Connect with us

Breaking News

ഓട്ടോയെ പിന്തുടര്‍ന്ന് നാട്ടുകാര്‍, കുടുംബത്തിന് നേരേ ആക്രമണം; മര്‍ദനമേറ്റ പത്തുവയസ്സുകാരി മരിച്ചു

Published

on

Share our post

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ചികിത്സയിലായിരുന്ന പത്തുവയസ്സുകാരി മരിച്ചു. കടലൂര്‍ സ്വദേശികളായ സത്യനാരായണസ്വാമി-ലില്ലി പുഷ്പ ദമ്പതിമാരുടെ മകള്‍ കറുപ്പകാംബികയാണ് ചികിത്സയിലിരിക്കെ മരിച്ചത്. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ സംഘം ചേര്‍ന്ന് പെണ്‍കുട്ടിയെയും കുടുംബത്തെയും ആക്രമിച്ചത്.

നവംബര്‍ 14-ാം തീയതിയായിരുന്നു സംഭവം. മര്‍ദനത്തിനിരയായ കുടുംബത്തെ പിന്നീട്  ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

പുതുക്കോട്ടയിലെ കിള്ളനൂര്‍ ഗ്രാമത്തിലാണ് മോഷ്ടാക്കളാണെന്ന് ആരോപിച്ച് ആറംഗകുടുംബത്തെ നാട്ടുകാര്‍ ക്രൂരമായി ആക്രമിച്ചത്. ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ സംഘം ഗ്രാമത്തില്‍ കറങ്ങുന്നതായുള്ള സന്ദേശം നവംബര്‍ 14-ാം തീയതി ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഗ്രാമത്തിന് പുറത്തുള്ള ചിലര്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് യുവാക്കള്‍ അടക്കമുള്ളവര്‍ ബൈക്കുകളില്‍ ഓട്ടോയില്‍ സഞ്ചരിച്ച കുടുംബത്തെ പിന്തുടരുകയും മച്ചുവാടി ഭാഗത്തുവെച്ച് ഓട്ടോ തടഞ്ഞ് ഇവരെ ആക്രമിക്കുകയുമായിരുന്നു. പിന്നീട് പോലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തി പുതുക്കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനായി രണ്ടുമാസം മുമ്പാണ് കടലൂരില്‍നിന്ന് കുടുംബസമേതം ഓട്ടോയില്‍ യാത്രതിരിച്ചതെന്നാണ് മരിച്ച പെണ്‍കുട്ടിയുടെ അമ്മയായ ലില്ലി പുഷ്പയുടെ മൊഴി. 14-ാം തീയതി കിള്ളനൂര്‍ ഗ്രാമത്തില്‍വെച്ച് മൂന്നുപേര്‍ തന്നോട് വഴക്കിട്ടു. ഭര്‍ത്താവ് സത്യനാരായണസ്വാമി പ്രശ്‌നത്തില്‍ ഇടപെട്ടതോടെ അവര്‍ മര്‍ദിച്ചു. തുടര്‍ന്ന് ഓട്ടോയില്‍ പോവുകയായിരുന്ന തങ്ങളെ ഒരുസംഘം പിന്തുടര്‍ന്നെത്തി ആക്രമിക്കുകയാണുണ്ടായതെന്നും പോലീസിന് നല്‍കിയ പരാതിയില്‍ ലില്ലി പുഷ്പ പറയുന്നു.

അതിനിടെ, കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയെ നാട്ടുകാര്‍ ബൈക്കുകളില്‍ പിന്തുടരുന്നതിന്റെയും ഇവരെ ആക്രമിക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നവരാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ കുടുംബത്തെ ആക്രമിച്ചത്. ഇവരുടെ കൈയില്‍നിന്ന് പിടിച്ചെടുത്ത മോഷണമുതലുകളാണെന്ന് അവകാശപ്പെട്ട് ചില വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ പുതുക്കോട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post

Breaking News

ബംഗളൂരുവിൽ ഞായറാഴ്ച റമദാൻ ഒന്ന്

Published

on

Share our post

ബംഗളൂരു: ബംഗളൂരുവിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശഅബാൻ 30 പൂർത്തിയാക്കി റമദാൻ 1 ഞായറാഴ്‌ച (മാർച്ച് 2) ആരംഭിക്കുന്നതാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് ഷാഫി ഫൈസി ഇർഫാനി അറിയിച്ചു.


Share our post
Continue Reading

Breaking News

തിരുവനന്തപുരം കൂട്ടക്കൊല; ഓര്‍മ തെളിഞ്ഞപ്പോള്‍ മാതാവ് ഷെമി ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ

Published

on

Share our post

തിരുവനന്തപുരം: കൂട്ടക്കൊലയില്‍ അഫാന്റെ ക്രൂര ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമി ഓര്‍മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ. അഫ്‌സാനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.ഗുരുതര പരിക്കേറ്റ മാതാവ് ഷെമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയില്‍ 13 തുന്നലുകളും രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകളും പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ടെങ്കിനും ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് ഷെമി മൊഴി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണംഅതേസമയം, ഞെട്ടല്‍ മാറതെ അഫാന്റെ സുഹൃത്തുകള്‍. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം നടത്തിയിരുന്നു.”എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാര്‍ത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാള്‍ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉള്‍ക്കൊള്ളാന്‍ പോലും ഇനിയും സുഹൃത്തിനായിട്ടില്ല.


Share our post
Continue Reading

Breaking News

സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു

Published

on

Share our post

കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!