Connect with us

Breaking News

വേണം പുതിയ മാഹിപ്പാലം; ഉയരുന്നു ആവശ്യം, ആശങ്ക, ആക്ഷേപം

Published

on

Share our post

മാഹി :ദേശീയപാതയിൽ കണ്ണൂർ–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹിപ്പാലത്തിനു പകരം പുതിയ പാലമെന്ന ആവശ്യം തുടർ നടപടികൾ ഇല്ലാത്തതിനാൽ കടലാസിൽ ഒതുങ്ങുന്നു. കാലപ്പഴക്കം കാരണം നിലവിലെ പാലം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പാലത്തിനുള്ള നടപടികൾ എത്രയും വേഗം തുടങ്ങിയില്ലെങ്കിൽ സമീപ ഭാവിയിൽ ഇതുവഴി യാത്ര അസാധ്യമാകുമെന്ന ആശങ്ക ഉയരുകയാണ്.
കാലപ്പഴക്കത്താൽ ബലക്ഷയം നേരിടുന്ന പാലം അധികൃതരുടെ അവഗണനയിൽ കൂടുതൽ അപകടകരമായി മാറിക്കൊണ്ടിരിക്കുകയാണ്. പാലത്തിൽ രൂപപ്പെടുന്ന കുഴികൾ താൽക്കാലികമായി അടയ്ക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. വിളിപ്പാടകലെ മയ്യഴിപ്പുഴയിൽ തന്നെ പുതിയ ആറുവരി ദേശീയപാത ബൈപാസിൽ പാലം വരുന്നതിനാൽ മാഹിപ്പാലത്തെ ബോധപൂർവം അധികൃതർ അവഗണിക്കുന്നതായും ആക്ഷേപമുണ്ട്. കേന്ദ്രഭരണ പ്രദേശമായ മാഹിയെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന പാലം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ബൈപാസ് യാഥാർഥ്യമായാലും ഇതുവഴി യാത്രക്കാരും വാഹനങ്ങളും ഉണ്ടാകും.

89 വർഷത്തെ പഴക്കം

1933ൽ നിർമിച്ചതാണ് മാഹി പാലം.1971ൽ പാലത്തിന്റെ തൂൺ നിലനിർത്തി ഉപരിതലം പുനർനിർമിച്ചു. കാലപ്പഴക്കത്തിനൊപ്പം അധികൃതരുടെ അവഗണന കൂടിയായപ്പോൾ പാലം തകർച്ചയിലായി. പുതിയ പാലത്തിനു നടപടിയായില്ലെങ്കിൽ സമീപഭാവിയിൽ മാഹിയും ന്യൂമാഹിയും ഒറ്റപ്പെടും. മൊയ്തുപ്പാലത്തിന്റെ കാര്യത്തിൽ കാണിച്ച ജനകീയ ഇടപെടലാണ് മാഹിപ്പാലത്തിന്റെ കാര്യത്തിൽ നാട് ആഗ്രഹിക്കുന്നത്.

രൂപരേഖ തയാറാക്കിയിരുന്നു; പക്ഷേ, ഒന്നും നടന്നില്ല

മാഹി പാലത്തിന്റെ അപകടാവസ്ഥ മാഹി പൊതുമരാമത്ത് വകുപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചതിന്റെ ഭാഗമായി 2003, 2005 വർഷങ്ങളിൽ ദേശീയപാത അധികൃതർ പാലത്തിന്റെ അടിഭാഗം ബലപ്പെടുത്തുന്ന ജോലി ചെയ്തിരുന്നു. തുടർന്ന്, പുതിയ പാലത്തിനായി 2004ൽ മാഹി പൊതുമരാമത്ത് വകുപ്പ് രൂപരേഖയുണ്ടാക്കുകയും ചെയ്തു. രൂപരേഖയും ഇരുകരകളിലും ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിവരങ്ങളും ബന്ധപ്പെട്ടവർക്ക് കൈമാറുകയുമുണ്ടായി.

പത്തര മീറ്റർ വീതിയും 125 മീറ്റർ നീളവുമുള്ള പാലത്തിനായിരുന്നു രൂപ രേഖ തയാറാക്കിയത്. പാലത്തിന്റെ ഉപരിതലത്തിൽ ഏഴര മീറ്റർ റോഡും ശേഷിച്ചത് നടപ്പാതയും എന്ന രീതിയിലാണു രൂപരേഖ തയാറാക്കിയിരുന്നത്. നാലുവരി പാത വിഭാവനം ചെയ്യുന്ന പദ്ധതിക്ക് അന്ന് 20 കോടി രൂപയാണ് ചെലവു കണക്കാക്കിയത്. 2011 നവംബറിൽ മാഹി പൊതുമരാമത്ത് വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റർ കണ്ണൂർ കലക്ടർക്ക് വിവരം നൽകിയിരുന്നു. സംയുക്ത പരിശോധനയ്ക്ക് കലക്ടർ നിർദേശം നൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ല.

2013 ഓഗസ്റ്റ് 21നു മെട്രോ മനോരമ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നു. ഇതേ തുടർന്ന് മാഹിപ്പാലം പുനർനിർമിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണൻ എംഎൽഎ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തയച്ചിരുന്നു. 2015 ഓഗസ്റ്റ് 5നു മാഹി ഭാഗത്ത് അപ്രോച്ച് റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കാൻ പുതുച്ചേരി എൻഎച്ച് ഉദ്യോഗസ്ഥർ എക്സിക്യൂട്ടീവ് എൻജിനീയർ വി.ജി.നാഗേശ്വര റാവുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

റിപ്പോർട്ട് കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. 2016 ജൂൺ 19നു മാഹിപ്പാലം രണ്ടാഴ്ച അടച്ച് പാലത്തിന്റെ മേൽഭാഗത്ത് സ്ലാബുകൾ തമ്മിലുള്ള വിടവുകൾ സ്ട്രിപ് സീൽ സംവിധാനം ഉപയോഗിച്ച് നികത്തുകയും ചെയ്തു. പുതിയ പാലത്തിന്റെ നിർമാണത്തിനു ന്യൂമാഹിയിൽ സ്ഥലം ഏറ്റെടുക്കലിന്റെ ആവശ്യമില്ല. പൊലീസ് ഔട്ട് പോസ്റ്റ് പരിസരത്ത് നിന്ന് ആരംഭിച്ച് നിലവിലുള്ള പാലത്തിന്റെ അരികു ചേർന്ന് പഴയ പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ എത്തുന്നതാണു പദ്ധതി.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!