Connect with us

Breaking News

ചുറ്റുമുള്ള മാലിന്യങ്ങൾ അപായമണി മുഴക്കി; മേഘയുടെ തലയിൽ വിരിഞ്ഞ ആശയമിങ്ങനെ

Published

on

Share our post

ചുറ്റുവട്ടത്തെ മാലിന്യപ്രശ്നങ്ങൾ, മാലിന്യം സംസ്കരിക്കുന്നതിലെ പോരായ്മകൾ…. ഇതൊക്കെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മേഘ ചിന്തിച്ചത് എങ്ങനെ ഒരു മാറ്റം കൊണ്ടുവരാമെന്നായിരുന്നു. സ്കൂൾപഠനകാലത്ത് തുടങ്ങിയ ആ ചിന്തയാണ് ജൈവമാലിന്യസംസ്കരണരംഗത്ത് നിലവിലുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി മാറ്റിയെടുക്കുന്നതിലേക്ക് മേഘയെ നയിച്ചത്. അതുവഴിയാണ് ഇന്ത്യ ഇന്റർനാഷണൽ ഇന്നൊവേഷൻ ആൻഡ് ഇൻവെൻഷൻ എക്സ്‌പോ (ഇനെക്‌സ്-2022) യിൽ മേഘ ഇടംനേടിയതും സിൽവർ അവാർഡ് സ്വന്തമാക്കിയതും.

സംസ്ഥാനത്തുനിന്ന് ‘ഇനെക്സി’ൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക വിദ്യാർഥിനിയെന്ന ബഹുമതിയും കോഴിക്കോട് സ്വദേശിയായ മേഘ മോഹന് അവകാശപ്പെട്ടതാണ്. കൊല്ലം അമൃതപുരി കാമ്പസിലെ അമൃത സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വിദ്യാർഥിനിയാണ് മേഘ. കാരപ്പറമ്പിലെ എ. മോഹൻദാസിന്റെയും ഡോ. കെ. ശ്രീജയുടെയും മകൾ.

2018-ൽ ചാലപ്പുറം ഗവ. ഗണപത് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് പഠനസമയത്താണ് മേഘ ഗ്രൂപ്പ് ലീഡറും പ്ലസ് വൺ വിദ്യാർഥിനി ടി.കെ. അമൃത മെമ്പറായും ജൈവമാലിന്യസംസ്കരണത്തെക്കുറിച്ച് പഠിച്ചത്. ഫിസിക്കൽ സയൻസ് അധ്യാപിക കെ.കെ. നിഷ വഴികാട്ടിയായി. അന്ന് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാനതലത്തിൽ ആ പ്രോജക്ടുമായി മത്സരിച്ചു. പിന്നീട് 2021-ൽ മേഘയുടെ അമ്മയും ബോട്ടണി അധ്യാപികയുമായ ഡോ. ശ്രീജയുടെ കൂടി മാർഗനിർദേശത്തോടെ കൂടുതൽ പഠനങ്ങൾ നടത്തി. കോളേജിലെ ബയോടെക്‌നോളജി അധ്യാപകരും സഹായം നൽകി.

പൈപ്പ് കമ്പോസ്റ്റിന്റെ (മൾട്ടിപ്പിൾ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ്)യും പോർട്ടബിൾ കമ്പോസ്റ്റിന്റെയും പുതുമാതൃകയാണ് മേഘ തയ്യാറാക്കിയത്. നഗരത്തിലെ പല വീടുകളിലും സർവേ നടത്തി പ്രശ്നങ്ങളും സാധ്യതകളും മനസ്സിലാക്കി. ചുരുങ്ങിയ സ്ഥലത്ത് വെറുതേ കളയുന്ന പ്ലാസ്റ്റിക് കൂടി പ്രയോജനപ്പെടുത്തി ഒരു യൂണിറ്റായാണ് മാതൃക ഒരുക്കിയത്. ചെലവുകുറഞ്ഞതും എളുപ്പത്തിൽ അറ്റകുറ്റപ്പണി നടത്താവുന്നതുമായ മാതൃകയാണ് അവതരിപ്പിച്ചത്. കമ്പോസ്റ്റിന് സമീപമുള്ള മണ്ണിന്റെ രാസ-ഭൗതികഘടനയെല്ലാം മേഘ പഠനവിധേയമാക്കി. ജൈവവളമെന്നരീതിയിൽ സംസ്കരണരീതി ഫലപ്രദമാണെന്നും കണ്ടെത്തി.

ഇന്ത്യൻ യങ്ങ് ഇൻവന്റേഴ്‌സ് ആൻഡ് ഇന്നൊവേറ്റേഴ്‌സ് ചലഞ്ച് മത്സരത്തിൽ ദേശീയതലത്തിൽ വിജയിച്ചശേഷമാണ് ഗോവയിലെ അന്താരാഷ്ട്ര എക്സ്‌പോയിലെത്തിയത്. മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന വേദിയിലെത്താൻ പറ്റിയതിന്റെ സന്തോഷത്തിലാണ് മേഘ. ഗവേഷണം തുടരാനും ജനോപകാരപ്രദമായരീതിയിൽ ആധുനികസാങ്കേതികവിദ്യയുടെ സഹായത്തോടെ മാലിന്യസംസ്കരണസംവിധാനം നടപ്പാക്കുകയുമാണ് മേഘയുടെ ലക്ഷ്യം.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!