Breaking News
താമസവും പ്രകൃതിപഠനവും പക്ഷിനിരീക്ഷണവും; പഴത്തോട്ടത്തിലെ പുല്‍മേടുകളില്‍ രാപ്പാര്‍ക്കാം

വട്ടവട പഞ്ചായത്തിലെ പഴത്തോട്ടത്തില്‍ പരിസ്ഥിതി പുനഃസ്ഥാപന മേഖലയില്‍ പ്രകൃതിയെ അടുത്തറിയുവാന്‍ ഇക്കോടൂറിസം പദ്ധതി ഒരുക്കി സഞ്ചാരികളെ മാടിവിളിച്ച് മൂന്നാര്‍ വനം, വന്യജീവി ഡിവിഷനും ഷോളാ നാഷണല്‍ പാര്‍ക്കും.
പരിസ്ഥിതി പുനഃസ്ഥാപനം
ആനമുടി ഷോല നാഷണല്‍ പാര്‍ക്കില്‍ വൈദേശിക സസ്യങ്ങള്‍ നീക്കംചെയ്ത് സ്വാഭാവിക വനമാക്കി മാറ്റിയ പഴത്തോട്ടത്തിലെ പുനഃസ്ഥാപന മേഖലയിലാണ് സഞ്ചാരികള്‍ക്ക് താമസവും പ്രകൃതിപഠനവും പക്ഷി നിരീക്ഷണവും ഒരുക്കിയിരിക്കുന്നത്. ജി.ഒ.ഐ, ജി.ഇ.എഫ്, യു.എന്‍.ഡി.പി, ഐ.എച്ച്.ആര്‍.എം.എല്‍ എന്നീ പ്രോജക്ടുകളുടെ സഹായത്തോടെ 50 ഹെക്ടര്‍ പ്രദേശമാണ് പുല്‍മേടുകളാക്കി മാറ്റിയത്.
ഇതിനായി ആനമുടി ഷോലയുടെ പരിസരനിവാസികളും, വനാശ്രിത സമൂഹങ്ങളേയും ഒരുമിപ്പിച്ച് 2020 മേയ് മാസത്തില്‍ ഹരിതവസന്തം എന്നപേരില്‍ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി പുനഃസ്ഥാപന ഇ.ഡി.സി. തുടക്കംകുറിച്ചു.
പഴത്തോട്ടം ഇക്കോ ടൂറിസം
ഇക്കോ ടൂറിസം കണക്കെയുള്ള സുസ്ഥിര ടൂറിസത്തിന് വളരെ വലിയ സാധ്യതയാണ് ആനമുടി ഷോല നാഷണല്‍ പാര്‍ക്കിന്റെ പരിധിയില്‍വരുന്ന പഴത്തോട്ടം ഭാഗത്തിനുള്ളത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വട്ടവടയിലേയ്ക്ക് ഉണ്ടായ സഞ്ചാരികളുടെ ഒഴുക്ക് ഈ മേഖലയെ ഇക്കോ ടൂറിസത്തിന് തിരഞ്ഞെടുക്കുന്നതിന് അനിവാര്യതകൂട്ടുന്നു.
ഇവിടെ സ്ഥാപിച്ച ഇക്കോ ടൂറിസത്തുലൂടെ ബഫര്‍സോണിലെ മുന്‍കൂട്ടി നിശ്ചയിച്ച പാതയിലൂടെയുള്ള ട്രക്കിങ്, ലോഗ് ഹൗസ്, എ-ഫ്രെയ്മ്, ജങ്കിള്‍ ടെന്റ് എന്നിവയിലുള്ള താമസ സൗകര്യം, പക്ഷിനിരീക്ഷണം എന്നിവ സഞ്ചാരികള്‍ക്ക് സാധ്യമാക്കുന്നു.
ഇക്കോ റസ്റ്റൊറേഷന്‍ പ്രദേശത്ത് എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് താമസ സൗകര്യം, ട്രക്കിങ്ങിനോടൊപ്പം പക്ഷി നിരീക്ഷണം, എന്നിവ ലഭ്യമാക്കാവുന്നതാണ്.
ലോഗ് ഹൗസ്…
ഒരേസമയം മൂന്നുപേര്‍ക്ക് താമസിക്കുവാന്‍ കഴിയുന്ന യൂക്കാലി, വാറ്റില്‍ കമ്പുകളില്‍ നിര്‍മിതമായതാണ് ലോഗ് ഹൗസ്, പരിസ്ഥിതി പുനഃസ്ഥാപന പ്രദേശത്തിന്റേയും പഴത്തോട്ടത്തിന്റേയും ഭംഗി ആസ്വദിക്കാവുന്ന തരത്തിലുള്ള ബാല്‍ക്കണിയും, സിറ്റ് ഔട്ടും ഇതിനുണ്ട്.
ടോയ്ലറ്റ് സൗകര്യം ഇതിനോടൊപ്പം ഇല്ല. റിസ്റ്റൊറേഷന്‍ പ്രദേശത്ത് ലഭ്യമായ ബയൊ ടോയിലറ്റ് സൗകര്യം സഞ്ചാരികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
ഫ്രയിം ലോഗ് ക്യാബിന്‍
ഒരേസമയം മൂന്നുപേര്‍ക്കുവരെ താമസിക്കാവുന്ന യൂക്കാലി, വാറ്റില്‍ കമ്പുകള്‍ ഉപയോഗിക്കുന്നതാണ് എ-ഫ്രയിം ലോഗ് ക്യാബിന്‍, പരിസ്ഥിതി പുനഃസ്ഥാപന പ്രദേശത്തെ പുല്‍മേടുകളും പഴത്തോട്ടം ഭാഗവും കാണാവുന്നതരത്തില്‍ ഒരു സിറ്റ് ഔട്ടും ഇതിനോടൊപ്പമുണ്ട്.
അറ്റാച്ച്ഡ് ടോയിലറ്റ് സൗകര്യം ലഭ്യമല്ല. റിസ്റ്റോറേഷന്‍ പ്രദേശത്ത് ലഭ്യമായ ബയൊ ടോയ്ലറ്റ് സംവിധാനം സഞ്ചാരികള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
ജംഗിള്‍ ടെന്റ്
ഒരേസമയം മൂന്നുപേര്‍ക്ക് താമസിക്കാവുന്ന രണ്ട് റൂമുകള്‍ ജംഗിള്‍ ടെന്റില്‍ ലഭ്യമാണ്. അറ്റാച്ച്ഡ് ടോയ്ലറ്റ് സംവിധാനമുള്ള ഈ ടെന്റിനും പുല്‍മേടിന്റേയും പഴത്തോട്ടത്തിന്റേയും ഭംഗി ആസ്വദിക്കാവുന്നതരത്തില്‍ സിറ്റ് ഔട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ട്രക്കിങ്ങിനോടൊപ്പം പക്ഷി നിരീക്ഷണം
പഴത്തോട്ടം റിസ്റ്റോറേഷന്‍ ക്യാമ്പ് ഷെഡ്ഡില്‍നിന്ന് ആരംഭിച്ച് ഇടിവര ഷോല വ്യൂപോയിന്റ്, ട്രൈബല്‍ ഏരിയ വ്യൂ പോയിന്റ്, പഴത്തോട്ടം വ്യൂ പോയിന്റ് എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാവുന്ന തരത്തില്‍ ഏകദേശം മൂന്ന് കി.മീ. ദൈര്‍ഘ്യമുള്ള നടത്തമാണിത്.
പുല്ലറടി ഷോലയുടെ ഭാഗമായ ഈ പ്രദേശത്ത് ധാരാളമായി പക്ഷികള്‍ കാണപ്പെടുന്നു. ഇവയെ നിരീക്ഷിക്കുന്നതിനുള്ള അവസരംകൂടി സഞ്ചാരികള്‍ക്ക് ഈ ട്രക്കിങ്ങിലൂടെ ലഭിക്കുന്നു. ഉദ്യാനത്തിന്റെ പരിസര നിവാസികളും പ്രദേശത്തെക്കുറിച്ച് അറിവുള്ളവരുമായ ഇ.ഡി.സി. അംഗങ്ങളാണ് ട്രക്കര്‍മാരായി സഞ്ചാരികളെ നയിക്കുന്നത്.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്