Connect with us

Breaking News

വിഴിഞ്ഞം: സർക്കാർ നടപടികൾക്ക് സർവകക്ഷി പിന്തുണ

Published

on

Share our post

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷൻ അക്രമമുൾപ്പെടെ നടന്ന വിഴിഞ്ഞത്ത്‌ സമാധാനം ഉറപ്പുവരുത്തുമെന്ന്‌ സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ എല്ലാ നടപടികൾക്കും സർവകക്ഷി കൂട്ടായ്മ സർക്കാരിന്‌ പിന്തുണ നൽകി. അക്രമം ഉണ്ടാക്കില്ലെന്ന്‌ സമരസമിതി പ്രതിനിധികളും ഉറപ്പ്‌ നൽകി. സാമൂഹ്യ അന്തരീക്ഷം കലുഷിതമാകാതിരിക്കാൻ ഒറ്റക്കെട്ടായി നിലകൊള്ളും. തിങ്കൾ പകൽ നാലിന്‌ മന്ത്രി ജി. ആർ.അനിലിന്റെ നേതൃത്വത്തിലായിരുന്നു യോഗം.

അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന്‌ യോഗത്തിൽ പങ്കെടുത്ത 24 സംഘടനയുടെ പ്രതിനിധികളും ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതി തടസ്സപ്പെടുത്തുന്നത് നാടിന്റെ ഐക്യത്തിന് തടസ്സം നിൽക്കുന്നവരാണെന്ന് വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ പറഞ്ഞു.

ഞായറാഴ്ചത്തെ അക്രമത്തെ എല്ലാ കക്ഷികളും അപലപിച്ചതായി മന്ത്രി ജി .ആർ. അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പോലീസും സർക്കാരും ആത്മസംയമനം പാലിച്ചതുകൊണ്ടാണ് വലിയ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായത്. നിഷ്പക്ഷവും നീതിപൂർവവുമായ നിയമനടപടികളുമായി പോലീസ് മുന്നോട്ടുപോകും. ആവശ്യമായ മുൻകരുതലുകൾ വിഴിഞ്ഞത്ത്‌ പോലീസ് സ്വീകരിച്ചിട്ടുണ്ട്. സാമുദായിക ഐക്യം തകർക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

സി.പി.ഐ. എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കോൺ​ഗ്രസ് നേതാവ് വിനോദ് സെൻ, ബിജെപി ജില്ലാ സെക്രട്ടറി വി .വി. രാജേഷ്, സമരസമിതി കൺവീനർ യൂജിൻ പെരേര, എം വിൻസെന്റ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, ജില്ലാ കലക്ടർ ജെറോമിക് ജോർജ്, സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻകുമാർ, കോർപറേഷൻ ഡെപ്യൂട്ടി മേയർ പി. കെ. രാജു, കൗൺസിലർമാർ, സബ് കലക്ടർ അശ്വതി ശ്രീനിവാസ് എന്നിവരും വിവിധ സാമുദായിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

3000 പേർക്ക് 
എതിരെ 
കേസ്‌

വിഴിഞ്ഞം സമരസമിതി പ്രവർത്തകർ പോലീസ്‌ സ്റ്റേഷൻ ആക്രമിച്ചതിൽ കണ്ടാലറിയുന്ന 3000 പേർക്കെതിരെ പൊലീസ്‌ കേസെടുത്തു. മാരകായുധങ്ങളുമായി സംഘടിക്കൽ, സ്റ്റേഷൻ ആക്രമണം, വധശ്രമം, പൊലീസുകാരെ തടഞ്ഞുവയ്‌ക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ്‌ ചുമത്തിയത്‌. ഞായറാഴ്‌ച രാത്രിയിലെ ആക്രമണത്തിൽ 40 പൊലീസുകാർക്കാണ്‌ പരിക്കേറ്റത്‌.

ആറുപേരുടെ നില ഗുരുതരമാണ്‌. നാല്‌ പോലീസ്‌ ജീപ്പ്‌, പോലീസ്‌ വാൻ, രണ്ടു ബസ്‌ എന്നിവ തകർത്തു. എസ്‌.എച്ച്‌ഒയുടെ ഓഫീസ്‌, ശിശുസൗഹൃദ പോലീസ്‌ സ്റ്റേഷൻ കെട്ടിടം, ഇൻവെസ്റ്റിഗേറ്റീവ്‌ ഓഫീസ്‌, പ്രധാന ഓഫീസ്‌ എന്നിവയ്‌ക്കു നേരെയും ആക്രമണമുണ്ടായി. വയർലെസ്‌ സെറ്റുകളും ഉപകരണങ്ങളും നശിപ്പിച്ചു. 85 ലക്ഷം രൂപയുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്‌.

സമീപത്തെ കെ.എസ്‌.ആർ.ടി.സി ബസ്‌ സ്റ്റാൻഡിൽ നിർത്തിയിട്ട രണ്ടു ബസിന്റെ ചില്ലുകളും ജീവനക്കാരുടെ വിശ്രമമുറികളുടെ 15 ഗ്ലാസും അടിച്ചുതകർത്തു. ഇതിൽ 7.10 ലക്ഷം രൂപയുടെ നഷ്ടമുണ്ട്‌. കലാപത്തിന്‌ ആളുകളെ കൂട്ടാൻ അനൗൺസ്‌മെന്റ്‌ നടത്തിയെന്ന്‌ കണ്ടെത്തി. ആസൂത്രിത ആക്രമണത്തിന്റെ തെളിവായാണ്‌ ഇതിനെ പോലീസ്‌ കാണുന്നത്‌.

ആക്രമണത്തിനു മുമ്പേ സ്റ്റേഷനു പുറത്തെയും കടകളിലെയും സി.സി.ടി.വി തിരിച്ചുവയ്‌ക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്‌. സ്ഥിതിഗതികൾ ശാന്തമാണെന്നും പ്രദേശത്ത്‌ അഞ്ഞൂറോളം പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും സിറ്റി പോലീസ്‌ കമീഷണർ ജി .സ്‌പർജൻകുമാർ പറഞ്ഞു. സമരം തുടരുന്ന മുല്ലൂരിലും കൂടുതൽ പോലീസുകാരുണ്ട്‌.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!