Connect with us

Breaking News

സർക്കാർ ഇടപെടലിൽ എം.ബി.ബി.എസ്‌ പ്രവേശനം; പൊന്നാനി കടപ്പുറത്തിന്റെ മുത്ത്‌ ഡോക്‌ടറായി

Published

on

Share our post

പൊന്നാനി : തിങ്കളാഴ്‌ച സായാഹ്നം പൊന്നാനി തീരത്ത്‌ ആഹ്ലാദത്തിരയടിച്ചു. തീരത്ത്‌ പിച്ചവച്ചു വളർന്ന സുൽഫത്ത്‌ ഡോക്‌ടറായി. സർക്കാർ ചെലവിൽ പഠിച്ച്‌ ഫസ്‌റ്റ്‌ ക്ലാസോടെയാണ്‌ മത്സ്യത്തൊഴിലാളിയായ എഴുകുടിക്കൽ ലത്തീഫിന്റെയും ലൈലയുടെയും മകളുടെ വിജയം. ഉമ്മയേയും ഉപ്പയേയും ചേർത്തുപിടിച്ച്‌ സന്തോഷം പങ്കുവയ്‌ക്കുമ്പോൾ മൂവരുടെയും, കണ്ടുനിന്നവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.

‘സർക്കാരിനോട്‌ വളരെയധികം നന്ദിയുണ്ട്. ഈ സർക്കാരാണ്‌ ഞങ്ങടെ മോളെ ഡോക്ടറാക്കിയത്‌’–-ലത്തീഫും ലൈലയും പറഞ്ഞു. സന്തോഷവാർത്ത ആദ്യം അറിയിച്ചത്‌ സുൽഫത്തിനുവേണ്ടി ഇടപെട്ട മുൻ സ്‌പീക്കർപി ശ്രീരാമകൃഷ്‌ണനെയാണ്‌. പത്താം ക്ലാസിൽ മുഴുവൻവിഷയത്തിലും എ പ്ലസ്‌ നേടിയ സുൽഫത്ത്‌ പ്ലസ്ടുവിന്‌ 98.5 ശതമാനം മാർക്കും നേടി. ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. സയൻസിലുള്ള താൽപ്പര്യം കണ്ടറിഞ്ഞ പൊന്നാനി എംഐ ഗേൾസ്‌ സ്‌കൂളിലെ അധ്യാപകർ പ്രവേശന പരീക്ഷ എഴുതാൻ നിർബന്ധിച്ചു. മികച്ച വിജയം നേടിയ സുൽഫത്ത്‌ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലായിരുന്നു പ്രവേശനം നേടേണ്ടിയിരുന്നത്‌.

എന്നാൽ 11 ലക്ഷം വാർഷിക ഫീസ്‌ കുടുംബത്തിന്‌ ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ആഗ്രഹം പാതിവഴിയിലാകുമെന്നായതോടെ അന്നത്തെ പൊന്നാനി എംഎൽഎ പി ശ്രീരാമകൃഷ്‌ണൻ ഇടപെട്ടു. പണം കെട്ടിവയ്‌ക്കുന്നത്‌ നിർബന്ധമാണെന്നായിരുന്നു പ്രവേശന പരീക്ഷാ കമീഷണറുടെ മറുപടി. മത്സ്യത്തൊഴിലാളികളിലെ എസ്‌സി വിദ്യാർഥികൾക്ക് മാത്രമായിരുന്നു ചട്ടപ്രകാരം ആനുകൂല്യത്തിന് അർഹത. വിഷയം സ്‌പീക്കർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

മെഡിക്കൽ പ്രവേശനത്തിനുള്ള അവസാന ദിവസങ്ങളായതിനാൽ ഫിഷറീസ്, വിദ്യാഭ്യാസ, ധനകാര്യ മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തു. മത്സ്യത്തൊഴിലാളി മേഖലയിലെ മുക്കുവ ധീവര വിഭാഗത്തിന് മാത്രം ലഭിച്ചിരുന്ന ആനുകൂല്യം മുഴുവൻ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും നൽകുന്ന ഉത്തരവ്‌ ഒന്നര മണിക്കൂറിനുള്ളിൽ സർക്കാർ പുറത്തിറക്കി. സുൽഫത്തിനെ മാത്രമല്ല, മത്സ്യത്തൊഴിലാളി മേഖലയിലെ എല്ലാ വിദ്യാർഥികളേയും ചേർത്തുപിടിക്കുന്നതായിരുന്നു സർക്കാർ ഇടപെടൽ. അതു ലക്ഷ്യംകണ്ടു; ഒടുവിൽ സുൽഫത്ത്‌ ഡോക്ടറായി. സുഹൈബ്, നൂറുൽ ഫിദ എന്നിവരാണ്‌ സുൽഫത്തിന്റെ സഹോദരങ്ങൾ.

കൈപിടിച്ചത്‌ സർക്കാർ

ഡോക്‌ടർ ആവണമെന്നത്‌ വലിയ ആഗ്രഹമായിരുന്നുവെങ്കിലും സാധിക്കുമെന്ന് കരുതിയില്ല. സർക്കാരാണ് കെപിടിച്ചത്. പി ശ്രീരാമകൃഷ്ണനോടും മുഖ്യമന്ത്രിയോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്. പിജിയെടുത്ത് കാർഡിയോളജിസ്റ്റാവണമെന്നാണ് ആഗ്രഹം.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!