Breaking News
പേരാവൂർ താലൂക്കാസ്പത്രി ഭൂമി; കയ്യേറ്റം ഒഴിപ്പിച്ച് ചുറ്റുമതിൽ കെട്ടാൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നല്കി

പേരാവൂർ: സ്വകാര്യവ്യക്തികൾ കയ്യേറിയ പേരാവൂർ താലൂക്കാസ്പത്രിയുടെ ഭൂമി കയ്യേറ്റം ഒഴിപ്പിച്ച് തിരിച്ചുപിടിക്കാനും ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാനുമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നല്കി.പൊതുപ്രവർത്തകനായ പേരാവൂർ മടപ്പുരച്ചാൽ സ്വദേശി ബേബി കുര്യനാണ് ഹർജി നല്കിയത്.
സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി,ഇരിട്ടി താലൂക്ക് തഹസിൽദാർ,സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ,കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ,പേരാവൂർ താലൂക്കാസ്പത്രി സൂപ്രണ്ട്,പേരാവൂർ ഗ്രാമപ്പഞ്ചായത്ത്,ഡോ.എ.സദാനന്ദൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് അഡ്വ.ബിമല ബേബി മുഖേന ഹർജി സമർപ്പിച്ചത്.
ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ 2020 ജൂണിൽ ഉത്തരവിട്ടിരുന്നു.ആസ്പത്രി ഭൂമി യാതൊരു കാരണവശാലും പൊതുവഴിയായി അനുവദിക്കുവാൻ പാടില്ല എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ 2020 ഒക്ടോബറിൽ ജില്ലാ മെഡിക്കൽ ഓഫീസർക്കും ഉത്തരവ് നല്കിയിരുന്നു.2020 ഡിസമ്പറിൽ ജില്ലാ മെഡിക്കൽ ഓഫീസർ പേരാവൂർ താലൂക്കാസ്പത്രി സൂപ്രണ്ടിന് കയ്യേറ്റം തിരിച്ചുപിടിച്ച് ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ ആവശ്യപ്പെട്ടുള്ള ഉത്തരവും നല്കിയിരുന്നു.
താലൂക്കാസ്പത്രി ഭൂമിയിലെ വഴി പൊതുവഴിയായി കാണിച്ച് സ്വകാര്യവ്യക്തി ഷോപ്പിംഗ് കോംപ്ലക്‌സ് നിർമിച്ചതായും ആസ്പത്രി സ്ഥലം പൊതുവഴിയായും വാഹന പാർക്കിംഗിനും ഉപയോഗിക്കുന്നതായും ഇതിനെതിരെ നടപടിയാവശ്യപ്പെട്ടും ആസ്പത്രി സൂപ്രണ്ട് ഇരിട്ടി തഹസിൽദാർക്ക് 2021 ജനുവരിയിൽ പരാതിയും നല്കി.പ്രസ്തുത ഷോപ്പിംഗ് കോംപ്ലക്‌സിലേക്കുള്ള വഴി തടയാനും കയ്യേറ്റം ഒഴിപ്പിക്കാനും തഹസിൽദാരോട് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തിരുന്നു.സൂപ്രണ്ടിന്റെ പരാതിയിൽ തഹസിൽദാർ അന്വേഷണം നടത്തുകയും കയ്യേറ്റം കണ്ടെത്തുകയും ചെയ്തു.ഇതേത്തുടർന്ന് ആസ്പത്രിയിലേക്കുള്ള എല്ലാ അനധികൃത വഴികളും സ്ഥിരമായി അടച്ചിടാൻ സൂപ്രണ്ടിന് തഹസിൽദാർഉത്തരവ് നൽകുകുകയും ചെയ്തു.
ആസ്പത്രി ഭൂമി വ്യക്തികൾ കയ്യേറിയതിനെതിരെയോ ചുറ്റുമതിൽ കെട്ടി ഭൂമി സംരക്ഷിക്കാനോആരോഗ്യവകുപ്പോ പഞ്ചായത്തോ നടപടി സ്വീകരിക്കുന്നില്ലെന്ന് ബേബി കുര്യൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.ഈയൊരു സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവുകൾ നടപ്പിലാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് ഇക്കാര്യത്തിലാവശ്യമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടത്.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്