Connect with us

Breaking News

കൈക്കൂലി നൽകാത്ത വൈരാഗ്യത്തിൽ ചെക്കിൽ പിഴവുവരുത്തി: പിഴവ് മാറ്റാൻ 5000 രൂപ ചോദിച്ചു; പഞ്ചായത്ത് സെക്രട്ടറി കയ്യോടെ പിടിയിൽ

Published

on

Share our post

പാറശാല : ചെക്കിലെ പിഴവ് മാറ്റി നൽകുന്നതിനു കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടികൂടി. കുളത്തൂർ പഞ്ചായത്ത് സെക്രട്ടറി സന്തോഷ്കുമാറിനെ ഇന്നലെ ഉച്ചയ്ക്ക് 1.30ന് ഒ‍ാഫിസിലെ സെക്രട്ടറിയുടെ മുറിയിൽ 5000 രൂപ കൈക്കൂലി വാങ്ങിയതിനു പിന്നാലെയാണ് വിജിലൻസ് എത്തി തെളിവ് സഹിതം കസ്റ്റഡിയിൽ എടുത്തത്. പഞ്ചായത്തിലെ 5 ജലനിധി പദ്ധതികളുടെ കരാറുകാരൻ ആയിരുന്ന കോട്ടയം സ്വദേശി പീറ്റർ സിറിയക്കിനോട് 75,000 രൂപ കരാർ തുകയുടെ ചെക്ക് നൽകുന്നതിനു കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. കരാറുകാരൻ തുക നൽകാൻ തയാറായില്ല.

ഇതേത്തുടർന്ന് പഞ്ചായത്തിൽ നിന്ന് അവസാനം നൽകിയ 1,89,774 രൂപ, 39.961 രൂപയുടെ രണ്ട് ചെക്കുകളിൽ തിരുത്ത് വരുത്തി നൽകിയതിനാൽ ചെക്ക് മാറിയില്ല. മൂന്നാഴ്ച മുൻപ് ചെക്ക് മാറ്റി നൽകാൻ പഞ്ചായത്ത് ഒ‍‍ാഫിസിൽ അപേക്ഷ നൽകിയ കരാറുകാരനോട് 5000 രൂപ നൽകിയാൽ ശരിയാക്കി നൽകാം എന്ന് സെക്രട്ടറി അറിയിച്ചു. ഇതുപ്രകാരം ഇന്നലെ ഉച്ചയ്ക്ക് ഒ‍ാഫിസിൽ എത്തിയ കരാറുകാരനിൽ നിന്ന് തുക വാങ്ങി മേശയിൽ വച്ചതിനു പിന്നാലെ ആണ് വിജിലൻസ് സംഘം മുറിയിൽ കടന്ന് തുക പിടിച്ചെടുത്തത്. ജില്ലയിൽ പഞ്ചനക്ഷത്ര റിസോർട്ടുകൾ അടക്കം ഡസൻ കണക്കിനു ഹോട്ടലുകൾ പ്രവർത്തിക്കുന്ന കുളത്തൂർ പഞ്ചായത്തിൽ ചില ഉദ്യേ‍ാഗസ്ഥ,രാഷ്ട്രീയ നേതാക്കളുടെ ഇടപെടൽ മൂലം സർക്കാറിനു കെട്ടിട നികുതി ഇനത്തിൽ വൻ തുകയുടെ നികുതി ചോർച്ച സംഭവിക്കുന്നതായി നേരത്തെ പരാതികൾ ഉയർന്നിട്ടുണ്ട്.

നദീതീര സംരക്ഷണ നിയമം ലംഘിച്ചുള്ള നിർമാണം തുടങ്ങിയ വൻ ചട്ടലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെ പതിനെ‍ാന്ന് പേർ 3 മാസം മുൻപ് പഞ്ചായത്ത് ഡയറക്ടർക്കു പരാതി നൽകിയിരുന്നു. തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് (1) എസ്പി ശ്യാംകുമാർ, ഇൻസ്പെക്ടർമാരായ അഭിലാഷ്, സന്തോഷ് കുമാർ, എസ്.അനിൽകുമാർ, സിയാ ഉൾ ഹക്ക്, എസ്ഐമാരായ ഗോപൻ, അനിൽകുമാർ സിപിഒ കിരൺ എന്നിവർ അടങ്ങുന്ന സംഘം ആണ് സെക്രട്ടറിയെ പിടികൂടിയത്. അഴിമതി സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധയിൽപെട്ടാൽ ടോൾഫ്രീ നമ്പർ 1064, 8592900900, വാട്സാപ്പ് നമ്പർ 9447789100 അറിയിക്കണം എന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു.


Share our post

Breaking News

സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.


Share our post
Continue Reading

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!