Connect with us

Breaking News

കേരളത്തിന്‌ ഷോക്ക്‌ ; കൂടിയ വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങണമെന്ന്‌ കേന്ദ്രം

Published

on

Share our post

കൊച്ചി: ഉയർന്ന നിരക്ക്‌ ഈടാക്കുന്ന കൽക്കരി, പ്രകൃതിവാതക നിലയങ്ങളിൽനിന്ന്‌ സംസ്ഥാനങ്ങൾ നിർബന്ധമായും വൈദ്യുതി വാങ്ങണമെന്ന്‌ കേന്ദ്രസർക്കാർ. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ തിരിച്ചടിയാകുന്ന നിബന്ധന പ്രാബല്യത്തിൽ വരുത്തുന്നതിന്‌ മുന്നോടിയായി കേന്ദ്ര ഊർജ മന്ത്രാലയം അഭിപ്രായം തേടി. ഡിസംബർ ആറിനകം അഭിപ്രായം അറിയിക്കാൻ സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെട്ടു.
ഉൽപ്പാദനച്ചെലവ്‌ ഉയർന്നതും കൂടിയ നിരക്കിൽ വിൽക്കുന്നതുമായ, 25 വർഷം പൂർത്തിയാക്കിയ എൻടിപിസി നിലയങ്ങളിൽനിന്ന്‌ വൈദ്യുതി വാങ്ങണമെന്നാണ്‌ കർശന നിബന്ധന. പാലിക്കാത്തവർക്ക്‌ കുറഞ്ഞ നിരക്ക്‌ ഈടാക്കുന്ന നിലയങ്ങളിൽനിന്ന്‌ വാങ്ങാനാകില്ല.

നിലവിൽ ഉൽപ്പാദനച്ചെലവ്‌ കുറഞ്ഞതും വൈദ്യുതിവില കുറവുള്ളതുമായ നിലയങ്ങളിൽനിന്നാണ്‌ സംസ്ഥാനങ്ങൾ കരാർപ്രകാരം ഇടപാട് നടത്തുന്നത്‌. കേന്ദ്രത്തിന്റെ നിബന്ധന നടപ്പായാൽ ഇതിന്‌ കഴിയില്ല. സംസ്ഥാനങ്ങളുടെ വൈദ്യുതി വാങ്ങൽ ചെലവ്‌ ഉയരുകയും അധിക സാമ്പത്തിക ബാധ്യതയാകുകയും ചെയ്യും.

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക്‌ വൈദ്യുതി വിതരണം ചെയ്യുന്ന പൊതുമേഖലാ നിലയങ്ങൾ ദക്ഷിണ മേഖലയിലുള്ളതാണ്‌. ഇതിൽ 25 വർഷം പൂർത്തിയാക്കിയ എൻടിപിസി നിലയം രാമഗുണ്ടം മാത്രമാണ്‌. നിബന്ധന നടപ്പാകുന്നതോടെ ഉത്തരേന്ത്യൻ നിലയങ്ങളെ സമീപിക്കേണ്ടിവരും. ഇവയിൽ ഭൂരിഭാഗവും രാമഗുണ്ടത്തേക്കാൾ കൂടിയ വിലയ്‌ക്കാണ്‌ വൈദ്യുതി വിൽക്കുന്നത്‌.

25 വർഷം പൂർത്തിയാക്കിയ നിലയങ്ങളെ സംരക്ഷിക്കാനെന്ന പ്രതീതി സൃഷ്ടിക്കുന്നതാണ്‌ നിബന്ധനയെങ്കിലും പിന്നിൽ കേന്ദ്രത്തിന്റെ നിക്ഷിപ്‌ത താൽപ്പര്യമാണ്‌. പൊതുമേഖലാസ്ഥാപനങ്ങളെ കോർപറേറ്റുകൾക്ക്‌ വിറ്റുതുലയ്‌ക്കുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതും. നിബന്ധന നടപ്പായാൽ ഇവ ലാഭത്തിലാകുമെന്നും കോർപറേറ്റുകൾ സ്വന്തമാക്കാൻ മത്സരബുദ്ധിയോടെ രംഗത്തിറങ്ങുമെന്നുമാണ്‌ കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!