Connect with us

Breaking News

അക്ഷരവെളിച്ചം പകർന്ന്‌ എഴുപതാണ്ട്‌

Published

on

Share our post

പിണറായി: ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികളുടെ ആശ്രയ കേന്ദ്രമാണ്‌ അണ്ടലൂർ സാഹിത്യ പോഷിണി വായനശാല ആൻഡ്‌ ഗ്രന്ഥാലയം. പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസിലെയും ഡയറ്റിലെയും വിദ്യാർഥികൾ വായനശാലയുടെ റഫറൻസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. തലശേരി താലൂക്കിലെ ഏക റഫറൻസ് കേന്ദ്രമാണ്. പിഎസ്‌സി പരിശീലനം, ചിത്രരചനാ ക്ലാസുകളുമുണ്ട്‌. ആദ്യകാലങ്ങളിൽ നാടക, വ്യായാമ ട്രൂപ്പുകളുമുണ്ടായിരുന്നു.

സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്‌. നാല് വർഷമായി നെല്ല്‌, വാഴ, പച്ചക്കറി, മരച്ചീനി കൃഷി നടത്തുന്നുണ്ട്‌. പുസ്തകങ്ങൾ വീടുകളിലെത്തിക്കുന്ന ഗ്രാമീണ പുസ്തക വിതരണ പദ്ധതിയുമുണ്ട്. 16,398 പുസ്തകങ്ങളുണ്ട്‌ വായനശാലയിൽ.വടവതി വാസു, കവി സുകുമാർ അണ്ടലൂർ എന്നിവരുടെ പേരിൽ വിവിധ മേഖലകളിൽ കഴിവ്‌ തെളിയിച്ചവർക്ക് അവാർഡും നൽകുന്നു.

ജില്ലാ ലൈബ്രറി കൗൺസിലിന്റെ അക്ഷര ജ്വാല പുരസ്കാരം മൂന്ന് തവണ ലഭിച്ചു. 2018 –19 വർഷത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ മികച്ച ലൈബ്രറിക്കുള്ള അവാർഡ്‌ ലഭിച്ചു. ലൈബ്രേറിയൻ പി രമ്യക്കും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.70 വർഷത്തിലേറെയായി സാഹിത്യപോഷിണി അണ്ടലൂരിൽ അറിവിന്റെ വിളക്കായി നിറഞ്ഞുകത്താൻ തുടങ്ങിയിട്ട് .

1933ലാണ് അണ്ടലൂർ കേന്ദ്രീകരിച്ച് വായനശാലയുടെ ആദ്യരൂപമുണ്ടായത്. 1936ൽ പ്രവർത്തനം തുടങ്ങി. വാടക കെട്ടിടത്തിൽ 1943ൽ ദേശബന്ധു എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. 1948ൽ പൊലീസും ഗുണ്ടകളും തകർത്തു. വീണ്ടും വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. 1953ൽ മലബാർ ഡിസ്ട്രിക്ട്‌ ബോർഡ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കേന്ദ്രമായി പ്രവർത്തിച്ചതിനാൽ വാടക കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചു.

തുടർന്ന് നാട്ടുകാരിൽനിന്ന്‌ ആറുരൂപ വീതം പിരിച്ചെടുത്ത് വാണിയൻകുനി ചിരുതയുടെ മൂന്ന് സെന്റ് സ്ഥലം വാങ്ങി കെട്ടിട നിർമാണം ആരംഭിച്ചു. 1953ൽ ഏപ്രിലിൽ ഉദ്‌ഘാടനംചെയ്‌തു. യു ഗോവിന്ദനാണ് പ്രസിഡന്റ്‌. സെക്രട്ടറി ആലക്കാടൻ ബാബു.കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്ന തിരക്കിലാണ് വായനശാലാ പ്രവർത്തകർ. പ്രചരണാർഥം അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ സെമിനാർ സംഘടിപ്പിച്ചു. അണ്ടലൂരിലെ പഴയകാല ഫുട്ബോൾ കളിക്കാരെ ആദരിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!