Connect with us

Breaking News

കണ്ണൂർ വിസിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്

Published

on

Share our post

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു യോഗ്യതയില്ലെന്നു ഹൈക്കോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ, സിലക്‌ഷൻ കമ്മിറ്റി ചെയർമാനായ വിസി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി വിസിയുടെ ഔദ്യോഗിക വസതിക്കു മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ സുദീപ് ജയിംസ്, നേതാക്കളായ രാഹുൽ ദാമോദരൻ, വി.രാഹുൽ, പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കോയിലേരിയൻ, അനൂപ് തന്നട, സി. വി. സുമിത്ത്, നികേത് നാറാത്ത്, സി.വി.വരുൺ എന്നിവർ നേതൃത്വം നൽകി.

കണ്ണൂർ സർവകലാശാലയിലെ ഇന്നത്തെ പരിപാടി മാറ്റിവച്ചു

കണ്ണൂർ: സർവകലാശാലയിൽ ഇന്ന് നിശ്ചയിച്ചിരുന്ന പ്രധാന പ്രവേശന കവാടത്തിന്റെയും സംയോജിത ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്റെയും ഉദ്ഘാടനം മാറ്റി. മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം നിർവഹിക്കേണ്ടിയിരുന്ന ചടങ്ങാണിത്. മാറ്റുന്നതു സംബന്ധിച്ചു കാരണമൊന്നും സർവകലാശാല വിശദീകരിക്കുന്നില്ലെങ്കിലും അസോഷ്യേറ്റ് പ്രഫസർ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണു ചടങ്ങു മാറ്റിയതെന്നറിയുന്നു.

വിധിയോട് പ്രതികരിച്ച് പ്രമുഖർ

എം.വി.ജയരാജൻ

കണ്ണൂർ: പ്രിയാ വർഗീസിന്റെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ.ഒരു വനിതാ മജിസ്ട്രേട്ട് ഒരു വർഷം പ്രസവാവധിയിൽ പ്രവേശിച്ചാൽ ആ ഒരു വർഷം സേവന കാലമായി പരിഗണിക്കാമോ? പിഎച്ച്ഡി നേടാനായി കോളജ് അധ്യാപകർ ഗവേഷണത്തിനു പോകുന്ന കാലാവധി അധ്യാപന സേവന കാലമായി പരിഗണിക്കാമോ? പ്രഫസർ സ്ഥാനത്തേക്കും പ്രിൻസിപ്പൽ സ്ഥാനത്തേക്കും പരിഗണിക്കുമ്പോൾ ഗവേഷണ കാലം എങ്ങനെ പരിഗണിക്കും തുടങ്ങി ഏറെ പ്രത്യാഘാതം വിധി കാരണം ഉണ്ടാകുമെന്നു ജയരാജൻ പറഞ്ഞു.

മാർട്ടിൻ ജോർജ്

കണ്ണൂർ: സർവകലാശാലകളിലും സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങളിലും ഇടതുപക്ഷ അനുയായികളെ തിരുകി കയറ്റുന്നതിനുള്ള കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്നു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. മാന്യതയുണ്ടെങ്കിൽ വിസി തൽസ്ഥാനത്തുനിന്നു മാറി നിൽക്കാൻ തയാറാകണം.

ഡോ. ആർ.കെ.ബിജു

കണ്ണൂർ:കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് സർവകലാശാല സെനറ്റ് അംഗം ഡോ. ആർ.കെ.ബിജു. നിയമനവുമായി ബന്ധപ്പെട്ട് താൻ നൽകിയിട്ടുള്ള മുഴുവൻ പരാതികളും ശരിയാണെന്നു തെളിഞ്ഞതായി ബിജു പറഞ്ഞു.

യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ

കണ്ണൂർ: അൽപമെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ രാജിവയ്ക്കണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓർഗനൈസേഷൻ പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി. പ്രസിഡന്റ് ഷാജി കരിപ്പത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി കക്കാട്ട്, ഇ.കെ.ഹരിദാസൻ, ജയൻ ചാലിൽ, ശ്രിജിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.

കെ.പി.സി.ടി.എ

കണ്ണൂർ: പാർട്ടി നേതാക്കളുടെ ബന്ധുക്കളായ, അടിസ്ഥാന യോഗ്യതയില്ലാത്തവരെ സർവകലാശാല ക്യാംപസുകളിൽ തിരുകി കയറ്റുമെന്ന വൈസ് ചാൻസലറുടെ നിലപാടിന് ഏറ്റ തിരിച്ചടിയാണ് കോടതിവിധിയെന്ന് കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. എല്ലാ പ്രധാന തീരുമാനങ്ങളും കോടതിയിൽ പരാജയപ്പെട്ടതിനാൽ ധാർമികത ഉണ്ടെങ്കിൽ വൈസ് ചാൻസലർ രാജിവയ്ക്കണമെന്നും ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ഷിനോ പി ജോസ്, ഇ.എസ്.ലത, ഡോ. പി.പ്രജിത, ഡോ.വി. പ്രകാശ് എന്നിവർ ആവശ്യപ്പെട്ടു.

പി.മുഹമ്മദ്‌ ഷമ്മാസ്

കണ്ണൂർ: വിവിധ സർവകലാശാലകളിലെ മറ്റു പല നിയമനങ്ങളും റദ്ദാക്കേണ്ടി വരുമെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!