Connect with us

Breaking News

ശരണവഴിയേ…. ചെറുവാഹനം പമ്പവരെ; നിലയ്ക്കലിൽ പാർക്കിങ്

Published

on

Share our post

ഭക്തരുടെ 15 സീറ്റുവരെയുള്ള വാഹനങ്ങൾ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കടത്തിവിടും. തീർഥാടകരെ ത്രിവേണിയിൽ ഇറക്കിയശേഷം വാഹനം നിലയ്ക്കലിൽ തിരിച്ചെത്തി പാർക്കുചെയ്യണം. പമ്പയിൽ പാർക്കിങ്ങില്ല. സ്വയം വാഹനമോടിച്ച് ദർശനത്തിനെത്തുന്നവരും കൂടെയുള്ളവരെ പമ്പയിൽ ഇറക്കിയശേഷം വാഹനവുമായി തിരികെ നിലയ്ക്കലിലെത്തണം. പിന്നീട് ബസിൽവേണം പമ്പയിലേക്കുപോകാൻ.

15-ൽ കൂടുതൽ ആൾ കയറുന്ന വാഹനങ്ങളിലെത്തുന്നവർ നിലയ്ക്കലിൽ വണ്ടി പാർക്കുചെയ്ത് കെ.എസ്.ആർ.ടി.സി. ബസിൽ വേണം പമ്പയിലേക്ക് പോകാൻ.

കെ.എസ്.ആർ.ടി.സി.

നിലയ്ക്കലിൽനിന്ന് ഇത്തവണ 200 ബസുകളാണ് കെ.എസ്.ആർ.ടി.സി. ഒരുക്കുന്നത്. എ.സി.ബസിന് 80-ഉം നോൺ-എ.സി.ക്ക് 50-ഉം രൂപയാണ് നിരക്ക്.

മിനിറ്റിൽ ഒരു ബസുവീതം സർവീസ് നടത്തും. 300 ബസുകൾ പമ്പയിൽനിന്ന് ദീർഘദൂര സർവീസ് നടത്തും. പത്തനംതിട്ട, എരുമേലി, ചെങ്ങന്നൂർ, കോട്ടയം, കൊട്ടാരക്കര, കുമളി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന്‌ തുടർച്ചയായി പ്രത്യേക ബസ് സർവീസ് ഉണ്ടാകും.

ടെമ്പോ പറ്റില്ല

ശബരിമല യാത്രയ്ക്ക് ഓട്ടോയും ചരക്കുവണ്ടിയും അനുവദിക്കില്ല.

ഹെൽമെറ്റില്ലാത്ത യാത്രയും പാടില്ല. ടെമ്പോയിലും ലോറികളിലും തീർഥാടകർ വന്നാൽ മോട്ടോർ വാഹനവകുപ്പ് തടയും.

പരമ്പരാഗത കാനനപാത

എരുമേലി കരിമല വഴി: എരുമേലിയിൽ നിന്നും പേരൂർതോട്- ഇരുമ്പൂന്നിക്കര-കോയിക്കക്കാവ് വഴിയാണ് ശബരിമല ദർശനത്തിനായി നടന്ന് പോകുന്നത്. കോയിക്കക്കാവ് വരെ ജനവാസ മേഖല. റോഡ് സൗകര്യങ്ങളും ഉണ്ട്. കോയിക്കക്കാവിൽ നിന്നാണ് കാനനയാത്ര തുടങ്ങുന്നത്. കോയിക്കക്കാവ്-അരശുമുടിക്കോട്ട-കാളകെട്ടി-അഴുതക്കടവ് വരെ ഏഴ് കിലോമീറ്റർ ദൂരം. അഴുതക്കടവിൽ നിന്നും-കല്ലിടാംകുന്ന്- ഇഞ്ചിപ്പാറക്കോട്ട- മുക്കുഴി- വള്ളിത്തോട്-വെള്ളാരംചെറ്റ- പുതുശ്ശേരി- കരിയിലാംതോട്- കരിമല- ചെറിയാനവട്ടം- വലിയാനവട്ടം കഴിഞ്ഞാൽ പമ്പയായി. 18.25 കിലോമീറ്റർ ദൂരമുണ്ട് അഴുതക്കടവ് മുതൽ പമ്പ വരെ.

സത്രം പുല്ലുമേട് വഴി: സത്രത്തിൽനിന്ന്‌ സന്നിധാനത്തേക്ക് 12 കി.മി. രാവിലെ ഏഴുമുതൽ ഉച്ചക്ക്‌ രണ്ടുവരെയാണ് തീർഥാടകരെ കടത്തിവിടുക. ശബരിമലയിൽനിന്നും സത്രത്തിലേക്ക് രാവിലെ ഒമ്പത് മുതൽ ഉച്ചയ്‌ക്ക്‌ ഒന്നുവരെ. സത്രം,സീതക്കുളം,സീറോ പോയിന്റ്,പുല്ലുമേട്, കഴുതക്കുഴി. എന്നിവിടങ്ങളിൽ കുടിവെള്ള സൗകര്യമുണ്ടാകും. പുല്ലുമേടിൽ ഭക്ഷണ സൗകര്യമുണ്ട്. പുല്ലുമേടിൽ ആരോഗ്യവകുപ്പിന്റെ ക്യാമ്പ് ഉണ്ടാകും.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!