Connect with us

Breaking News

അടുത്ത 25 വർഷത്തിനകം നവകേരള നിർമിതി ലക്ഷ്യം: മുഖ്യമന്ത്രി

Published

on

Share our post

പിണറായി : വികസന പ്രവർത്തനങ്ങൾക്കായി പൊതുപണവും വിഭവങ്ങളും വിനിയോഗിക്കുമ്പോൾ തികഞ്ഞ ഉത്തരവാദിത്തം ഓരോരുത്തർക്കും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണം ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടോ എവിടെയെങ്കിലും ചോർച്ചയുണ്ടോ ഇതൊക്കെ പരിശോധിക്കണം. ജനപ്രതിനിധികൾ പരിപാടികളിൽ വൈകി എത്തുന്നത് മാത്രമല്ല അവർ ഏറ്റെടുത്ത പദ്ധതികളും വൈകിക്കൂടാ. ചിലർ അനാവശ്യമായി കാലതാമസം ഉണ്ടാക്കുന്ന പ്രവണത നല്ലതല്ല.

അടുത്ത 25 വർഷത്തിനകം നവകേരള നിർമിതിയാണ് ലക്ഷ്യം. ധർമടം മണ്ഡലം വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഉത്തരമലബാറിലെ വിദ്യാഭ്യാസ ഹബ്ബ് ആക്കി ധർമടത്തെ മാറ്റും. ഗവ. ബ്രണ്ണൻ കോളജ്, കണ്ണൂർ സർവകലാശാല പാലയാട് കേന്ദ്രം, ഡയറ്റ്, എകെജി നഴ്സിങ് കോളജ് ഉൾപ്പെടെ ഇതിൽ വരും. ഒപ്പം 245 കോടി രൂപ ചെലവിട്ട് പിണറായിയിൽ വരുന്ന ഉന്നത വിദ്യാഭ്യാസ സമുച്ഛയവും ഇതിന് ആക്കം കൂട്ടും. നമ്മുടെ നദികളിലെ വെള്ളം കോരികുടിക്കാൻ പാകത്തിൽ ശുദ്ധീകരിക്കണം.

ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ പുരോഗതി ആർജ്ജിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷരഹിതമായ ഭക്ഷണം, പരിസര ശുചിത്വം ഒക്കെ നടപ്പാവണം. എന്തിനെയും എതിർക്കുന്ന ശീലക്കാരുള്ള നാടാണ് കേരളം. ഏതു നല്ലകാര്യം ചെയ്താലും അവർ എതിർപ്പുമായി രംഗത്ത് വരും. എതിർപ്പുമായി ചിലർ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി പറഞ്ഞു. കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.

അനിത, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.കെ. രവി, കെ. ഗീത, കെ. ദാമോദരൻ, എ.വി. ഷീബ, കെ.പി. ലോഹിതാക്ഷൻ, പി.വി. പ്രേമവല്ലി, ടി. സജിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.എ. നാരായണൻ, സി.എൻ. ചന്ദ്രൻ, കെ. ശശിധരൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ദിനേശ് ഭാസ്കരൻ, പി.വി. ഗോവിന്ദൻ, കെ. പ്രദീപൻ, പി.വി. രത്നാകരൻ, കില ഡയറക്ടർ ജോയ് ഇളമൺ എന്നിവർ പ്രസംഗിച്ചു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!