Connect with us

Breaking News

ആഘോഷം ഇനി ആകാശത്തോളം

Published

on

Share our post

ധർമശാല: വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ജനകീയോത്സവമായി തളിപ്പറമ്പ്‌ മണ്ഡലത്തിൽ ഹാപ്പിനസ്‌ ഫെസ്‌റ്റിവലിന്‌ തുടക്കം. നാടിന്റെ കൂട്ടായ്‌മയും സാംസ്‌കാരിക വൈവിധ്യങ്ങളും ആഴത്തിൽ അനുഭവിച്ചറിയാനും സന്തോഷം നിറയ്‌ക്കാനുമുള്ള പുതുവേദിയെന്ന നിലയിലാണ്‌ ഹാപ്പിനസ്‌ ഫെസ്‌റ്റിവൽ സംഘടിപ്പിക്കുന്നത്‌. 31 വരെയാണ്‌ ഫെസ്‌റ്റ്‌. ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ എൻജിനിയറിങ്‌ കോളേജ്‌ ഗ്രൗണ്ടിൽ ഒരുക്കിയ പുസ്‌തകോത്സവം, പ്രദർശനം, ചിൽഡ്രൻസ്‌ അമ്യൂസ്‌മെന്റ്‌ പാർക്ക്‌, ഫ്ലവർ ഷോ, ഫുഡ്‌ കോർട്ട്‌, കൈത്തറിമേള തുടങ്ങിയവയാണ്‌ ഫെസ്‌റ്റിന്റെ മുഖ്യആകർഷണം. എല്ലാ ദിവസങ്ങളിലും നടക്കുന്ന കലാവിരുന്നിൽ കേരളത്തിനകത്തും പുറത്തുംനിന്നുള്ള കലാകാരന്മാർ അണിനിരക്കും. ശരീരസൗന്ദര്യ മത്സരം, നാടൻപാട്ട്‌, അറിവുത്സവം, ശാസ്‌ത്രീയ നൃത്തം, നാടോടിനൃത്തം, ഗസൽ, നാടകം, മെഗാ മ്യൂസിഷ്‌ ഷോ തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങളാണ്‌ ദിവസവും വൈകിട്ട്‌ അരങ്ങേറുന്നത്‌. മന്ത്രിമാർ, സാംസ്‌കാരിക നായകർ, സിനിമാ നടീ നടന്മാർ തുടങ്ങി വിവിധമേഖലകളിൽനിന്നുള്ളവർ പരിപാടിയുടെ ഭാഗമാവും.

ഉദ്ഘാടനച്ചടങ്ങിൽ എം .വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനായി. കഥാകൃത്ത്‌ ടി. പത്മനാഭൻ, സർക്കസ്‌ കുലപതി ജെമിനി ഗണേശൻ, ഗോകുലം ഗോപാലൻ, സന്തോഷ് കീഴാറ്റൂർ, ഷെറി ഗോവിന്ദ് എന്നിവർ മുഖ്യാതിഥികളായി. ഡോ. വി .ശിവദാസൻ എം.പി, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ .വി സുമേഷ്, എം .വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ, ഹാൻഡ് ലും ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ടി കെ ഗോവിന്ദൻ, മലബാർ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ പി .വി ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു. രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ രചിച്ച കവിതാ സമാഹാരം ദുഖസ്‌മരണകൾ ചടങ്ങിൽ മുഖ്യമന്ത്രിക്ക്‌ കൈമാറി. അതുൽ നറുകരയും സംഘവും അവതരിപ്പിച്ച സംഗീതവിരുന്നുമുണ്ടായി.

സംഘാടക സമിതി ചെയർമാൻ പി മുകുന്ദൻ സ്വാഗതവും വൈസ് ചെയർമാൻ പി സന്തോഷ് നന്ദിയും പറഞ്ഞു. ഔദ്യോഗിക ഉദ്‌ഘാടനം ശനിയാഴ്‌ചയാണ്‌ നടന്നതെങ്കിലും ഒരു മാസത്തിലേറെയായി ഉത്സവലഹരിയിലാണ്‌ നാട്‌. അന്താരാഷ്‌ട്ര ചലച്ചിത്രമേള, മെഡിക്കൽ ക്യാമ്പ് , സ്‌ത്രീകളുടെ രാത്രിനടത്തം, ഹെലികോപ്‌റ്റർ റൈഡ്‌, പ്രദേശവാസികളുടെ കലാപരിപാടികൾ, റോഡ്‌ ഷോ, കുട്ടികളുടെ ഫ്ലാഷ്‌ മോബ്‌ തുടങ്ങി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിപാടികളിലെല്ലാം വൻ ജനപങ്കാളിത്തമാണുണ്ടായത്‌. പുതുവത്സരാഘോഷത്തോടെ ഫെസ്‌റ്റിന്‌ തിരശ്ശീല വീഴും.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!