Breaking News
കണ്ണൂർ വിസിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു യോഗ്യതയില്ലെന്നു ഹൈക്കോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, സിലക്‌ഷൻ കമ്മിറ്റി ചെയർമാനായ വിസി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി വിസിയുടെ ഔദ്യോഗിക വസതിക്കു മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, നേതാക്കളായ രാഹുൽ ദാമോദരൻ, വി.രാഹുൽ, പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കോയിലേരിയൻ, അനൂപ് തന്നട, സി. വി. സുമിത്ത്, നികേത് നാറാത്ത്, സി.വി.വരുൺ എന്നിവർ നേതൃത്വം നൽകി.
കണ്ണൂർ സർവകലാശാലയിലെ ഇന്നത്തെ പരിപാടി മാറ്റിവച്ചു
കണ്ണൂർ: സർവകലാശാലയിൽ ഇന്ന് നിശ്ചയിച്ചിരുന്ന പ്രധാന പ്രവേശന കവാടത്തിന്റെയും സംയോജിത ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്റെയും ഉദ്ഘാടനം മാറ്റി. മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം നിർവഹിക്കേണ്ടിയിരുന്ന ചടങ്ങാണിത്. മാറ്റുന്നതു സംബന്ധിച്ചു കാരണമൊന്നും സർവകലാശാല വിശദീകരിക്കുന്നില്ലെങ്കിലും അസോഷ്യേറ്റ് പ്രഫസർ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണു ചടങ്ങു മാറ്റിയതെന്നറിയുന്നു.
വിധിയോട് പ്രതികരിച്ച് പ്രമുഖർ
എം.വി.ജയരാജൻ
കണ്ണൂർ: പ്രിയാ വർഗീസിന്റെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ.ഒരു വനിതാ മജിസ്ട്രേട്ട് ഒരു വർഷം പ്രസവാവധിയിൽ പ്രവേശിച്ചാൽ ആ ഒരു വർഷം സേവന കാലമായി പരിഗണിക്കാമോ? പിഎച്ച്ഡി നേടാനായി കോളജ് അധ്യാപകർ ഗവേഷണത്തിനു പോകുന്ന കാലാവധി അധ്യാപന സേവന കാലമായി പരിഗണിക്കാമോ? പ്രഫസർ സ്ഥാനത്തേക്കും പ്രിൻസിപ്പൽ സ്ഥാനത്തേക്കും പരിഗണിക്കുമ്പോൾ ഗവേഷണ കാലം എങ്ങനെ പരിഗണിക്കും തുടങ്ങി ഏറെ പ്രത്യാഘാതം വിധി കാരണം ഉണ്ടാകുമെന്നു ജയരാജൻ പറഞ്ഞു.
മാർട്ടിൻ ജോർജ്
കണ്ണൂർ: സർവകലാശാലകളിലും സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങളിലും ഇടതുപക്ഷ അനുയായികളെ തിരുകി കയറ്റുന്നതിനുള്ള കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്നു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. മാന്യതയുണ്ടെങ്കിൽ വിസി തൽസ്ഥാനത്തുനിന്നു മാറി നിൽക്കാൻ തയാറാകണം.
ഡോ. ആർ.കെ.ബിജു
കണ്ണൂർ:കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് സർവകലാശാല സെനറ്റ് അംഗം ഡോ. ആർ.കെ.ബിജു. നിയമനവുമായി ബന്ധപ്പെട്ട് താൻ നൽകിയിട്ടുള്ള മുഴുവൻ പരാതികളും ശരിയാണെന്നു തെളിഞ്ഞതായി ബിജു പറഞ്ഞു.
യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ
കണ്ണൂർ: അൽപമെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ രാജിവയ്ക്കണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓർഗനൈസേഷൻ പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. പ്രസിഡന്റ് ഷാജി കരിപ്പത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി കക്കാട്ട്, ഇ.കെ.ഹരിദാസൻ, ജയൻ ചാലിൽ, ശ്രിജിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.
കെ.പി.സി.ടി.എ
കണ്ണൂർ: പാർട്ടി നേതാക്കളുടെ ബന്ധുക്കളായ, അടിസ്ഥാന യോഗ്യതയില്ലാത്തവരെ സർവകലാശാല ക്യാംപസുകളിൽ തിരുകി കയറ്റുമെന്ന വൈസ് ചാൻസലറുടെ നിലപാടിന് ഏറ്റ തിരിച്ചടിയാണ് കോടതിവിധിയെന്ന് കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. എല്ലാ പ്രധാന തീരുമാനങ്ങളും കോടതിയിൽ പരാജയപ്പെട്ടതിനാൽ ധാർമികത ഉണ്ടെങ്കിൽ വൈസ് ചാൻസലർ രാജിവയ്ക്കണമെന്നും ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ഷിനോ പി ജോസ്, ഇ.എസ്.ലത, ഡോ. പി.പ്രജിത, ഡോ.വി. പ്രകാശ് എന്നിവർ ആവശ്യപ്പെട്ടു.
പി.മുഹമ്മദ് ഷമ്മാസ്
കണ്ണൂർ: വിവിധ സർവകലാശാലകളിലെ മറ്റു പല നിയമനങ്ങളും റദ്ദാക്കേണ്ടി വരുമെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്