Connect with us

Breaking News

ബഫർ സോൺ: മലയോരത്ത് പ്രതിഷേധം,​ ആശങ്ക

Published

on

Share our post

കേളകം: പരിസ്ഥിതി ലോല മേഖലാ വിഷയത്തിൽ ഉപഗ്രഹ സർവേയിലൂടെ പൂർത്തിയാക്കിയ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളോട് ചേർന്നുള്ള ഭൂപടത്തിലെ അവ്യക്തതകൾ മലയോര നിവാസികളെ ആശങ്കാകുലരാക്കിയതിനു പിന്നാലെ കടുത്ത നിലപാടുകളും പ്രതിഷേധവുമായി കർഷക സംഘടനകൾ രംഗത്തെത്തി.

ബഫർ സോൺ ഭൂപടം തയ്യാറാക്കിയതിലൂടെ മലയോര കർഷകരെ നിശബ്ദമായി കുടിയിറക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ച് അടക്കാത്തോട്ടിൽ ഓൾ കേരള കത്തോലിക്കാ കോൺഗ്രസിന്റെയും, കേരള ഇൻഡിപ്പെൻഡൻഡ് ഫാർമേഴ്സ് അസോസിയേഷന്റെയും (കിഫ) നേതൃത്വത്തിൽ പ്രതിഷേധറാലിയും പൊതുയോഗവും നടത്തി.

ബഫർസോൺ മാപ്പിലെ അവ്യക്തതകൾ പരിഹരിക്കണമെന്നും ഉപഗ്രഹ സർവേ മാപ്പിൽ തങ്ങളുടെ വീടും സ്ഥലവും എവിടെയെന്ന് അടയാളപ്പെടുത്തിത്തരണമെന്നും ആവശ്യപ്പെട്ട് കൊട്ടിയൂർ വില്ലേജ് ഓഫീസിൽ കിഫയുടെ നേതൃത്വത്തിൽ കർഷകർ പ്രതിഷേധവുമായെത്തി. സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന മാപ്പ് അവ്യക്തമാണെന്നും ഇതുപ്രകാരം വീടുകളും അനുബന്ധ സ്ഥാപനങ്ങളും കണ്ടു പിടിക്കാനാകില്ലെന്നും വില്ലേജ് ഓഫീസർ രാധ കർഷകരോട് പറഞ്ഞു.

തുടർന്ന് കർഷകർ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിൽ ആശങ്കയുമായെത്തി. പഞ്ചായത്ത് സെക്രട്ടറിക്കും വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല.മാപ്പിലെ അപാകതകൾ പരിഹരിക്കാൻ വനം വകുപ്പ് തയ്യാറാകാത്തതും ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിന് തീയതി നീട്ടി നൽകാത്തതും ജനങ്ങളോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണെന്ന് കിഫ ആരോപിച്ചു. സർക്കാർ വനം വകുപ്പിനെ ഉപയോഗിച്ച് കർഷകരെയും ജനങ്ങളെയും വഞ്ചിക്കുകയാണെന്ന് കിഫയുടെ പ്രസ്താവനയിൽ പറയുന്നു.

പ്രതിഷേധ മാർച്ചുമായി കർഷക കോൺഗ്രസ്ബഫർ സോൺ വിഷയത്തിൽ സർക്കാർ നടപടികൾ പിൻവലിക്കുക, വനാതിർത്തിക്കുള്ളിൽ സീറോ പോയിന്റായി ബഫർസോൺ നിശ്ചയിക്കുക, വിലക്കയറ്റം തടയുക, കശുവണ്ടിക്ക് 200 രൂപ തറവില നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി കർഷക കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖത്തിൽ കേളകം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

കേളകം ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണാ സമരം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അലക്സാണ്ടർ കുഴിമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു.പടം : കർഷക കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന ധർണാ സമരം ജില്ലാ പ്രസിഡന്റ് ജോസ് പൂമല ഉദ്ഘാടനം ചെയ്യുന്നു


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!