Connect with us

Breaking News

വേണം പുതിയ മാഹിപ്പാലം; ഉയരുന്നു ആവശ്യം, ആശങ്ക, ആക്ഷേപം

Published

on

Share our post

മാഹി :ദേശീയപാതയിൽ കണ്ണൂർ–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹിപ്പാലത്തിനു പകരം പുതിയ പാലമെന്ന ആവശ്യം തുടർ നടപടികൾ ഇല്ലാത്തതിനാൽ കടലാസിൽ ഒതുങ്ങുന്നു. കാലപ്പഴക്കം കാരണം നിലവിലെ പാലം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പാലത്തിനുള്ള നടപടികൾ എത്രയും വേഗം തുടങ്ങിയില്ലെങ്കിൽ സമീപ ഭാവിയിൽ ഇതുവഴി യാത്ര അസാധ്യമാകുമെന്ന ആശങ്ക ഉയരുകയാണ്.
കാലപ്പഴക്കത്താൽ ബലക്ഷയം നേരിടുന്ന പാലം അധികൃതരുടെ അവഗണനയിൽ കൂടുതൽ അപകടകരമായി മാറിക്കൊണ്ടിരിക്കുകയാണ്. പാലത്തിൽ രൂപപ്പെടുന്ന കുഴികൾ താൽക്കാലികമായി അടയ്ക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. വിളിപ്പാടകലെ മയ്യഴിപ്പുഴയിൽ തന്നെ പുതിയ ആറുവരി ദേശീയപാത ബൈപാസിൽ പാലം വരുന്നതിനാൽ മാഹിപ്പാലത്തെ ബോധപൂർവം അധികൃതർ അവഗണിക്കുന്നതായും ആക്ഷേപമുണ്ട്. കേന്ദ്രഭരണ പ്രദേശമായ മാഹിയെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന പാലം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ബൈപാസ് യാഥാർഥ്യമായാലും ഇതുവഴി യാത്രക്കാരും വാഹനങ്ങളും ഉണ്ടാകും.

89 വർഷത്തെ പഴക്കം

1933ൽ നിർമിച്ചതാണ് മാഹി പാലം.1971ൽ പാലത്തിന്റെ തൂൺ നിലനിർത്തി ഉപരിതലം പുനർനിർമിച്ചു. കാലപ്പഴക്കത്തിനൊപ്പം അധികൃതരുടെ അവഗണന കൂടിയായപ്പോൾ പാലം തകർച്ചയിലായി. പുതിയ പാലത്തിനു നടപടിയായില്ലെങ്കിൽ സമീപഭാവിയിൽ മാഹിയും ന്യൂമാഹിയും ഒറ്റപ്പെടും. മൊയ്തുപ്പാലത്തിന്റെ കാര്യത്തിൽ കാണിച്ച ജനകീയ ഇടപെടലാണ് മാഹിപ്പാലത്തിന്റെ കാര്യത്തിൽ നാട് ആഗ്രഹിക്കുന്നത്.

രൂപരേഖ തയാറാക്കിയിരുന്നു; പക്ഷേ, ഒന്നും നടന്നില്ല

മാഹി പാലത്തിന്റെ അപകടാവസ്ഥ മാഹി പൊതുമരാമത്ത് വകുപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചതിന്റെ ഭാഗമായി 2003, 2005 വർഷങ്ങളിൽ ദേശീയപാത അധികൃതർ പാലത്തിന്റെ അടിഭാഗം ബലപ്പെടുത്തുന്ന ജോലി ചെയ്തിരുന്നു. തുടർന്ന്, പുതിയ പാലത്തിനായി 2004ൽ മാഹി പൊതുമരാമത്ത് വകുപ്പ് രൂപരേഖയുണ്ടാക്കുകയും ചെയ്തു. രൂപരേഖയും ഇരുകരകളിലും ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിവരങ്ങളും ബന്ധപ്പെട്ടവർക്ക് കൈമാറുകയുമുണ്ടായി.

പത്തര മീറ്റർ വീതിയും 125 മീറ്റർ നീളവുമുള്ള പാലത്തിനായിരുന്നു രൂപ രേഖ തയാറാക്കിയത്. പാലത്തിന്റെ ഉപരിതലത്തിൽ ഏഴര മീറ്റർ റോഡും ശേഷിച്ചത് നടപ്പാതയും എന്ന രീതിയിലാണു രൂപരേഖ തയാറാക്കിയിരുന്നത്. നാലുവരി പാത വിഭാവനം ചെയ്യുന്ന പദ്ധതിക്ക് അന്ന് 20 കോടി രൂപയാണ് ചെലവു കണക്കാക്കിയത്. 2011 നവംബറിൽ മാഹി പൊതുമരാമത്ത് വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റർ കണ്ണൂർ കലക്ടർക്ക് വിവരം നൽകിയിരുന്നു. സംയുക്ത പരിശോധനയ്ക്ക് കലക്ടർ നിർദേശം നൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ല.

2013 ഓഗസ്റ്റ് 21നു മെട്രോ മനോരമ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നു. ഇതേ തുടർന്ന് മാഹിപ്പാലം പുനർനിർമിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണൻ എംഎൽഎ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തയച്ചിരുന്നു. 2015 ഓഗസ്റ്റ് 5നു മാഹി ഭാഗത്ത് അപ്രോച്ച് റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കാൻ പുതുച്ചേരി എൻഎച്ച് ഉദ്യോഗസ്ഥർ എക്സിക്യൂട്ടീവ് എൻജിനീയർ വി.ജി.നാഗേശ്വര റാവുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

റിപ്പോർട്ട് കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. 2016 ജൂൺ 19നു മാഹിപ്പാലം രണ്ടാഴ്ച അടച്ച് പാലത്തിന്റെ മേൽഭാഗത്ത് സ്ലാബുകൾ തമ്മിലുള്ള വിടവുകൾ സ്ട്രിപ് സീൽ സംവിധാനം ഉപയോഗിച്ച് നികത്തുകയും ചെയ്തു. പുതിയ പാലത്തിന്റെ നിർമാണത്തിനു ന്യൂമാഹിയിൽ സ്ഥലം ഏറ്റെടുക്കലിന്റെ ആവശ്യമില്ല. പൊലീസ് ഔട്ട് പോസ്റ്റ് പരിസരത്ത് നിന്ന് ആരംഭിച്ച് നിലവിലുള്ള പാലത്തിന്റെ അരികു ചേർന്ന് പഴയ പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ എത്തുന്നതാണു പദ്ധതി.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!