Connect with us

Breaking News

തിരുവങ്ങാടിന്റെ സകലകലാകേന്ദ്രം

Published

on

Share our post

തലശേരി: വായനയുടെ ലോകം സംഗീതസാന്ദ്രമാക്കിയ സാംസ്‌കാരിക സ്ഥാപനമാണ്‌ തിരുവങ്ങാട്‌ സ്‌പോർട്ടിങ്‌ യൂത്ത്‌സ്‌ ലൈബ്രറി. സംഗീത പൈതൃകമുള്ള തലശേരിയെ പൂർണമായി അടയാളപ്പെടുത്തുകയാണ്‌ ഇവിടുത്തെ സായാഹ്നങ്ങൾ. സംഗീതത്തെ സ്‌നേഹിക്കുന്നവർക്കും പാടിത്തുടങ്ങുന്നവർക്കുമുള്ള കേന്ദ്രമായാണ്‌ ലൈബ്രറിയുടെ കലാവിഭാഗമായ സ്പോർട്ടിങ് യൂത്ത് ആർട്സ് ആൻഡ് മ്യൂസിക് അസോസിയേഷന്റെ (ശ്യാമ) പ്രവർത്തനം. പാട്ടിനൊപ്പം നൃത്തവും വാദ്യോപകരണവും ചേരുമ്പോൾ സകലകലാകേന്ദ്രമായി ഈ ഗ്രന്ഥപ്പുര മാറുന്നു.
തുടക്കം ഒറ്റമുറിയിൽ
തിരുവങ്ങാട് അ‍ഞ്ചാംപീടികയിലെ ഒറ്റമുറിയിൽനിന്നാണ്‌ സ്‌പോർട്ടിങ്‌ യൂത്ത്‌സ്‌ ലൈബ്രറിയുടെ തുടക്കം. അഞ്ഞൂറിൽപ്പരം പുസ്തകങ്ങളുമായി 1954ലാണ്‌ ആരംഭിച്ചത്‌. ഇപ്പോൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളിലായി 32,000 ലേറെ പുസ്തകങ്ങളുണ്ട്‌. ചരിത്രശേഷിപ്പുകളുടെ ഈറ്റില്ലമായ തിരുവങ്ങാട്ടെ ചരിത്രത്തിനൊപ്പം തന്നെ ഈ ഗ്രന്ഥപ്പുരയും നടന്നു. ജില്ലയിലെ മികച്ച റഫറൻസ് ലെെബ്രറികൂടിയാണ്‌ ഈ എ പ്ലസ്‌ ഗ്രന്ഥശാല. 1978 ൽ ജില്ലയിലെ ഏറ്റവും നല്ല ലെെബ്രറിക്കുള്ള പുരസ്കാരവും ലഭിച്ചു. 2001 ൽ ജനകീയ ഫണ്ട്‌ സമാഹരണത്തിലൂടെയാണ്‌ സ്വന്തം കെട്ടിടം നിർമിച്ചത്. കൊൽക്കത്ത രാജാറാം മോഹൻ റോയ് ഫൗണ്ടേഷന്റെ സഹായവും ലഭിച്ചു.
ചിത്രശാല
മൂന്ന്‌ നില കെട്ടിടത്തിൽ ലൈബ്രറിക്ക്‌ പുറമെ ലളിതകലാ അക്കാദമി ചിത്രശാലയും പ്രവർത്തിക്കുന്നു. ഒന്നാം നിലയിൽ ലെെബ്രറി ഓഫീസും റീഡിങ് റൂമും ഫ്രെെഡേ തിയറ്ററുമാണ്‌. രണ്ടാം നിലയിൽ ലെെബ്രറിയും ചിത്രശാലയും മൂന്നാം നിലയിൽ മിനി കോൺഫറൻസ് ഹാളും. കുട്ടികൾക്കായി പ്രത്യേക ലെെബ്രറിയുമുണ്ട്. തായാട്ട് ശങ്കരന്റെ ‘സ്വകാര്യ ചിന്തകൾ’ ലൈബ്രറിയാണ്‌ പ്രസിദ്ധീകരിച്ചത്‌. ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാനുള്ള ശ്രമത്തിലാണ്‌ ലെെബ്രറി.
എല്ലാരും പാട്‌ണ്‌
ലൈബ്രറിയെ ഇന്നുള്ള നിലയിൽ വളർത്തിയെടുത്തത്‌ അകാലത്തിൽ അന്തരിച്ച മുൻ സെക്രട്ടറി സി വി സുധാകരനാണ്‌. ‘എല്ലാരും പാട്‌ണ്‌’ തുടങ്ങിയ വേറിട്ട ആശയങ്ങൾക്ക്‌ പിന്നിലും കർമനിരതനായ ഈ സാംസ്‌കാരിക പ്രവർത്തകനുണ്ടായിരുന്നു. തലശേരിയുടെ സാംസ്‌കാരിക രംഗത്ത്‌ ഉണർവ്‌ പകർന്ന കലാപ്രസ്ഥാനമായിരുന്നു ശ്യാമ.

ഒട്ടേറെ നാടകങ്ങൾക്കും നൃത്ത–-സംഗീത പരിപാടികൾക്കും ശ്യാമ വേദിയൊരുക്കി. കഥക്, ഹിന്ദുസ്ഥാനി, കർണാടിക്, ഭരതനാട്യം, തബല, ഓടക്കുഴൽ, ചെസ് എന്നിവയിലും ശ്യാമ പരിശീലനം നൽകുന്നു.
കണ്ണൂർ അഭിമാനത്തോടെ ആതിഥ്യമേകുന്ന പ്രഥമ ലൈബ്രറി കോൺഗ്രസ്‌ വിജയിപ്പിക്കുന്നതിനും സ്‌പോർട്ടിങ്‌ യൂത്ത്‌സ്‌ സജീവമായി രംഗത്തുണ്ടെന്ന്‌ പ്രസിഡന്റ്‌ കെ കെ മാരാറും സെക്രട്ടറി എം വി സീതാനാഥും പറഞ്ഞു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!