Connect with us

Breaking News

ജില്ലാ സ്കൂൾ കായികമേളയിൽ പയ്യന്നൂർ ഉപജില്ല 108 പോയിന്റോടെ മുന്നിൽ

Published

on

Share our post

മാങ്ങാട്ടുപറമ്പ്: ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാംദിന മത്സരങ്ങൾ പൂർത്തിയാകുമ്പോൾ പയ്യന്നൂർ ഉപജില്ല 108 പോയിന്റോടെ (13 സ്വർണം, 8 വീതം വെള്ളി, വെങ്കലം) മുന്നേറുന്നു. തളിപ്പറമ്പ് നോർത്ത് ഉപജില്ല 74 പോയിന്റോടെ (4 സ്വർണം, 13 വെള്ളി, 10 വെങ്കലം) രണ്ടാം സ്ഥാനത്തുണ്ട്. ഇരിട്ടി ഉപജില്ല 58 പോയിന്റോടെ (4 വീതം സ്വർണം, വെള്ളി, 9 വെങ്കലം) മൂന്നാം സ്ഥാനത്തും മട്ടന്നൂര്‌ ഉപജില്ല 48 പോയിന്റോടെ (4 സ്വർ‌ണം, 8 വെള്ളി) നാലാം സ്ഥാനത്തും ഇരിക്കൂർ ഉപജില്ല 43 പോയിന്റോടെ (5 സ്വർണം, 4 വെള്ളി, 6 വെങ്കലം) അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

സ്കൂളുകളിൽ മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ 28 പോയിന്റോടെ മുന്നിട്ടു നിൽക്കുന്നു. ജിഎച്ച്എസ്എസ് പ്രാപ്പൊയിൽ 27 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. മട്ടന്നൂർ എച്ച്എസ്എസ്, റാണി ജെയ് എച്ച്എസ് നിർമലഗിരി എന്നിവർ 24 പോയിന്റ് വീതം നേടി മൂന്നാം സ്ഥാനത്തു നിൽക്കുന്നു. ജൂനിയർ ‌ആൺ‌കുട്ടികളുടെ 100 മീറ്ററിൽ എൻ.വി.ആജൻ (മാത്തിൽ ജിഎച്ച്എസ്എസ്, 11.25 സെക്കൻഡ്),

100 മീറ്റർ ജൂനിയർ പെൺകുട്ടികളിൽ ഇ.കെ.തേജലക്ഷ്മി ( സായ് തലശ്ശേരി, 12.66 സെക്കൻഡ്), ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ വി.എം.വിഷ്ണു (മട്ടന്നൂർ എച്ച്എസ്എസ്, 6.26 മീറ്റർ ) എന്നിവർ പുതിയ റെക്കോർഡിട്ടു. സീനിയർ ആൺകുട്ടികളുടെ ഹൈജംപിൽ ആദിത്ത് പാച്ചേനി (ടഗോർ വിദ്യാനികേതൻ ജിഎച്ച്എസ്എസ്) എസ്.യദുകൃഷ്ണ (എകെജി എച്ച്എസ്എസ് പെരളശ്ശേരി) എന്നിവർ 1.80 മീറ്റർ ഉയരം ചാടി മുൻ റെക്കോർഡിനൊപ്പമെത്തി.

കായികമേളയ്ക്കിടെ ‘പൂർവവിദ്യാർഥി സംഗമം’

മാങ്ങാട്ടുപറമ്പ് ∙ കണ്ണൂർ സർവകലാശാലയുടെ ആദ്യത്തെ ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷന്റെ ബാച്ചിന്റെ ഒത്തുചേരലായി കായികമേള. 2004–2005 വർഷത്തിൽ പഠിച്ചിറങ്ങിയ 9 പേരാണ് അധ്യാപകരായി കായികമേളയിൽ അധ്യാപകരായുള്ളത്. ഒരു വർഷ കോഴ്സ് കഴിഞ്ഞിറങ്ങിയ ഇവർ ഇന്നു ജില്ലയിലെ വിവിധ സ്കൂളുകളിലെ കായികാധ്യാപകരാണ്.

പിണറായി എകെജി എംജിഎച്ച്എസ്എസിലെ എ.സുസ്മിത, കുറുമാത്തൂർ ജിവിഎച്ച്എസിലെ കെ.അനീസ്, പയ്യന്നൂർ കൊറോം ജിഎച്ച്എസ്എസിലെ പി.പി.സന്ദീപ്, ചെറുകുന്ന് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ടി.സവീൻ, കുന്നപ്പള്ളി എച്ച്എസ്എസിലെ ലിജോ വർഗീസ്, കടമ്പൂർ എച്ച്എസ്എസിലെ പി.എം.സജി, മൂത്തേടത്ത് എച്ച്എസ്എസിലെ കെ.ജഗദീഷ്, രാമന്തളി ഗവ.ഹൈസ്കൂളിലെ അജിത് വർഗീസ്, ചെറുകുന്ന് വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിലെ ടി.വി.സിജിൻ എന്നിവരാണ് കായികമേളയ്ക്കായി ഒത്തുകൂടിയത്.

പഠനകാലത്തെ ഇല്ലായ്മകൾ ഓർക്കുമ്പോൾ സർവകലാശാലയിലെ ഇപ്പോഴത്തെ സൗകര്യങ്ങൾ മികച്ചതാണെന്നു ഇവർ പറയുന്നു. ഇവർ പഠിച്ച ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (ബിപിഎഡ്) കോഴ്സും മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (എംപിഎഡ്) കോഴ്സും പൂർണമായി നിർത്തലാക്കി പുതിയ കോഴ്സ് സർവകലാശാല ആരംഭിച്ചിരുന്നു.

നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ) അംഗീകാരമില്ലെന്ന കാരണം പറഞ്ഞാണ് കോഴ്സ് നിർത്തിയത്. മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് കോഴ്സാണ് പുതുതായി ആരംഭിച്ചത്. കോളജ് അധ്യാപനത്തിനു മാത്രം സാധ്യതയുള്ളതാണ് ഈ കോഴ്സ്. നിലവിലെ സൗകര്യങ്ങൾ കണക്കിലെടുത്തു കായികാധ്യാപകരാകാൻ സഹായിക്കുന്ന ബിപിഎഡ് കോഴ്സ് തിരിച്ചു കൊണ്ടുവരണമെന്നു പൂർവവിദ്യാർഥികളായ ഇവർ അഭിപ്രായപ്പെട്ടു.ഡിസ്കസ് ത്രോയിലും കൈവച്ചു; ദേശീയ ആം റെസ്‌ലിങ് താരത്തിന് സ്വർണം

മാങ്ങാട്ടുപറമ്പ് ∙ ഒരാഴ്ച മുൻപ് പരിശീലനം തുടങ്ങി ക്രിസ്റ്റ മരിയ റിജോഷ് നേടിയത് പെൺകുട്ടികളുടെ ജൂനിയർ ഡിസ്കസ് ത്രോയിൽ ഒന്നാംസ്ഥാനം. വായാട്ടുപ്പറമ്പ് സെന്റ് ജോസഫ് എച്ച്എസ്‌എസിലെ പ്ലസ് വൺ വിദ്യാർഥിയായ ക്രിസ്റ്റ ആം റെസ്‌ലിങ് താരമാണ്. കഴിഞ്ഞ മേയിൽ ഹൈദരാബാദിൽ നടന്ന ആം റെസ്‌ലിങ് ചാംപ്യൻഷിപ് ജൂനിയർ വിഭാഗത്തിൽ വെള്ളി നേടിയിരുന്നു.

2019ൽ ആം റെസ്‌ലിങ്ങിൽ സ്വർണം നേടി ഇന്ത്യയെ പ്രതിനിധീകരിച്ചു റുമാനിയയിലെ രാജ്യാന്തര മത്സരത്തിൽ പങ്കെടുത്തു. ആദ്യത്തെ 10 സ്ഥാനത്തിൽ ഇടവും നേടി. ജൂഡോ, ഗുസ്തി എന്നിവയിൽ പരിശീലനം നേടുന്ന ക്രിസ്റ്റ കായികാധ്യാപകന്റെ പ്രേരണയിലാണ് ഡിസ്കസ് ത്രോ എത്തിയത്. നിലവിൽ ജൂനിയർ വിഭാഗത്തിലെ ജില്ലാ ജൂഡോ ചാംപ്യനാണ്.

കൈക്കരുത്തും മേയ്‌വഴക്കവും ചേർത്താണ് ഡിസ്കസ് ത്രോയിൽ ജില്ലാതലത്തിൽ നിന്നു സംസ്ഥാനതലത്തിലേക്കു ക്രിസ്റ്റ യോഗ്യത നേടിയിരിക്കുന്നത്. അമ്മ അനിത റിജോഷാണ് ക്രിസ്റ്റയെ പ്രോത്സാഹിപ്പിക്കുന്നത്. അമ്മ തന്നെയായിരുന്നു ടീം മാനേജരായി റുമാനിയയിലേക്കു ക്രിസ്റ്റയ്ക്കൊപ്പം പോയതും. പിതാവ് റിജോഷ് ജയിംസ് ആലക്കോട് പലചരക്ക് കട നടത്തുന്നു.’


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!