Connect with us

Breaking News

കരിന്തളം വയനാട് വൈദ്യുതിലൈന്‍ കടന്നുപോകുന്ന പഞ്ചായത്തിലെ ഭൂ ഉടമകളുടേയും പഞ്ചായത്തംഗങ്ങളുടെയും യോഗം

Published

on

Share our post

ആവശ്യമായ നഷ്ടപരിഹാര പാക്കേജ് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിക്കാത്തതിലും സ്ഥലം ഉടമകളുടെ അനുവാദം ചോദിക്കാതെ അവരെ തെറ്റിദ്ധരിപ്പിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ബലമായി സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്താന്‍ ശ്രമിക്കുന്നതിലും കരിന്തളം വയനാട് 400 കെവി ട്രാന്‍സ്ഗ്രിഡ് വൈദ്യുതിലൈന്‍ കടന്നുപോകുന്ന അയ്യന്‍കുന്ന് പഞ്ചായത്തിലെ ഭൂഉടമകളുടേയും, പഞ്ചായത്ത് അംഗങ്ങളുടെയും യോഗം പ്രതിഷേധം അറിയിച്ചു.

സ്ഥലം ഉടമകളുടെ ഉത്കണഠയും ആശങ്കയും കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നും അവ അടിയന്തിരമായി പരിഹരിക്കപ്പെടണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍ ആവശ്യപ്പെട്ടു. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ എന്നിവര്‍ ഉള്‍പ്പെടെ സെക്രട്ടറിയേറ്റില്‍ വകുപ്പ് മന്ത്രിമാരെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു.

വേഗത്തില്‍ പരിഹാരം ലഭിക്കുമെന്ന ഉറപ്പും അന്ന് നല്‍കിയിരുന്നു.എന്നാല്‍ ഇതുവരെയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇത് സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കും ലൈന്‍ കടന്നുപോകുന്ന വഴിയില്‍ ഉള്ളവര്‍ക്കും ഏറെ ദുഖമുണ്ടാക്കുന്നുണ്ട്. തലശേരിയില്‍ വച്ച് വൈദ്യുത മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയപ്പോള്‍ ജില്ലാ കലക്ടറോട് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് അറിയിച്ചിരുന്നു.

എന്നാല്‍ ഇതുവരേയും നടപടികള്‍ ഉണ്ടായിട്ടില്ല. കൃഷിക്കാരായ സ്ഥലം ഉടമകളുടെ കോടിക്കണക്കിന് രൂപ വിലയുള്ള വിളഭൂമി നഷ്ടമാകുന്ന സ്ഥിതിയാണ്. മാറ്റി മാറ്റി അടയാളപ്പെടുത്തിയ അലൈന്‍മെന്റുകള്‍ പുനപരിശോധിക്കണം. ടവര്‍ സ്ഥാപിക്കുന്ന സ്ഥലം ഉടമകള്‍ക്ക് മാത്രമല്ല, ലൈന്‍ കടന്നുപോകുന്ന സ്ഥലത്തുള്ളവര്‍ക്കും മാര്‍ക്കറ്റ് വിലയുടെ മൂന്നിരട്ടിയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്നും കര്‍മ്മസമിതി യോഗം ആവശ്യപ്പെട്ടു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ മിനി വിശ്വനാഥന്‍, ബീനാ റോജസ്, സിന്ധു ബെന്നി, അംഗങ്ങളായ സജി മച്ചിത്താന്നി, ഫിലോമിന മാണി, കര്‍മസമിതി കണ്‍വീനര്‍ ബെന്നി പുതിയാംപുറം, ജോര്‍ജ് കിളിയന്തറ, അബ്രാഹം ജോര്‍ജ് പനച്ചിക്കല്‍കരോട്ട്, റോബിന്‍ മടയംകുന്നേല്‍, ജോസ് മണലേല്‍, തോമസ് കൊല്ലംകുന്നേല്‍, അബ്രാഹം പാരിക്കാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ്, കര്‍മ്മസമിതി ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കലക്ടറെ നേരില്‍ കണ്ട് നിവേദനം നല്‍കാനും തീരുമാനിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!