ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
സുരക്ഷയില്ലാതെ തീരം; പള്ളിയാംമൂലയിൽ വിനോദസഞ്ചാരി ഒഴുക്കിൽപെട്ടു

കണ്ണൂർ: പയ്യാമ്പലം ബീച്ചിന് സമീപം കർണാടക സ്വദേശിയായ വിനോദസഞ്ചാരി കടലിൽ ഒഴുക്കിൽപെട്ടു. കോസ്റ്റൽ പൊലീസും ലൈഫ് ഗാർഡുമാരും ചേർന്ന് രക്ഷപ്പെടുത്തി കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂരു സ്വദേശി പവൻ (30) ആണ് അപകടത്തിൽപെട്ടത്. പയ്യാമ്പലം ബീച്ച് റോഡിൽ പള്ളിയാംമൂല പള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം.
സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പവൻ സമീപത്തെ റിസോർട്ടിൽ താമസിക്കുകയായിരുന്നു. നാല് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപെട്ടത്. അഴീക്കൽ കോസ്റ്റൽ പൊലീസിന്റെ രക്ഷാബോട്ടും സ്ഥലത്തെത്തിയിരുന്നു.
കോസ്റ്റൽ പൊലീസ് ജീപ്പിലാണ് ആസ്പത്രിയിലേക്ക് മാറ്റിയത്. പള്ളിയാമൂല ഭാഗത്ത് ആഴം കൂടുതലാണെന്ന് പരിസരവാസികൾ പറയുന്നു. പരിചയമില്ലാത്തവർ കടലിലിറങ്ങുമ്പോൾ അപകടത്തിൽപെടാനുള്ള സാധ്യതയേറെയാണ്. ഒരു വർഷത്തിനിടെ 20ഓളം പേരാണ് പള്ളിയാൻമൂല-നീർക്കടവ് ഭാഗങ്ങളിൽ ഒഴുക്കിൽപെട്ടത്.
പയ്യാമ്പലം ബീച്ചിനോട് ചേർന്ന് പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ താമസക്കാരായെത്തുന്ന സഞ്ചാരികൾ ബീച്ചിൽനിന്ന് മൂന്നു കിലോമീറ്റർ ദൂരത്തിലുള്ള കടൽത്തീരങ്ങളിൽ ഇറങ്ങുന്നത് പതിവാണ്. ബീച്ചിൽ മാത്രമാണ് ലൈഫ് ഗാർഡുമാരുടെ സേവനമുള്ളത്. സ്വകാര്യ സ്ഥാപനങ്ങളിൽ താമസിക്കാനെത്തുന്നവർക്ക് കടലിൽ ഇറങ്ങുന്നത് സംബന്ധിച്ച നിർദേശങ്ങൾ നൽകേണ്ടതും ആവശ്യമായ സുരക്ഷ ഒരുക്കേണ്ടതും സ്ഥാപനങ്ങളുടെ ചുമതലയാണ്.
എന്നാൽ, പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ലെന്ന് പരാതിയുണ്ട്. ബീച്ചിൽ തിരക്കാകുമ്പോൾ വാഹനങ്ങളുമായി എത്തുന്നവർ ബീച്ചിൽനിന്ന് മാറി നീർക്കടവ് വരെയുള്ള ഭാഗങ്ങളിലിറങ്ങും. അപകടകരമായ രീതിയിൽ കടലിൽ കുളിക്കുമ്പോൾ ലൈഫ് ഗാർഡുമാർ നിർദേശം നൽകാറുണ്ട്.
ബീച്ചിന്റെ പ്രധാന ഭാഗത്ത് മാത്രമാണ് ലൈഫ് ഗാർഡുമാരുടെ സേവനമുള്ളത്. നിലവിൽ അഞ്ചുപേർ മാത്രമാണുള്ളത്. ബീച്ചിലെ സുരക്ഷക്ക് മാത്രം രണ്ട് ഷിഫ്റ്റുകളിലായി 20 പേരെങ്കിലും വേണം. കൂടുതൽ പേരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലൈഫ് ഗാർഡുമാരുടെ യൂനിയൻ ടൂറിസം വകുപ്പിന് അപേക്ഷ നൽകിയിരുന്നു.
ഇത് നിർദേശമായി ധനവകുപ്പിന് മുന്നിലെത്തിയെങ്കിലും നിരാകരിക്കുകയായിരുന്നു. ചാൽ, ചൂടാട്ട്, എട്ടികുളം ബീച്ചുകളിലും ലൈഫ് ഗാർഡുമാരുടെ സേവനമില്ല.
കാഴ്ചകളും അനുഭവങ്ങളും തേടി സഞ്ചാരികൾ ബീച്ചുകളിൽ എത്തുന്നതിനനുസരിച്ച് സുരക്ഷയൊരുക്കണമെന്ന ആവശ്യം ശക്തമാണ്. രാത്രിയിലടക്കം ആയിരക്കണക്കിന് പേരാണ് തീരസൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. പയ്യാമ്പലത്ത് ഞായർ അടക്കമുള്ള ഒഴിവുദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം 12,000 കടക്കും.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്