Connect with us

Breaking News

ആഘോഷം ഇനി ആകാശത്തോളം

Published

on

Share our post

ധർമശാല: വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും ജനകീയോത്സവമായി തളിപ്പറമ്പ്‌ മണ്ഡലത്തിൽ ഹാപ്പിനസ്‌ ഫെസ്‌റ്റിവലിന്‌ തുടക്കം. നാടിന്റെ കൂട്ടായ്‌മയും സാംസ്‌കാരിക വൈവിധ്യങ്ങളും ആഴത്തിൽ അനുഭവിച്ചറിയാനും സന്തോഷം നിറയ്‌ക്കാനുമുള്ള പുതുവേദിയെന്ന നിലയിലാണ്‌ ഹാപ്പിനസ്‌ ഫെസ്‌റ്റിവൽ സംഘടിപ്പിക്കുന്നത്‌. 31 വരെയാണ്‌ ഫെസ്‌റ്റ്‌. ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കണ്ണൂർ എൻജിനിയറിങ്‌ കോളേജ്‌ ഗ്രൗണ്ടിൽ ഒരുക്കിയ പുസ്‌തകോത്സവം, പ്രദർശനം, ചിൽഡ്രൻസ്‌ അമ്യൂസ്‌മെന്റ്‌ പാർക്ക്‌, ഫ്ലവർ ഷോ, ഫുഡ്‌ കോർട്ട്‌, കൈത്തറിമേള തുടങ്ങിയവയാണ്‌ ഫെസ്‌റ്റിന്റെ മുഖ്യആകർഷണം. എല്ലാ ദിവസങ്ങളിലും നടക്കുന്ന കലാവിരുന്നിൽ കേരളത്തിനകത്തും പുറത്തുംനിന്നുള്ള കലാകാരന്മാർ അണിനിരക്കും. ശരീരസൗന്ദര്യ മത്സരം, നാടൻപാട്ട്‌, അറിവുത്സവം, ശാസ്‌ത്രീയ നൃത്തം, നാടോടിനൃത്തം, ഗസൽ, നാടകം, മെഗാ മ്യൂസിഷ്‌ ഷോ തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങളാണ്‌ ദിവസവും വൈകിട്ട്‌ അരങ്ങേറുന്നത്‌. മന്ത്രിമാർ, സാംസ്‌കാരിക നായകർ, സിനിമാ നടീ നടന്മാർ തുടങ്ങി വിവിധമേഖലകളിൽനിന്നുള്ളവർ പരിപാടിയുടെ ഭാഗമാവും.

ഉദ്ഘാടനച്ചടങ്ങിൽ എം .വി ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനായി. കഥാകൃത്ത്‌ ടി. പത്മനാഭൻ, സർക്കസ്‌ കുലപതി ജെമിനി ഗണേശൻ, ഗോകുലം ഗോപാലൻ, സന്തോഷ് കീഴാറ്റൂർ, ഷെറി ഗോവിന്ദ് എന്നിവർ മുഖ്യാതിഥികളായി. ഡോ. വി .ശിവദാസൻ എം.പി, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ .വി സുമേഷ്, എം .വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ, ഹാൻഡ് ലും ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ടി കെ ഗോവിന്ദൻ, മലബാർ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ പി .വി ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു. രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ രചിച്ച കവിതാ സമാഹാരം ദുഖസ്‌മരണകൾ ചടങ്ങിൽ മുഖ്യമന്ത്രിക്ക്‌ കൈമാറി. അതുൽ നറുകരയും സംഘവും അവതരിപ്പിച്ച സംഗീതവിരുന്നുമുണ്ടായി.

സംഘാടക സമിതി ചെയർമാൻ പി മുകുന്ദൻ സ്വാഗതവും വൈസ് ചെയർമാൻ പി സന്തോഷ് നന്ദിയും പറഞ്ഞു. ഔദ്യോഗിക ഉദ്‌ഘാടനം ശനിയാഴ്‌ചയാണ്‌ നടന്നതെങ്കിലും ഒരു മാസത്തിലേറെയായി ഉത്സവലഹരിയിലാണ്‌ നാട്‌. അന്താരാഷ്‌ട്ര ചലച്ചിത്രമേള, മെഡിക്കൽ ക്യാമ്പ് , സ്‌ത്രീകളുടെ രാത്രിനടത്തം, ഹെലികോപ്‌റ്റർ റൈഡ്‌, പ്രദേശവാസികളുടെ കലാപരിപാടികൾ, റോഡ്‌ ഷോ, കുട്ടികളുടെ ഫ്ലാഷ്‌ മോബ്‌ തുടങ്ങി കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിപാടികളിലെല്ലാം വൻ ജനപങ്കാളിത്തമാണുണ്ടായത്‌. പുതുവത്സരാഘോഷത്തോടെ ഫെസ്‌റ്റിന്‌ തിരശ്ശീല വീഴും.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!