Connect with us

Breaking News

നാളെ കൊടിയിറക്കം കാണാനെത്തിയത്‌ ഏഴ്‌ ലക്ഷം പേർ

Published

on

Share our post

ധർമശാല: നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്റ്റിവൽ ശനിയാഴ്‌ച രാത്രി കൊടിയിറങ്ങും. തളിപ്പറമ്പ്‌ മണ്ഡലത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ച മേളയിൽ ഇതുവരെ ഏഴ്‌ ലക്ഷത്തിലധികംപേരാണ്‌ എത്തിയത്‌. രാവിലെ 10 മുതൽ രാത്രി 11 വരെ നടക്കുന്ന ഫെസ്‌റ്റിൽ ജില്ലയ്ക്കകത്തും പുറത്തുനിന്നുമുള്ള വൻജനാവലി പങ്കാളികളായി.

എക്സിബിഷൻ സ്റ്റാളുകളിലും അമ്യൂസ്‌മെന്റ് പാർക്കിലും ഫുഡ് കോർട്ടിലും മെഗാ ഇവന്റ്സ് നടക്കുന്ന ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിലും കലാപരിപാടികൾ നടക്കുന്ന എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിലും നാടകോത്സവ വേദിയായ എൻജിനിയറിങ് കോളേജ്‌ ഓഡിറ്റോറിയത്തിലും ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. സംഘാടനമികവിലും വൻ പങ്കാളിത്തത്തിലും പുതുമാതൃക തീർത്ത ഫെസ്‌റ്റിൽ പിഴവുകളില്ലാത്ത സംഘാടനമാണ്‌.

പൊലീസ്, ഫയർഫോഴ്സ്, കുടുംബശ്രീ, ആശാ വർക്കർമാർ, യുവജനങ്ങൾ, വിദ്യാർഥികൾ, വ്യാപാരികൾ, വളന്റിയർമാർ തുടങ്ങി എല്ലാ വിഭാഗത്തിന്റെയും സഹകരണം ഉറപ്പാക്കിയാണ്‌ പ്രവർത്തനം.
സമാപനത്തോടനുബന്ധിച്ചുള്ള വൻ ജനത്തിരക്ക് നിയന്ത്രിക്കാൻ വെള്ളി, ശനി ദിവസങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്‌.

31ന്‌ പുതുവത്സരാഘോഷത്തിന്‌ ഒരുലക്ഷത്തിലധികം പേർ എത്തുമെന്നാണ്‌ പ്രതീക്ഷ. രാത്രി ഒമ്പതിന്‌ സച്ചിൻ വാര്യരും സംഘവും അവതരിപ്പിക്കുന്ന മെഗാപരിപാടി പുതുവർഷപ്പിറവിയോടെ സമാപിക്കും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി മുകുന്ദൻ, ജനറൽ കൺവീനർ എ നിശാന്ത്, എം. കെ മനോഹരൻ, കെ എം അജയകുമാർ എന്നിവർ പങ്കെടുത്തു.

ഫെസ്‌റ്റിൽ ഇന്നും നാളയും
ധർമശാല
നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ്‌ ഫെസ്‌റ്റിൽ വെള്ളി, ശനി ദിവസങ്ങളിൽ വിവിധ പരിപാടികൾ നടക്കും. വെള്ളി രാത്രി ഏഴിന് നഗരസഭാ സ്റ്റേഡിയത്തിൽ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലെ കലാകാരന്മാരുടെ കേരള നടനം. രാത്രി എട്ടിന്‌ സമ്മാന സായാഹ്നം. തുടർന്ന്‌ തളിപ്പറമ്പ്‌ മണ്ഡലം വെബ്സൈറ്റ് ലോഞ്ചിങ്‌ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും.

ഡോ. വി .പി പി മുസ്‌തഫ, ഇൻഫർമേഷൻ കേരള മിഷൻ ചീഫ്‌ ഡയറക്ടർ സന്തോഷ്‌ ബാബു എന്നിവർ പങ്കെടുക്കും. രാത്രി ഒമ്പതിന് നഗരസഭാ സ്റ്റേഡിയത്തിൽ നടി നവ്യ നായരും സംഘവും അവതരിപ്പിക്കുന്ന നൃത്ത നിശ. ശനി വൈകിട്ട്‌ ആറിന്‌ പുതുവത്സരാഘോഷം എം .വി ഗോവിന്ദൻ എം.എൽ.എ ഉദ്‌ഘാടനംചെയ്യും. രാത്രി ഒമ്പതിന്‌ സച്ചിൻ വാര്യരും സംഘവും അവതരിപ്പിക്കു മെഗാ മ്യൂസിക്‌ ബാന്റ്‌


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!