Connect with us

Breaking News

കരിന്തളം വയനാട് വൈദ്യുതിലൈന്‍ കടന്നുപോകുന്ന പഞ്ചായത്തിലെ ഭൂ ഉടമകളുടേയും പഞ്ചായത്തംഗങ്ങളുടെയും യോഗം

Published

on

Share our post

ആവശ്യമായ നഷ്ടപരിഹാര പാക്കേജ് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിക്കാത്തതിലും സ്ഥലം ഉടമകളുടെ അനുവാദം ചോദിക്കാതെ അവരെ തെറ്റിദ്ധരിപ്പിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ബലമായി സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്താന്‍ ശ്രമിക്കുന്നതിലും കരിന്തളം വയനാട് 400 കെവി ട്രാന്‍സ്ഗ്രിഡ് വൈദ്യുതിലൈന്‍ കടന്നുപോകുന്ന അയ്യന്‍കുന്ന് പഞ്ചായത്തിലെ ഭൂഉടമകളുടേയും, പഞ്ചായത്ത് അംഗങ്ങളുടെയും യോഗം പ്രതിഷേധം അറിയിച്ചു.

സ്ഥലം ഉടമകളുടെ ഉത്കണഠയും ആശങ്കയും കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നും അവ അടിയന്തിരമായി പരിഹരിക്കപ്പെടണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍ ആവശ്യപ്പെട്ടു. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ എന്നിവര്‍ ഉള്‍പ്പെടെ സെക്രട്ടറിയേറ്റില്‍ വകുപ്പ് മന്ത്രിമാരെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു.

വേഗത്തില്‍ പരിഹാരം ലഭിക്കുമെന്ന ഉറപ്പും അന്ന് നല്‍കിയിരുന്നു.എന്നാല്‍ ഇതുവരെയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത് സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കും ലൈന്‍ കടന്നുപോകുന്ന വഴിയില്‍ ഉള്ളവര്‍ക്കും ഏറെ ദുഖമുണ്ടാക്കുന്നുണ്ട്. തലശേരിയില്‍ വച്ച് വൈദ്യുത മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയപ്പോള്‍ ജില്ലാ കലക്ടറോട് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് അറിയിച്ചിരുന്നു.

എന്നാല്‍ ഇതുവരേയും നടപടികള്‍ ഉണ്ടായിട്ടില്ല. കൃഷിക്കാരായ സ്ഥലം ഉടമകളുടെ കോടിക്കണക്കിന് രൂപ വിലയുള്ള വിളഭൂമി നഷ്ടമാകുന്ന സ്ഥിതിയാണ്. മാറ്റി മാറ്റി അടയാളപ്പെടുത്തിയ അലൈന്‍മെന്റുകള്‍ പുനപരിശോധിക്കണം. ടവര്‍ സ്ഥാപിക്കുന്ന സ്ഥലം ഉടമകള്‍ക്ക് മാത്രമല്ല, ലൈന്‍ കടന്നുപോകുന്ന സ്ഥലത്തുള്ളവര്‍ക്കും മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടിയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്നും കര്‍മ്മസമിതി യോഗം ആവശ്യപ്പെട്ടു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ മിനി വിശ്വനാഥന്‍, ബീനാ റോജസ്, സിന്ധു ബെന്നി, അംഗങ്ങളായ സജി മച്ചിത്താന്നി, ഫിലോമിന മാണി, കര്‍മസമിതി കണ്‍വീനര്‍ ബെന്നി പുതിയാംപുറം, ജോര്‍ജ് കിളിയന്തറ, അബ്രാഹം ജോര്‍ജ് പനച്ചിക്കല്‍കരോട്ട്, റോബിന്‍ മടയംകുന്നേല്‍, ജോസ് മണലേല്‍, തോമസ് കൊല്ലംകുന്നേല്‍, അബ്രാഹം പാരിക്കാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ്, കര്‍മ്മസമിതി ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കലക്ടറെ നേരില്‍ കണ്ട് നിവേദനം നല്‍കാനും തീരുമാനിച്ചു.


Share our post

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!