Connect with us

Breaking News

തലശേരി സ്‌റ്റേഡിയം ഇനി നാടിന്‌ സ്വന്തം

Published

on

Share our post

തലശേരി: ലോകകപ്പ്‌ ഫുട്‌ബോളിന്റെ ആവേശക്കൊടികളുയർത്തിയ സന്ധ്യയിൽ വി ആർ കൃഷ്‌ണയ്യർ മുനിസിപ്പൽ സ്‌റ്റേഡിയം കായിക മന്ത്രി വി അബ്ദുറഹ്മാൻ നാടിന്‌ സമർപ്പിച്ചു. തലശേരിയുടെ കായികകുതിപ്പിന്‌ കരുത്താകുന്ന സ്‌റ്റേഡിയം ഉദ്‌ഘാടനച്ചടങ്ങിൽ സ്‌പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി.സ്‌റ്റേഡിയം നവീകരണത്തിന്‌ തുടക്കംകുറിച്ച മുൻ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ സ്‌മരണ തുടിച്ച അന്തരീക്ഷത്തിലായിരുന്നു ഉദ്‌ഘാടനം. കായിക വകുപ്പ് ഡയറക്ടർ എസ് പ്രേംകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. തലശേരി ഹെറിട്ടേജ് റണ്ണിന്റെ ലോഗോ എഎസ്‌പി നിധിൻരാജ്‌ പ്രകാശിപ്പിച്ചു.

നഗരസഭാ ചെയർമാൻ കെ .എം ജമുനറാണി, വൈസ്‌ ചെയർമാൻ വാഴയിൽ ശശി എന്നിവർ സംസാരിച്ചു. സബ് കലക്ടർ സന്ദീപ് കുമാർ, സ്പോർട്സ് കൗൺസിൽ വെെസ് പ്രസിഡന്റ് ഒ. കെ .വിനീഷ്, കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി .ആർ .ജയചന്ദ്രൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ എ. പ്രദീപ് കുമാർ, സി കെ രമേശൻ, എം പി അരവിന്ദാക്ഷൻ, അഡ്വ. കെ എ ലത്തീഫ്, കാരായി സുരേന്ദ്രൻ, എം പി സുമേഷ്, കെ സുരേശൻ, ഒതയോത്ത് രമേശൻ, വർക്കി വട്ടപ്പാറ, ബി പി മുസ്തഫ, കെ സന്തോഷ്, പന്ന്യന്നൂർ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. സ്റ്റേഡിയം പവലിയൻ ചിത്രങ്ങൾകൊണ്ട് മനോഹരമാക്കിയ കലാകാരന്മാരെയും പാർലമെന്റിൽ പ്രസംഗിച്ച നന്ദിക എ കുമാറിനെയും ആദരിച്ചു.

മുൻ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ ആസ്‌തി വികസനഫണ്ടിൽനിന്നുള്ള രണ്ടുകോടി രൂപ ചെലവിട്ടാണ്‌ നവീകരണം തുടങ്ങിയത്‌. കായിക വകുപ്പും കിഫ്‌ബി ഫണ്ടും ഉപയോഗിച്ച്‌ പ്രവൃത്തി പൂർത്തിയാക്കി. ഗോകുലം കേരളയും ലെജന്റ് കേരളയും തമ്മിലുള്ള പ്രദർശന ഫുട്ബോൾ മത്സരവുമുണ്ടായി. സ്‌പീക്കർ എ എൻ ഷംസീർ മത്സരം ഉദ്‌ഘാടനം ചെയ്‌തു. സ്‌പോർട്‌സ്‌ ഡിവിഷൻ കായികതാരങ്ങൾ അണിനിരന്ന മാർച്ച്‌ പാസ്‌റ്റും ലോകകപ്പിന്റെ വരവറിയിച്ചുള്ള ഡിസ്‌പ്ലേയുമുണ്ടായി.
പ്രൈമറി സ്‌കൂളിലും സ്‌പോർട്‌സ്‌ പാഠ്യവിഷയമാക്കും–മന്ത്രി
തലശേരി
അടുത്ത അധ്യയനവർഷം മുതൽ പ്രൈമറി സ്‌കൂളുകളിൽ സ്പോർട്സ് പാഠ്യവിഷയമാക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പഞ്ചായത്തുകളിലും കളിക്കളം നിർമിച്ച്‌ കായികരംഗം ജനകീയമാക്കും.
1500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ആറ് വർഷത്തിനകം കേരളത്തിലെ കായിക മേഖലയിൽ നടപ്പിലാക്കിയത്‌. 75 കോടി രൂപ ചെലവിൽ കണ്ണൂരിൽ നിർമിക്കുന്ന അന്താരാഷ്ട്ര യോഗാകേന്ദ്രം മൂന്ന്‌ വർഷത്തിനകം പൂർത്തീകരിക്കും. കായിക സർട്ടിഫിക്കറ്റ് വിതരണം ഓൺലൈനാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. സ്പീക്കറുടെ അഭ്യർഥന കണക്കിലെടുത്ത്‌ തലശേരിയിൽ ജിംനേഷ്യം സെന്റർ ആരംഭിക്കും.
മുൻ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ആഗ്രഹ പ്രകാരമാണ് സ്‌റ്റേഡിയത്തിന് ജസ്റ്റിസ് കൃഷ്ണയ്യരുടെ പേര് നൽകിയതെന്ന് അധ്യക്ഷനായ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!