Connect with us

Breaking News

ലഹരി മാഫിയയെ ചോദ്യം ചെയ്‌തത്‌ സഹികെട്ട്‌

Published

on

Share our post

തലശേരി: നെട്ടൂർ ഇല്ലിക്കുന്നിനെ ലഹരിവിൽപ്പനയുടെ കേന്ദ്രമാക്കുന്ന മാഫിയാസംഘത്തെ പ്രദേശത്തെ യുവാക്കൾ ചോദ്യംചെയ്‌തത്‌ സഹികെട്ട്‌. മയക്കുമരുന്നിനടിപ്പെട്ട യുവാക്കളുടെ കുടുംബത്തിന്റെ സങ്കടം കണ്ട്‌ നിൽക്കാനാവാതെയാണ്‌ നാട്ടുകാർ പ്രതികരിച്ചത്‌. പൊലീസ്‌ റെയ്‌ഡും കേസും ഉണ്ടായിട്ടും മാഫിയാ സംഘാംഗങ്ങൾ ലഹരിവിൽപ്പനയിൽനിന്ന്‌ പിന്മാറിയില്ല. പരാതി നൽകിയവരെ ശാരീരികമായി ആക്രമിച്ചും ഭയപ്പെടുത്തിയും കീഴടക്കാൻ ശ്രമിച്ചു.

ലഹരിവിൽപ്പനയും അതുവഴിയുള്ള വരുമാനവും നഷ്ടപ്പെടുമെന്ന ഭീതിയിലാണ്‌ പരാതിപ്പെട്ട ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറി മുഹമ്മദ്‌ ഷബീലിനെ (20) നവംബർ 23ന്‌ ഉച്ചയോടെ വീട്ടിനടുത്ത്‌ വച്ച്‌ അടിച്ചുപരിക്കേൽപ്പിച്ചത്‌. ആസ്പത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ്‌ എത്തിയ ഷബീലിന്റെ പിതാവിനെയും ബന്ധുവിനെയും കുത്തിക്കൊന്നു. ലഹരിവിൽപ്പനക്ക്‌ വഴിയൊരുക്കാനും ജനങ്ങളെ ഭയപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നാണ്‌ മാഫിയാസംഘം കരുതിയത്‌.

ഏതാനും വർഷമായി ഇല്ലിക്കുന്ന്‌ കേന്ദ്രീകരിച്ച്‌ എംഡിഎംഎയും കഞ്ചാവും ബ്രൗൺഷുഗറുമടക്കമുള്ള ലഹരി വിൽപ്പനയായിരുന്നു. കൊറിയറിലും ട്രെയിൻമാർഗവും മംഗളൂരുവിൽനിന്ന്‌ മത്സ്യവണ്ടിയിലും ലഹരി സുഗമമായി നാട്ടിലെത്തിച്ചു. ചെറുപ്പക്കാരെ ലഹരിയിലേക്ക്‌ ആകർഷിക്കാനും പലമാർഗങ്ങളും പ്രയോഗിച്ചു. വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇൻക്വസ്‌റ്റ്‌ ചെയ്‌തപ്പോൾ വസ്‌ത്രത്തിൽ ഒളിപ്പിച്ചനിലയിൽ കഞ്ചാവ്‌ ലഭിച്ചത്‌ ഏതാനും മാസംമുമ്പാണ്‌.

ജാക്‌സന്റെ സുഹൃത്ത്‌ ഇല്ലിക്കുന്നിലെ ജേബിനെ ലഹരിവസ്‌തുക്കളുമായി തളിപ്പറമ്പിൽനിന്ന്‌ പിടികൂടി ജയിലിലടച്ചിരുന്നു. കുപ്രസിദ്ധ ക്വട്ടേഷൻ സംഘാംഗമായ ആർഎസ്‌എസ്സുകാരൻ കെ നവീനും സംഘത്തിൽ ചേർന്നതോടെയാണ്‌ വിൽപ്പന വിപുലീകരിച്ചത്‌. ജാക്‌സന്റെ ഭാര്യാസഹോദരനായ മുൻ ആർഎസ്‌എസ്സുകാരൻ പാറായി ബാബുവിന്റെ സംരക്ഷണവും സഹായവും ഇവർക്ക്‌ ലഭിച്ചു. പ്രതികളുടെ മൊബൈൽഫോൺ പരിശോധനയിൽ ലഹരിവിൽപ്പനയുടെ നിർണായക വിവരങ്ങൾ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌.
തലശേരിയിൽ ഇന്ന്‌ 
 ലഹരി വിരുദ്ധ സദസ്
കണ്ണൂർ

ലഹരി മാഫിയാസംഘങ്ങളെ ഒറ്റപ്പെടുത്തുക എന്ന സന്ദേശമുയർത്തി എൽ.ഡി.എഫ്‌ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ലഹരിവിരുദ്ധ സദസ്സുകൾ നടത്തും. ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ തലശേരി പുതിയ ബസ്‌സ്‌റ്റാൻഡിൽ എൽ.ഡി.എഫ്‌ കൺവീനർ ഇ. പി. ജയരാജൻ ഉദ്‌ഘാടനംചെയ്യും. ഞായറാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ജില്ലയിലെ 4000 കേന്ദ്രങ്ങളിലും പരിപാടി നടക്കും. 11ന് തലശേരി ഏരിയയിലെ 11 കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മയും സംഘടിപ്പിക്കും.

സി.പി.ഐ. എം പ്രവർത്തകരായ പൂവനാഴി ഷെമീറിനെയും ബന്ധു കെ ഖാലിദിനെയും കുത്തിക്കൊന്ന ലഹരി മാഫിയാസംഘത്തിനെതിരായ ജനരോഷമായി തലശേരിയിലെ കൂട്ടായ്‌മ മാറും. ലഹരിവിൽപ്പനയെ ചോദ്യംചെയ്‌ത വിരോധത്തിൽ നവംബർ 23ന്‌ വൈകിട്ടാണ്‌ രണ്ടുപേരെയും മാഫിയാസംഘം കുത്തിക്കൊന്നത്‌.
മയക്കുമരുന്നിനെതിരായ ബോധവൽക്കരണവും നിയമ നടപടിയും എൽ.ഡി.എഫ്‌ സർക്കാർ തുടരുന്നതിനിടെയാണ്‌ കേരളത്തെയാകെ നടുക്കിയ അരുംകൊല.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!