Connect with us

Breaking News

ജില്ലാ സ്കൂൾ കായികമേളയിൽ പയ്യന്നൂർ ഉപജില്ല 108 പോയിന്റോടെ മുന്നിൽ

Published

on

Share our post

മാങ്ങാട്ടുപറമ്പ്: ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാംദിന മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പയ്യന്നൂർ ഉപജില്ല 108 പോയിന്റോടെ (13 സ്വർണം, 8 വീതം വെള്ളി, വെങ്കലം) മുന്നേറുന്നു. തളിപ്പറമ്പ് നോർത്ത് ഉപജില്ല 74 പോയിന്റോടെ (4 സ്വർണം, 13 വെള്ളി, 10 വെങ്കലം) രണ്ടാം സ്ഥാനത്തുണ്ട്. ഇരിട്ടി ഉപജില്ല 58 പോയിന്റോടെ (4 വീതം സ്വർണം, വെള്ളി, 9 വെങ്കലം) മൂന്നാം സ്ഥാനത്തും മട്ടന്നൂര്‌ ഉപജില്ല 48 പോയിന്റോടെ (4 സ്വർ‌ണം, 8 വെള്ളി) നാലാം സ്ഥാനത്തും ഇരിക്കൂർ ഉപജില്ല 43 പോയിന്റോടെ (5 സ്വർണം, 4 വെള്ളി, 6 വെങ്കലം) അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

സ്കൂളുകളിൽ മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ 28 പോയിന്റോടെ മുന്നിട്ടു നിൽക്കുന്നു. ജിഎച്ച്എസ്എസ് പ്രാപ്പൊയിൽ 27 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. മട്ടന്നൂർ എച്ച്എസ്എസ്, റാണി ജെയ് എച്ച്എസ് നിർമലഗിരി എന്നിവർ 24 പോയിന്റ് വീതം നേടി മൂന്നാം സ്ഥാനത്തു നിൽക്കുന്നു. ജൂനിയർ ‌ആൺ‌കുട്ടികളുടെ 100 മീറ്ററിൽ എൻ.വി.ആജൻ (മാത്തിൽ ജിഎച്ച്എസ്എസ്, 11.25 സെക്കൻഡ്),

100 മീറ്റർ ജൂനിയർ പെൺകുട്ടികളിൽ ഇ.കെ.തേജലക്ഷ്മി ( സായ് തലശ്ശേരി, 12.66 സെക്കൻഡ്), ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ വി.എം.വിഷ്ണു (മട്ടന്നൂർ എച്ച്എസ്എസ്, 6.26 മീറ്റർ ) എന്നിവർ പുതിയ റെക്കോർഡിട്ടു. സീനിയർ ആൺകുട്ടികളുടെ ഹൈജംപിൽ ആദിത്ത് പാച്ചേനി (ടഗോർ വിദ്യാനികേതൻ ജിഎച്ച്എസ്എസ്) എസ്.യദുകൃഷ്ണ (എകെജി എച്ച്എസ്എസ് പെരളശ്ശേരി) എന്നിവർ 1.80 മീറ്റർ ഉയരം ചാടി മുൻ റെക്കോർഡിനൊപ്പമെത്തി.

കായികമേളയ്ക്കിടെ ‘പൂർവവിദ്യാർഥി സംഗമം’

മാങ്ങാട്ടുപറമ്പ് ∙ കണ്ണൂർ സർവകലാശാലയുടെ ആദ്യത്തെ ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷന്റെ ബാച്ചിന്റെ ഒത്തുചേരലായി കായികമേള. 2004–2005 വർഷത്തിൽ പഠിച്ചിറങ്ങിയ 9 പേരാണ് അധ്യാപകരായി കായികമേളയിൽ അധ്യാപകരായുള്ളത്. ഒരു വർഷ കോഴ്സ് കഴിഞ്ഞിറങ്ങിയ ഇവർ ഇന്നു ജില്ലയിലെ വിവിധ സ്കൂളുകളിലെ കായികാധ്യാപകരാണ്.

പിണറായി എകെജി എംജിഎച്ച്എസ്എസിലെ എ.സുസ്മിത, കുറുമാത്തൂർ ജിവിഎച്ച്എസിലെ കെ.അനീസ്, പയ്യന്നൂർ കൊറോം ജിഎച്ച്എസ്എസിലെ പി.പി.സന്ദീപ്, ചെറുകുന്ന് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ടി.സവീൻ, കുന്നപ്പള്ളി എച്ച്എസ്എസിലെ ലിജോ വർഗീസ്, കടമ്പൂർ എച്ച്എസ്എസിലെ പി.എം.സജി, മൂത്തേടത്ത് എച്ച്എസ്എസിലെ കെ.ജഗദീഷ്, രാമന്തളി ഗവ.ഹൈസ്കൂളിലെ അജിത് വർഗീസ്, ചെറുകുന്ന് വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിലെ ടി.വി.സിജിൻ എന്നിവരാണ് കായികമേളയ്ക്കായി ഒത്തുകൂടിയത്.

പഠനകാലത്തെ ഇല്ലായ്മകൾ ഓർക്കുമ്പോൾ സർവകലാശാലയിലെ ഇപ്പോഴത്തെ സൗകര്യങ്ങൾ മികച്ചതാണെന്നു ഇവർ പറയുന്നു. ഇവർ പഠിച്ച ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (ബിപിഎഡ്) കോഴ്സും മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (എംപിഎഡ്) കോഴ്സും പൂർണമായി നിർത്തലാക്കി പുതിയ കോഴ്സ് സർവകലാശാല ആരംഭിച്ചിരുന്നു.

നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ) അംഗീകാരമില്ലെന്ന കാരണം പറഞ്ഞാണ് കോഴ്സ് നിർത്തിയത്. മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് കോഴ്സാണ് പുതുതായി ആരംഭിച്ചത്. കോളജ് അധ്യാപനത്തിനു മാത്രം സാധ്യതയുള്ളതാണ് ഈ കോഴ്സ്. നിലവിലെ സൗകര്യങ്ങൾ കണക്കിലെടുത്തു കായികാധ്യാപകരാകാൻ സഹായിക്കുന്ന ബിപിഎഡ് കോഴ്സ് തിരിച്ചു കൊണ്ടുവരണമെന്നു പൂർവവിദ്യാർഥികളായ ഇവർ അഭിപ്രായപ്പെട്ടു.ഡിസ്കസ് ത്രോയിലും കൈവച്ചു; ദേശീയ ആം റെസ്‌ലിങ് താരത്തിന് സ്വർണം

മാങ്ങാട്ടുപറമ്പ് ∙ ഒരാഴ്ച മുൻപ് പരിശീലനം തുടങ്ങി ക്രിസ്റ്റ മരിയ റിജോഷ് നേടിയത് പെൺകുട്ടികളുടെ ജൂനിയർ ഡിസ്കസ് ത്രോയിൽ ഒന്നാംസ്ഥാനം. വായാട്ടുപ്പറമ്പ് സെന്റ് ജോസഫ് എച്ച്എസ്‌എസിലെ പ്ലസ് വൺ വിദ്യാർഥിയായ ക്രിസ്റ്റ ആം റെസ്‌ലിങ് താരമാണ്. കഴിഞ്ഞ മേയിൽ ഹൈദരാബാദിൽ നടന്ന ആം റെസ്‌ലിങ് ചാംപ്യൻഷിപ് ജൂനിയർ വിഭാഗത്തിൽ വെള്ളി നേടിയിരുന്നു.

2019ൽ ആം റെസ്‌ലിങ്ങിൽ സ്വർണം നേടി ഇന്ത്യയെ പ്രതിനിധീകരിച്ചു റുമാനിയയിലെ രാജ്യാന്തര മത്സരത്തിൽ പങ്കെടുത്തു. ആദ്യത്തെ 10 സ്ഥാനത്തിൽ ഇടവും നേടി. ജൂഡോ, ഗുസ്തി എന്നിവയിൽ പരിശീലനം നേടുന്ന ക്രിസ്റ്റ കായികാധ്യാപകന്റെ പ്രേരണയിലാണ് ഡിസ്കസ് ത്രോ എത്തിയത്. നിലവിൽ ജൂനിയർ വിഭാഗത്തിലെ ജില്ലാ ജൂഡോ ചാംപ്യനാണ്.

കൈക്കരുത്തും മേയ്‌വഴക്കവും ചേർത്താണ് ഡിസ്കസ് ത്രോയിൽ ജില്ലാതലത്തിൽ നിന്നു സംസ്ഥാനതലത്തിലേക്കു ക്രിസ്റ്റ യോഗ്യത നേടിയിരിക്കുന്നത്. അമ്മ അനിത റിജോഷാണ് ക്രിസ്റ്റയെ പ്രോത്സാഹിപ്പിക്കുന്നത്. അമ്മ തന്നെയായിരുന്നു ടീം മാനേജരായി റുമാനിയയിലേക്കു ക്രിസ്റ്റയ്ക്കൊപ്പം പോയതും. പിതാവ് റിജോഷ് ജയിംസ് ആലക്കോട് പലചരക്ക് കട നടത്തുന്നു.’


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!