Connect with us

Breaking News

കണ്ണൂർ വിസിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്

Published

on

Share our post

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു യോഗ്യതയില്ലെന്നു ഹൈക്കോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, സിലക്‌ഷൻ കമ്മിറ്റി ചെയർമാനായ വിസി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി വിസിയുടെ ഔദ്യോഗിക വസതിക്കു മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ സുദീപ് ജയിംസ്, നേതാക്കളായ രാഹുൽ ദാമോദരൻ, വി.രാഹുൽ, പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കോയിലേരിയൻ, അനൂപ് തന്നട, സി. വി. സുമിത്ത്, നികേത് നാറാത്ത്, സി.വി.വരുൺ എന്നിവർ നേതൃത്വം നൽകി.

കണ്ണൂർ സർവകലാശാലയിലെ ഇന്നത്തെ പരിപാടി മാറ്റിവച്ചു

കണ്ണൂർ: സർവകലാശാലയിൽ ഇന്ന് നിശ്ചയിച്ചിരുന്ന പ്രധാന പ്രവേശന കവാടത്തിന്റെയും സംയോജിത ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്റെയും ഉദ്ഘാടനം മാറ്റി. മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം നിർവഹിക്കേണ്ടിയിരുന്ന ചടങ്ങാണിത്. മാറ്റുന്നതു സംബന്ധിച്ചു കാരണമൊന്നും സർവകലാശാല വിശദീകരിക്കുന്നില്ലെങ്കിലും അസോഷ്യേറ്റ് പ്രഫസർ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണു ചടങ്ങു മാറ്റിയതെന്നറിയുന്നു.

വിധിയോട് പ്രതികരിച്ച് പ്രമുഖർ

എം.വി.ജയരാജൻ

കണ്ണൂർ: പ്രിയാ വർഗീസിന്റെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ.ഒരു വനിതാ മജിസ്ട്രേട്ട് ഒരു വർഷം പ്രസവാവധിയിൽ പ്രവേശിച്ചാൽ ആ ഒരു വർഷം സേവന കാലമായി പരിഗണിക്കാമോ? പിഎച്ച്ഡി നേടാനായി കോളജ് അധ്യാപകർ ഗവേഷണത്തിനു പോകുന്ന കാലാവധി അധ്യാപന സേവന കാലമായി പരിഗണിക്കാമോ? പ്രഫസർ സ്ഥാനത്തേക്കും പ്രിൻസിപ്പൽ സ്ഥാനത്തേക്കും പരിഗണിക്കുമ്പോൾ ഗവേഷണ കാലം എങ്ങനെ പരിഗണിക്കും തുടങ്ങി ഏറെ പ്രത്യാഘാതം വിധി കാരണം ഉണ്ടാകുമെന്നു ജയരാജൻ പറഞ്ഞു.

മാർട്ടിൻ ജോർജ്

കണ്ണൂർ: സർവകലാശാലകളിലും സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങളിലും ഇടതുപക്ഷ അനുയായികളെ തിരുകി കയറ്റുന്നതിനുള്ള കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്നു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. മാന്യതയുണ്ടെങ്കിൽ വിസി തൽസ്ഥാനത്തുനിന്നു മാറി നിൽക്കാൻ തയാറാകണം.

ഡോ. ആർ.കെ.ബിജു

കണ്ണൂർ:കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് സർവകലാശാല സെനറ്റ് അംഗം ഡോ. ആർ.കെ.ബിജു. നിയമനവുമായി ബന്ധപ്പെട്ട് താൻ നൽകിയിട്ടുള്ള മുഴുവൻ പരാതികളും ശരിയാണെന്നു തെളിഞ്ഞതായി ബിജു പറഞ്ഞു.

യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ

കണ്ണൂർ: അൽപമെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ രാജിവയ്ക്കണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓർഗനൈസേഷൻ പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. പ്രസിഡന്റ് ഷാജി കരിപ്പത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി കക്കാട്ട്, ഇ.കെ.ഹരിദാസൻ, ജയൻ ചാലിൽ, ശ്രിജിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.

കെ.പി.സി.ടി.എ

കണ്ണൂർ: പാർട്ടി നേതാക്കളുടെ ബന്ധുക്കളായ, അടിസ്ഥാന യോഗ്യതയില്ലാത്തവരെ സർവകലാശാല ക്യാംപസുകളിൽ തിരുകി കയറ്റുമെന്ന വൈസ് ചാൻസലറുടെ നിലപാടിന് ഏറ്റ തിരിച്ചടിയാണ് കോടതിവിധിയെന്ന് കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. എല്ലാ പ്രധാന തീരുമാനങ്ങളും കോടതിയിൽ പരാജയപ്പെട്ടതിനാൽ ധാർമികത ഉണ്ടെങ്കിൽ വൈസ് ചാൻസലർ രാജിവയ്ക്കണമെന്നും ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ഷിനോ പി ജോസ്, ഇ.എസ്.ലത, ഡോ. പി.പ്രജിത, ഡോ.വി. പ്രകാശ് എന്നിവർ ആവശ്യപ്പെട്ടു.

പി.മുഹമ്മദ്‌ ഷമ്മാസ്

കണ്ണൂർ: വിവിധ സർവകലാശാലകളിലെ മറ്റു പല നിയമനങ്ങളും റദ്ദാക്കേണ്ടി വരുമെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ്.


Share our post

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!