Connect with us

Breaking News

തലശേരി സ്‌റ്റേഡിയം ഇനി നാടിന്‌ സ്വന്തം

Published

on

Share our post

തലശേരി: ലോകകപ്പ്‌ ഫുട്‌ബോളിന്റെ ആവേശക്കൊടികളുയർത്തിയ സന്ധ്യയിൽ വി ആർ കൃഷ്‌ണയ്യർ മുനിസിപ്പൽ സ്‌റ്റേഡിയം കായിക മന്ത്രി വി അബ്ദുറഹ്മാൻ നാടിന്‌ സമർപ്പിച്ചു. തലശേരിയുടെ കായികകുതിപ്പിന്‌ കരുത്താകുന്ന സ്‌റ്റേഡിയം ഉദ്‌ഘാടനച്ചടങ്ങിൽ സ്‌പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി.സ്‌റ്റേഡിയം നവീകരണത്തിന്‌ തുടക്കംകുറിച്ച മുൻ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ സ്‌മരണ തുടിച്ച അന്തരീക്ഷത്തിലായിരുന്നു ഉദ്‌ഘാടനം. കായിക വകുപ്പ് ഡയറക്ടർ എസ് പ്രേംകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. തലശേരി ഹെറിട്ടേജ് റണ്ണിന്റെ ലോഗോ എഎസ്‌പി നിധിൻരാജ്‌ പ്രകാശിപ്പിച്ചു.

നഗരസഭാ ചെയർമാൻ കെ .എം ജമുനറാണി, വൈസ്‌ ചെയർമാൻ വാഴയിൽ ശശി എന്നിവർ സംസാരിച്ചു. സബ് കലക്ടർ സന്ദീപ് കുമാർ, സ്പോർട്സ് കൗൺസിൽ വെെസ് പ്രസിഡന്റ് ഒ. കെ .വിനീഷ്, കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി .ആർ .ജയചന്ദ്രൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ എ. പ്രദീപ് കുമാർ, സി കെ രമേശൻ, എം പി അരവിന്ദാക്ഷൻ, അഡ്വ. കെ എ ലത്തീഫ്, കാരായി സുരേന്ദ്രൻ, എം പി സുമേഷ്, കെ സുരേശൻ, ഒതയോത്ത് രമേശൻ, വർക്കി വട്ടപ്പാറ, ബി പി മുസ്തഫ, കെ സന്തോഷ്, പന്ന്യന്നൂർ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. സ്റ്റേഡിയം പവലിയൻ ചിത്രങ്ങൾകൊണ്ട് മനോഹരമാക്കിയ കലാകാരന്മാരെയും പാർലമെന്റിൽ പ്രസംഗിച്ച നന്ദിക എ കുമാറിനെയും ആദരിച്ചു.

മുൻ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ ആസ്‌തി വികസനഫണ്ടിൽനിന്നുള്ള രണ്ടുകോടി രൂപ ചെലവിട്ടാണ്‌ നവീകരണം തുടങ്ങിയത്‌. കായിക വകുപ്പും കിഫ്‌ബി ഫണ്ടും ഉപയോഗിച്ച്‌ പ്രവൃത്തി പൂർത്തിയാക്കി. ഗോകുലം കേരളയും ലെജന്റ് കേരളയും തമ്മിലുള്ള പ്രദർശന ഫുട്ബോൾ മത്സരവുമുണ്ടായി. സ്‌പീക്കർ എ എൻ ഷംസീർ മത്സരം ഉദ്‌ഘാടനം ചെയ്‌തു. സ്‌പോർട്‌സ്‌ ഡിവിഷൻ കായികതാരങ്ങൾ അണിനിരന്ന മാർച്ച്‌ പാസ്‌റ്റും ലോകകപ്പിന്റെ വരവറിയിച്ചുള്ള ഡിസ്‌പ്ലേയുമുണ്ടായി.
പ്രൈമറി സ്‌കൂളിലും സ്‌പോർട്‌സ്‌ പാഠ്യവിഷയമാക്കും–മന്ത്രി
തലശേരി
അടുത്ത അധ്യയനവർഷം മുതൽ പ്രൈമറി സ്‌കൂളുകളിൽ സ്പോർട്സ് പാഠ്യവിഷയമാക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പഞ്ചായത്തുകളിലും കളിക്കളം നിർമിച്ച്‌ കായികരംഗം ജനകീയമാക്കും.
1500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആറ് വർഷത്തിനകം കേരളത്തിലെ കായിക മേഖലയിൽ നടപ്പിലാക്കിയത്‌. 75 കോടി രൂപ ചെലവിൽ കണ്ണൂരിൽ നിർമിക്കുന്ന അന്താരാഷ്ട്ര യോഗാകേന്ദ്രം മൂന്ന്‌ വർഷത്തിനകം പൂർത്തീകരിക്കും. കായിക സർട്ടിഫിക്കറ്റ് വിതരണം ഓൺലൈനാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. സ്പീക്കറുടെ അഭ്യർഥന കണക്കിലെടുത്ത്‌ തലശേരിയിൽ ജിംനേഷ്യം സെന്റർ ആരംഭിക്കും.
മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ആഗ്രഹ പ്രകാരമാണ് സ്‌റ്റേഡിയത്തിന് ജസ്റ്റിസ് കൃഷ്ണയ്യരുടെ പേര് നൽകിയതെന്ന് അധ്യക്ഷനായ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!