ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
അനധികൃത നിയമനമെന്നത് സംഘടിതമായ വ്യാജ പ്രചാരണമെന്ന് മന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അധനികൃത നിയമനം നടക്കുന്നുവെന്നത് സംഘടിതമായ വ്യാജ പ്രചാരണമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഉദ്യോഗാര്‍ഥികളോട് അനീതികാട്ടിയെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഇത് നടക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ചട്ടങ്ങള്‍ പാലിക്കാതെ തിരുവനന്തപുരം നഗരസഭയില്‍ ഉള്‍പ്പെടെ നടത്തിയ അനധികൃത നിയമനങ്ങള്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം നഗരസഭയിലെ നിയമനം സംബന്ധിച്ച കത്ത് വ്യാജമാണെന്ന് മേയര്‍ തന്നെ വ്യക്തമാക്കിയതാണ്. നിലവിലുള്ള ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് നിയമനങ്ങളെല്ലാം നടത്തിയിട്ടുള്ളത്. അല്ലാത്ത ഒന്നിനും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. വിവാദം ഉയര്‍ന്നപ്പോള്‍ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ അഭിമുഖ നടപടികള്‍ നിര്‍ത്തിവെക്കുകയും ഒഴിവുകളിലേക്ക് എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇത്രയും സുതാര്യമായ നടപടി ക്രമങ്ങള്‍ പാലിച്ച നിയമനത്തിന്റെ കാര്യത്തിലാണ് വ്യാജ കത്തിന്റെ അടിസ്ഥാനത്തില്‍ കുപ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്. എഴുതാത്തതും കിട്ടാത്തതുമായ കത്തിനെക്കുറിച്ചാണ് ഈ വിവാദങ്ങളെല്ലാമെന്നും മന്ത്രി പറഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നിയമവിരുദ്ധമായ കരാര്‍ നിയമനം നടക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ് പ്രതിപക്ഷം. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ എല്‍ഡിഎഫ് മാത്രമല്ല ഭരിക്കുന്നത്. യുഡിഎഫ് ഭരിക്കുന്ന നൂറു കണക്കിന് തദ്ദേശസ്ഥാപനങ്ങളുണ്ട്. അവിടെയെല്ലാം ഒരേ രീതിയിലാണ് നിയമനം നടക്കുന്നത്. അനധികൃത നിയമനമെന്ന ആരോപണം ഉന്നയിക്കുക വഴി പ്രതിപക്ഷം യഥാര്‍ഥത്തില്‍ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ നിയമന രീതിയെക്കുറിച്ച് കൂടിയാണ് ആക്ഷേപം ഉന്നയിക്കുന്നത്. താത്ക്കാലിക കരാര്‍ നിയമനങ്ങള്‍ ഉള്‍പ്പെടെ എല്ലാം നിയമാനുസൃതമായ ഓഡിറ്റുകള്‍ക്ക് വിധേയമാണ്. ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ച് ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ നിയമനം നടത്തിയിട്ടുണ്ടെങ്കില്‍ അതെല്ലാം ഓഡിറ്റിലൂടെ അല്ലെങ്കില്‍ വിജിലന്‍സ് അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാറിന്റെയും രണ്ടാം പിണറായി സര്‍ക്കാറിന്റെയും കാലത്ത് പിഎസ്.സി വഴി നടത്തിയ നിയമനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും പിന്‍വാതില്‍ നിയമന ആക്ഷേപത്തെ പ്രതിരോധിക്കാന്‍ മന്ത്രി ശ്രമിച്ചു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 1.60 ലക്ഷത്തിലേറേ നിയമനങ്ങള്‍ പിഎസ്.സി വഴി നടന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ഒരുവര്‍ഷത്തെ ഭരണം പിന്നിടുമ്പോള്‍ 37840 നിയമനങ്ങള്‍ നടന്നു. ഇത്രയധികം നിയമനങ്ങള്‍ പിഎസ്.സി വഴി നടക്കുമ്പോള്‍ പിന്‍വാതില്‍ നിയമനം എന്ന ആക്ഷേപം തന്നെ അസാധുവാണെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമനങ്ങള്‍ ശുപാര്‍ശ ചെയ്ത് യുഡിഎഫ് എംഎല്‍എമാരും മന്ത്രിമാരും അയച്ച കത്തുകള്‍ സഭയില്‍ വായിച്ചും പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ മന്ത്രി ശ്രമിച്ചു. വ്യാജ പ്രചാരണങ്ങളുടെ മാത്രം അടിസ്ഥാനത്തിലുള്ള അടിയന്തര പ്രമേയ നോട്ടീസ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.
അതേസമയം, തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ കത്ത് വ്യാജമാണെന്ന് മന്ത്രി എന്തടിസ്ഥാനത്തിലാണ് സഭയില്‍ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇത്തരമൊരു നടപടിയിലൂടെ മന്ത്രി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്