Breaking News
അക്ഷരവെളിച്ചം പകർന്ന് എഴുപതാണ്ട്

പിണറായി: ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികളുടെ ആശ്രയ കേന്ദ്രമാണ് അണ്ടലൂർ സാഹിത്യ പോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയം. പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസിലെയും ഡയറ്റിലെയും വിദ്യാർഥികൾ വായനശാലയുടെ റഫറൻസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. തലശേരി താലൂക്കിലെ ഏക റഫറൻസ് കേന്ദ്രമാണ്. പിഎസ്‌സി പരിശീലനം, ചിത്രരചനാ ക്ലാസുകളുമുണ്ട്. ആദ്യകാലങ്ങളിൽ നാടക, വ്യായാമ ട്രൂപ്പുകളുമുണ്ടായിരുന്നു.
സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. നാല് വർഷമായി നെല്ല്, വാഴ, പച്ചക്കറി, മരച്ചീനി കൃഷി നടത്തുന്നുണ്ട്. പുസ്തകങ്ങൾ വീടുകളിലെത്തിക്കുന്ന ഗ്രാമീണ പുസ്തക വിതരണ പദ്ധതിയുമുണ്ട്. 16,398 പുസ്തകങ്ങളുണ്ട് വായനശാലയിൽ.വടവതി വാസു, കവി സുകുമാർ അണ്ടലൂർ എന്നിവരുടെ പേരിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് അവാർഡും നൽകുന്നു.
ജില്ലാ ലൈബ്രറി കൗൺസിലിന്റെ അക്ഷര ജ്വാല പുരസ്കാരം മൂന്ന് തവണ ലഭിച്ചു. 2018 –19 വർഷത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ മികച്ച ലൈബ്രറിക്കുള്ള അവാർഡ് ലഭിച്ചു. ലൈബ്രേറിയൻ പി രമ്യക്കും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.70 വർഷത്തിലേറെയായി സാഹിത്യപോഷിണി അണ്ടലൂരിൽ അറിവിന്റെ വിളക്കായി നിറഞ്ഞുകത്താൻ തുടങ്ങിയിട്ട് .
1933ലാണ് അണ്ടലൂർ കേന്ദ്രീകരിച്ച് വായനശാലയുടെ ആദ്യരൂപമുണ്ടായത്. 1936ൽ പ്രവർത്തനം തുടങ്ങി. വാടക കെട്ടിടത്തിൽ 1943ൽ ദേശബന്ധു എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. 1948ൽ പൊലീസും ഗുണ്ടകളും തകർത്തു. വീണ്ടും വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. 1953ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കേന്ദ്രമായി പ്രവർത്തിച്ചതിനാൽ വാടക കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചു.
തുടർന്ന് നാട്ടുകാരിൽനിന്ന് ആറുരൂപ വീതം പിരിച്ചെടുത്ത് വാണിയൻകുനി ചിരുതയുടെ മൂന്ന് സെന്റ് സ്ഥലം വാങ്ങി കെട്ടിട നിർമാണം ആരംഭിച്ചു. 1953ൽ ഏപ്രിലിൽ ഉദ്‌ഘാടനംചെയ്‌തു. യു ഗോവിന്ദനാണ് പ്രസിഡന്റ്. സെക്രട്ടറി ആലക്കാടൻ ബാബു.കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്ന തിരക്കിലാണ് വായനശാലാ പ്രവർത്തകർ. പ്രചരണാർഥം അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ സെമിനാർ സംഘടിപ്പിച്ചു. അണ്ടലൂരിലെ പഴയകാല ഫുട്ബോൾ കളിക്കാരെ ആദരിച്ചു.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്