Connect with us

Breaking News

‘ജനങ്ങളുടെ പ്രതികരണം നാം കാണണം’,ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സി.പി.എം കേന്ദ്ര നേതൃത്വം

Published

on

Share our post

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. ബി.ജെ.പി ശക്തി കേന്ദ്രങ്ങളിലേക്ക് യാത്ര കടക്കുമ്പോള്‍ ലഭിക്കുന്ന ജനങ്ങളുടെ പിന്തുണ പാര്‍ട്ടി വീക്ഷിക്കേണ്ടതാണെന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേരളത്തിലെ സിപിഎം നേതാക്കള്‍ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കെയാണ് യാത്രക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മികച്ച പ്രതികരണം ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നത്.

രാഷ്ട്രീയരേഖയില്‍ ‘മതേതര പ്രതിപക്ഷ പാര്‍ട്ടികള്‍: സമീപകാല സംഭവവികാസങ്ങള്‍’ എന്ന തലക്കെട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള ഉള്ളടക്കത്തിലാണ് ഭാരത് ജോഡോ യാത്രയ്ക്കുള്ള പ്രശംസ. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിമുതല്‍ ശ്രീനഗര്‍വരെ 150-ത്തിലേറെ ദിവസങ്ങള്‍നീണ്ട യാത്രയ്ക്കു തുടക്കമിട്ടു. ഇതു വലിയതോതില്‍ -ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച്- പ്രതികരണമുണ്ടാക്കുന്നു. ബി.ജെ.പി. ശക്തികേന്ദ്രങ്ങളില്‍ പ്രവേശിക്കുമ്പോള്‍ എങ്ങനെയാണ് ജനങ്ങളുടെ പ്രതികരണമെന്നു നാം കാണണം.

കോണ്‍ഗ്രസില്‍ ആഭ്യന്തരക്കുഴപ്പങ്ങളും ഒട്ടേറെ നേതാക്കള്‍ ബി.ജെ.പി.യിലേക്കു പോവുകയുംചെയ്ത പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ ഒന്നിപ്പിക്കാനും ജനബന്ധം വീണ്ടെടുക്കാനുമുള്ള ശ്രമമായി യാത്ര കാണപ്പെടുന്നു -ഇതാണ് സി.സി. രേഖയിലെ പരാമര്‍ശം.പ്രതിപക്ഷ ഐക്യം വാര്‍ത്തെടുക്കാന്‍ സമീപകാലത്തുനടന്ന ശ്രമങ്ങളെ അക്കമിട്ടു പറയുന്ന രാഷ്ട്രീയരേഖയിലാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള വിലയിരുത്തലെന്നതും ശ്രദ്ധേയമായി.

കന്യാകുമാരിയില്‍ ഭാരത് ജോഡോ യാത്ര ആരംഭിച്ചതുമുതല്‍ പരിഹാസത്തോടെയായിരുന്നു കേരളത്തിലെ സി.പി.എം. നേതാക്കളുടെ പ്രതികരണം. സെക്രട്ടേറിയറ്റംഗം എം. സ്വരാജിന്റെ ‘കണ്ടെയ്നര്‍ യാത്ര’യെന്ന പരിഹാസം സി.പി.എം. സൈബര്‍ സംഘങ്ങളും ഏറ്റെടുത്തു. ‘കേരളത്തില്‍ 18 ദിവസം, യു.പി.യില്‍ രണ്ടുദിവസം’ എന്ന ആക്ഷേപം ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പ്രത്യക്ഷപ്പെട്ടു. ‘ഭാരതത്തിന്റെ ഐക്യത്തിനു വേണ്ടിയോ അതോ സീറ്റിനു വേണ്ടിയോ’ എന്ന ചോദ്യത്തോടെ രാഹുലിന്റെ കാരിക്കേച്ചറുമായി ട്വീറ്റും ചെയ്തു. യാത്ര ആസൂത്രണം ചെയ്തതെങ്ങനെയെന്നു സി.പി.എം. പഠിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ഇതിനു മറുപടിയും നല്‍കി.

കേരളത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ യുഡിഎഫ് ഘടകകക്ഷികള്‍ക്കിടയിലെ ഭിന്നതയും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

കേരള ഗവര്‍ണറുടെ നിലപാടുകളെ മുസ്ലിംലീഗും ആര്‍എസ്പിയും തള്ളിപ്പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് ഇല്ല. ഭരണഘടനപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും അണിനിരക്കേണ്ടതുണ്ടെന്നും കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫിലെ പ്രതിസന്ധി മൂര്‍ഛിച്ചാല്‍ ചില ഘടകകഷികളെ അടര്‍ത്തി എല്‍ഡിഎഫില്‍ എത്തിക്കാമെന്നും സിപിഎം കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!