Breaking News
ശരണവഴിയേ…. ചെറുവാഹനം പമ്പവരെ; നിലയ്ക്കലിൽ പാർക്കിങ്

ഭക്തരുടെ 15 സീറ്റുവരെയുള്ള വാഹനങ്ങൾ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കടത്തിവിടും. തീർഥാടകരെ ത്രിവേണിയിൽ ഇറക്കിയശേഷം വാഹനം നിലയ്ക്കലിൽ തിരിച്ചെത്തി പാർക്കുചെയ്യണം. പമ്പയിൽ പാർക്കിങ്ങില്ല. സ്വയം വാഹനമോടിച്ച് ദർശനത്തിനെത്തുന്നവരും കൂടെയുള്ളവരെ പമ്പയിൽ ഇറക്കിയശേഷം വാഹനവുമായി തിരികെ നിലയ്ക്കലിലെത്തണം. പിന്നീട് ബസിൽവേണം പമ്പയിലേക്കുപോകാൻ.
15-ൽ കൂടുതൽ ആൾ കയറുന്ന വാഹനങ്ങളിലെത്തുന്നവർ നിലയ്ക്കലിൽ വണ്ടി പാർക്കുചെയ്ത് കെ.എസ്.ആർ.ടി.സി. ബസിൽ വേണം പമ്പയിലേക്ക് പോകാൻ.
കെ.എസ്.ആർ.ടി.സി.
നിലയ്ക്കലിൽനിന്ന് ഇത്തവണ 200 ബസുകളാണ് കെ.എസ്.ആർ.ടി.സി. ഒരുക്കുന്നത്. എ.സി.ബസിന് 80-ഉം നോൺ-എ.സി.ക്ക് 50-ഉം രൂപയാണ് നിരക്ക്.
മിനിറ്റിൽ ഒരു ബസുവീതം സർവീസ് നടത്തും. 300 ബസുകൾ പമ്പയിൽനിന്ന് ദീർഘദൂര സർവീസ് നടത്തും. പത്തനംതിട്ട, എരുമേലി, ചെങ്ങന്നൂർ, കോട്ടയം, കൊട്ടാരക്കര, കുമളി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് തുടർച്ചയായി പ്രത്യേക ബസ് സർവീസ് ഉണ്ടാകും.
ടെമ്പോ പറ്റില്ല
ശബരിമല യാത്രയ്ക്ക് ഓട്ടോയും ചരക്കുവണ്ടിയും അനുവദിക്കില്ല.
ഹെൽമെറ്റില്ലാത്ത യാത്രയും പാടില്ല. ടെമ്പോയിലും ലോറികളിലും തീർഥാടകർ വന്നാൽ മോട്ടോർ വാഹനവകുപ്പ് തടയും.
പരമ്പരാഗത കാനനപാത
എരുമേലി കരിമല വഴി: എരുമേലിയിൽ നിന്നും പേരൂർതോട്- ഇരുമ്പൂന്നിക്കര-കോയിക്കക്കാവ് വഴിയാണ് ശബരിമല ദർശനത്തിനായി നടന്ന് പോകുന്നത്. കോയിക്കക്കാവ് വരെ ജനവാസ മേഖല. റോഡ് സൗകര്യങ്ങളും ഉണ്ട്. കോയിക്കക്കാവിൽ നിന്നാണ് കാനനയാത്ര തുടങ്ങുന്നത്. കോയിക്കക്കാവ്-അരശുമുടിക്കോട്ട-കാളകെട്ടി-അഴുതക്കടവ് വരെ ഏഴ് കിലോമീറ്റർ ദൂരം. അഴുതക്കടവിൽ നിന്നും-കല്ലിടാംകുന്ന്- ഇഞ്ചിപ്പാറക്കോട്ട- മുക്കുഴി- വള്ളിത്തോട്-വെള്ളാരംചെറ്റ- പുതുശ്ശേരി- കരിയിലാംതോട്- കരിമല- ചെറിയാനവട്ടം- വലിയാനവട്ടം കഴിഞ്ഞാൽ പമ്പയായി. 18.25 കിലോമീറ്റർ ദൂരമുണ്ട് അഴുതക്കടവ് മുതൽ പമ്പ വരെ.
സത്രം പുല്ലുമേട് വഴി: സത്രത്തിൽനിന്ന് സന്നിധാനത്തേക്ക് 12 കി.മി. രാവിലെ ഏഴുമുതൽ ഉച്ചക്ക് രണ്ടുവരെയാണ് തീർഥാടകരെ കടത്തിവിടുക. ശബരിമലയിൽനിന്നും സത്രത്തിലേക്ക് രാവിലെ ഒമ്പത് മുതൽ ഉച്ചയ്‌ക്ക് ഒന്നുവരെ. സത്രം,സീതക്കുളം,സീറോ പോയിന്റ്,പുല്ലുമേട്, കഴുതക്കുഴി. എന്നിവിടങ്ങളിൽ കുടിവെള്ള സൗകര്യമുണ്ടാകും. പുല്ലുമേടിൽ ഭക്ഷണ സൗകര്യമുണ്ട്. പുല്ലുമേടിൽ ആരോഗ്യവകുപ്പിന്റെ ക്യാമ്പ് ഉണ്ടാകും.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്