Breaking News
വിമാനത്താവള പാത അലൈൻമെന്റ് മാറ്റണമെന്ന് വ്യാപാരികൾ

കൂത്തുപറമ്പ്: നിർദിഷ്ട കുറ്റ്യാടി -മട്ടന്നൂർ വിമാനത്താവള നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് ടൗണിൽ സർവേക്കല്ലുകൾ സ്ഥാപിച്ച സ്ഥലങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ സന്ദർശിച്ചു. നൂറോളം കടകൾ പൊളിച്ചുമാറ്റേണ്ടിവരുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ്സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉൾപ്പെടെയുള്ള നേതാക്കളുടെ സന്ദർശനം.
കഴിഞ്ഞ ദിവസമാണ് നിർദിഷ്ട കുറ്റ്യാടി-മട്ടന്നൂർ വിമാനത്താവള നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് ടൗണിൽ സർവേക്കല്ലുകൾ സ്ഥാപിച്ചത്. അലൈൻമെന്റ് യാഥാർഥ്യമായാൽ നൂറോളം കടകൾ പൂർണമായും ഇല്ലാതാകുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഇത്രയും കടകൾ പൊളിച്ചുമാറ്റേണ്ടി വരുമെന്ന ആശങ്ക ഉയർന്നതോടെ വ്യാപാരികൾക്കിടയിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ സ്ഥലം സന്ദർശിച്ചത്. റോഡ് വികസനത്തിന് വ്യാപാരികൾ എതിരല്ലെന്നും അലൈൻമെന്റ് മാറ്റി വ്യാപാരികളെ ദ്രോഹിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും ദേവസ്യ മേച്ചേരി പറഞ്ഞു.
ടൗൺ ഒഴിവാക്കിയുള്ള ബദൽ റോഡിന്റെ രൂപരേഖ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നേരത്തെ സർക്കാറിന് സമർപ്പിച്ചിരുന്നു. എന്നാൽ, അത്തരം ബദൽ മാർഗങ്ങളെപ്പറ്റി പരിശോധിക്കാതെയാണ് നിലവിലുള്ള അലൈൻമെന്റുമായി അധികൃതർ മുന്നോട്ടുപോകുന്നതെന്നാണ് ആക്ഷേപമുയർന്നത്.
വളവുകൾ ഒഴിവാക്കാനെന്നുപറഞ്ഞാണ് നിലവിലുള്ള അലൈൻമെന്റ് നടപ്പാക്കുന്നത്. ഇതാണ് ഇത്രയും കടകൾ പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് ടൗണിൽ നിരവധി കടകൾ പൊളിച്ചുമാറ്റിയിരുന്നു.
വർഷങ്ങൾക്കുമുമ്പ് ആരംഭിച്ച റോഡ് നിർമാണം അടുത്തകാലത്ത് മാത്രമാണ് പൂർത്തിയായത്. ഇതിനിടയിൽ വീണ്ടും വിമാനത്താവള റോഡിന്റെ പേരിൽ കടകൾ പൊളിച്ചുമാറ്റാനുള്ള നടപടികളാണ് ആശങ്കയുയർത്തുന്നത്.
അതേസമയം, റോഡ് 24 മീറ്ററിൽ താഴെ വീതി കുറക്കുകയും ഇരുഭാഗങ്ങളിൽനിന്ന് ഒരുപോലെ സ്ഥലം ഏറ്റെടുക്കുകയും ചെയ്താൽ മിക്ക കടകളും അതുപോലെത്തന്നെ നിലനിർത്താൻ കഴിയുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം. കൂത്തുപറമ്പ് യൂനിറ്റ് പ്രസിഡന്റ് പി.സി. പോക്കു ഹാജി, സെക്രട്ടറി എൻ.പി. പ്രകാശൻ, എ.ടി. അബ്ദുൽ അസീസ്, കെ. അബ്ദുൽ അസീസ്, കെ.പി. നൗഷാദ്, എൻ. രാമദാസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു


ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Breaking News
എക്സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്സാലോജിക് സി.എം.ആര്.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്നാടന് എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്, വീണാ വിജയന് എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്വെയര് സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്