻ വെള്ളി, ശനി ദിവസങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്‌.

31ന്‌ പുതുവത്സരാഘോഷത്തിന്‌ ഒരുലക്ഷത്തിലധികം പേർ എത്തുമെന്നാണ്‌ പ്രതീക്ഷ. രാത്രി ഒമ്പതിന്‌ സച്ചിൻ വാര്യരും സംഘവും അവതരിപ്പിക്കുന്ന മെഗാപരിപാടി പുതുവർഷപ്പിറവിയോടെ സമാപിക്കും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി മുകുന്ദൻ, ജനറൽ കൺവീനർ എ നിശാന്ത്, എം. കെ മനോഹരൻ, കെ എം അജയകുമാർ എന്നിവർ പങ്കെടുത്തു.

ഫെസ്‌റ്റിൽ ഇന്നും നാളയും
ധർമശാല
നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ്‌ ഫെസ്‌റ്റിൽ വെള്ളി, ശനി ദിവസങ്ങളിൽ വിവിധ പരിപാടികൾ നടക്കും. വെള്ളി രാത്രി ഏഴിന് നഗരസഭാ സ്റ്റേഡിയത്തിൽ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലെ കലാകാരന്മാരുടെ കേരള നടനം. രാത്രി എട്ടിന്‌ സമ്മാന സായാഹ്നം. തുടർന്ന്‌ തളിപ്പറമ്പ്‌ മണ്ഡലം വെബ്സൈറ്റ് ലോഞ്ചിങ്‌ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും.

ഡോ. വി .പി പി മുസ്‌തഫ, ഇൻഫർമേഷൻ കേരള മിഷൻ ചീഫ്‌ ഡയറക്ടർ സന്തോഷ്‌ ബാബു എന്നിവർ പങ്കെടുക്കും. രാത്രി ഒമ്പതിന് നഗരസഭാ സ്റ്റേഡിയത്തിൽ നടി നവ്യ നായരും സംഘവും അവതരിപ്പിക്കുന്ന നൃത്ത നിശ. ശനി വൈകിട്ട്‌ ആറിന്‌ പുതുവത്സരാഘോഷം എം .വി ഗോവിന്ദൻ എം.എൽ.എ ഉദ്‌ഘാടനംചെയ്യും. രാത്രി ഒമ്പതിന്‌ സച്ചിൻ വാര്യരും സംഘവും അവതരിപ്പിക്കു മെഗാ മ്യൂസിക്‌ ബാന്റ്‌


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!