Connect with us

Breaking News

മയ്യഴിയിൽ പിടിമുറുക്കി എം.ഡി.എം.എ

Published

on

Share our post

മാഹി: മദ്യമൊഴുകും മയ്യഴിപ്പുഴക്കരയിൽ ഇപ്പോൾ മയക്കുമരുന്നും സുലഭം. കേവലം ഒൻപത് ചതുരശ്ര കി.മീ. വിസ്തീർണ്ണവും, നാൽപ്പതിനായിരത്തോളം ജനസംഖ്യയുമുള്ള കൊച്ചു മാഹിയിൽ, ചില്ലറ മൊത്ത മദ്യഷാപ്പുകളുടെ എണ്ണം 68. ലഹരിയിൽ മയങ്ങുന്ന മയ്യഴിക്കിപ്പോൾ ഭീഷണി മദ്യത്തേക്കാൾ മയക്ക് മരുന്നിന്റെ ശക്തമായ സാന്നിദ്ധ്യമാണ്. നേരത്തെതന്നെ കഞ്ചാവ് വിപണന കേന്ദ്രമായിരുന്ന പൂഴിത്തലയും, തൊട്ടടുത്ത
മയ്യഴിയോട് ചേർന്നുള്ള കേരളക്കരയിലെ അഴിയൂർ മേഖലയും ഇപ്പോൾ എം.ഡി.എം.എ പോലുള്ള മയക്ക് മരുന്നുകളുടെ പ്രഭവ കേന്ദ്രമായി മാറിയിട്ടുണ്ട്.

സ്‌കൂൾ വിദ്യാർത്ഥികളെ പ്രത്യേകിച്ച് പെൺകുട്ടികളെയടക്കം ഉപയോഗപ്പെടുത്തി, യുവതികളടക്കമുള്ള മാഫിയാ സംഘം നടത്തിവരുന്ന മാരകമായ മയക്കുമരുന്ന് വിപണനം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തലശ്ശേരി, മാഹി, ചൊക്ലി മേഖലകളിലേക്കുള്ള ലഹരി വിപണനത്തിന്റെ ശൃംഖലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തായത്. അഴിയൂരിലെ ഒരു പ്രമുഖ വിദ്യാലയത്തിലെ പതിമൂന്നോളം കുട്ടികൾ ലഹരിമരുന്നിന്നടിമയായിട്ടുണ്ടെന്നറിയുന്നു. ബിസ്‌ക്കറ്റ് നൽകിയാണ് ഒരു ചേച്ചി ആദ്യം വശത്താക്കിയതെന്ന് ഇരയായ പെൺകുട്ടി പറയുന്നു. ബിസ്‌ക്കറ്റ് കഴിച്ചാൽ വീണ്ടും വേണമെന്ന അഭിനവേശമുണ്ടാകും.

പിന്നീട് മണപ്പിക്കാനുള്ള പൊടി നൽകി. ഒടുവിൽ ലഹരി കുത്തി വെക്കുന്നിടം വരെയെത്തി. പൊടി ശ്വസിച്ചാൽ പിന്നെ ഒന്നും അറിയില്ലത്രെ. തങ്ങളുടെ വരുതിയിലായാൽ ഈ കുട്ടികളെ ഉപയോഗിച്ച് സ്‌കൂൾ ബാഗുകളിലാക്കി മറ്റിടങ്ങളിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുകയാണ് ചെയ്യുന്നത്.സ്‌കൂളിലെ കബഡി താരവും, സ്റ്റുഡന്റ്സ് പൊലീസുമൊക്കെയായ പെൺകുട്ടിയെയാണ് മാഫിയാ സംഘം ആദ്യം കെണിയിൽ വീഴ്ത്തിയത്. കരിയർമാരുടെ ശരീരത്തിൽ ചില അക്ഷരങ്ങളും, മോജോകളും വരച്ചാണ് ഇവർ ലക്ഷ്യസ്ഥാനങ്ങളിൽ ലഹരി വസ്തുക്കൾ എത്തിക്കുന്നത്.

ചോമ്പാല പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും തെളിവുകളുടെ അഭാവത്തിൽ തുടർനടപടികൾ സ്വീകരിക്കാനായില്ല.പുതുച്ചേരിയിൽ ആദ്യ കേസ് മാഹിയിൽപുതുച്ചേരി സംസ്ഥാനത്ത് തന്നെ ആദ്യമായി എം.ഡി.എം.എ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് മാഹിയിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ രണ്ട് സംഘങ്ങളെ മാഹി പൊലീസ് പിടികൂടുകയുണ്ടായി. പന്തക്കലിൽ വെച്ച് എം.ഡി.എം.എയുമായി പിടികൂടപ്പെട്ട അഭ്യസ്തവിദ്യരായ രണ്ട് യുവാക്കളിൽ നിന്നും ലഹരി വസ്തുക്കൾ കടത്താനുള്ള അറകളും ഹുക്കയും, വേയിംഗ് മെഷീനുമെല്ലാം പിടിച്ചെടുത്തിരുന്നു.

മംഗളൂരുവുമായി ബന്ധമുള്ള സംഘമാണിത്. പള്ളൂർ വയലിൽ നിന്നും പിടിയിലായ മറ്റൊരു എം.ഡി.എം.എ.വിപണന സംഘത്തിനും ബംഗളൂരു അടക്കമുള്ള അന്തർ സംസ്ഥാന ബന്ധങ്ങളുണ്ട്. നിരോധിത ലഹരി വസ്തുക്കൾ പലവട്ടം പിടിക്കപ്പെട്ടിട്ടും മൂലക്കടവ്, മാക്കുനി ഭാഗത്ത് പരസ്യമായി തന്നെ വിൽപ്പന തുടരുകയാണ്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!