Connect with us

Breaking News

ലഹരി വസ്തുക്കൾ വിൽക്കാനും പഴുതുകളുണ്ട്.. പിടികൂടിയാലും കൂളായി ഇറങ്ങിപ്പോകും

Published

on

Share our post

മാഹി: നിരോധിത ലഹരി വസ്തുക്കളുടെ പറുദീസയായി മാറുന്ന മയ്യഴിയിൽ പോലീസ് ഇത്തരം വ്യാപാരികളെ പിടികൂടിയാലും ഊരിപ്പോകാൻ നിയമത്തിന്റെ പഴുതുകൾ. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ എട്ട് തവണയെങ്കിലും മാഹി പോലീസ് പിടികൂടിയ മാഹി കെ.ടി.സി പമ്പിന്നടുത്ത കടയിൽ നിന്ന് കഴിഞ്ഞ ദിവസം വീണ്ടും പോലീസ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു.

തൊട്ട് മുമ്പ് ഇതേപോലെ പിടിച്ചപ്പോൾ നഗരസഭ ഈ സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നഗരസഭാ കമ്മീഷണർ വിരമിക്കുന്ന വേളയിൽ, സസ്പെൻഷൻ പിൻവലിച്ചതിനെത്തുടർന്ന് കടതുറന്നപ്പോൾ, പോലീസിന്റെ മൂക്കിന് താഴെയുള്ള ഈ കടയിൽ വീണ്ടും വിൽപ്പന തകൃതിയായി നടക്കുകയായിരുന്നു. വിദ്യാർത്ഥികളടക്കമുള്ളവർ യഥേഷ്ടം ലഹരി വസ്തുക്കൾ വാങ്ങാൻ തുടങ്ങിയതോടെയാണ് എസ്.ഐ റീന മേരി ഡേവിഡ് പരിശോധന നടത്തി ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

ഇത്തരം വസ്തുക്കൾ പിടിച്ചാൽ നിയമപ്രകാരം കേവലം നൂറ് രൂപയാണ് പിഴ. പിഴയടച്ചാൽ വീണ്ടും വിൽപ്പന തുടരും. പള്ളൂരും, പന്തക്കലിലും. ഇടയിൽ പീടികയിലുമെല്ലാം ഇത്തരത്തിൽ നാടകം അരങ്ങേറാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. പിടിക്കും, പിഴയടക്കും, തുറക്കും. നിയമത്തിന്റെ അപര്യാപ്തതയും, പ്രമുഖരുടെ ഇടപെടലുകളും പൊലീസിനെയടക്കം മാനസികമായി തളർത്തുകയാണെന്ന പരാതി ഉയരുന്നു.

എം.ഡി.എം.എ വിപണനവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിയെ മാഹിയിലെ ഒരു കലാശാലയിൽ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്.എം.എൽ.എയുടെ ആവശ്യവും തള്ളികഴിഞ്ഞ അസംബ്ലി സമ്മേളനത്തിൽ മാഹി എം.എൽ.എ നിയമ ഭേദഗതിക്ക് ആവശ്യപ്പെട്ടെങ്കിലും തീരുമാനമുണ്ടായില്ല. നിരോധിത പുകയില ഉൽപ്പന്നങ്ങളിൽ തുടങ്ങി എം.ഡി.എം.എ. വരെയുള്ള മാരക ലഹരി ഉൽപ്പന്നങ്ങൾ മയ്യഴിയെ പിടിമുറുക്കുമ്പോൾ, ഇത്തരം കാലഹരണപ്പെട്ട നിയമങ്ങൾ പൊലീസിനെ കൂച്ചുവിലങ്ങിടുകയാണെന്ന പരാതിയുണ്ട്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!