Connect with us

Breaking News

മലനാട് റിവർ ക്രൂസ് പൂർത്തീകരണത്തിലേക്ക്; കാണാം, കടലോരവും ഇടനാടും മലനാടും

Published

on

Share our post

മലപ്പട്ടം ∙ മണിക്കൂറുകളുടെ വ്യത്യാസത്തിൽ തീരദേശവും ഇടനാടും മലനാടും കണ്ടാസ്വാദിക്കാനുള്ള പാത വിനോദസഞ്ചാരികൾക്കു മുന്നിൽ അവതരിപ്പിക്കാനൊരുങ്ങി കണ്ണൂർ. കടലോരം കണ്ടാസ്വദിച്ച് പുഴവഴിയെത്തി മലയോരത്തേക്ക് സഞ്ചാരികളെ എത്തിക്കാനുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയാണ് മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി പരിചയപ്പെടുത്തുന്നത്. കണ്ണൂരിന്റെ അതിമനോഹര തീരങ്ങളായ മുഴപ്പിലങ്ങാടും പയ്യാമ്പലവും ചാൽ ബീച്ചും കണ്ടാസ്വദിച്ചു വരുന്നവർക്ക് വളപട്ടണം പുഴയിലൂടെ പറശ്ശിനിക്കടവ് വഴി മലപ്പട്ടം മുനമ്പ് കടവിലെത്താം. ഇവിടെ ബോട്ട് ജെട്ടികൾ, ഫുഡ്‌ കോർട്ട് തുടങ്ങിയവ ഒരുങ്ങും.

മുനമ്പുകടവിൽ നിന്ന് പാലക്കയംതട്ട്, പൈതൽമല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾക്ക് എളുപ്പം എത്താൻ സാധിക്കും.വളപട്ടണം പുഴയോരത്തെ പഞ്ചായത്ത് പ്രസിഡന്റുമാരും വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരും വിനോദസഞ്ചാര മേഖലയിലെ സംരംഭകരും ചേർന്ന് ഈ പാതയിലൂടെ യാത്ര ചെയ്ത് നിക്ഷേപ സാധ്യതകളും ഭാവി വികസന പദ്ധതികളും അവലോകനം ചെയ്തു.

പറശ്ശിനിക്കടവിൽ പ്രതിവർഷം എത്തുന്ന 30 ലക്ഷത്തോളം തീർഥാടകരിൽ ഒട്ടേറെപ്പേർ ഈ സർക്യൂട്ട് പ്രയോജനപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നതായി മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ആർക്കിടെക്ട് ടി.വി.മധുകുമാർ പറഞ്ഞു. പദ്ധതികൾ വേഗത്തിലാക്കുമെന്ന് മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രമണി, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുൽ മജീദ് എന്നിവർ പറഞ്ഞു.

വിനോദസഞ്ചാര വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ടി.സി.മനോജ്, റോയൽ ടൂറിസം സൊസൈറ്റി ചെയർമാൻ ടി.കെ.ഗോവിന്ദൻ, മാനേജിങ് ഡയറക്ടർ പി.മുകുന്ദൻ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഓണററി സെക്രട്ടറി ഹനീഷ് കെ.വാണിയങ്കണ്ടി, വൈസ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ, കെ.വിനോദ് നാരായണൻ, റിട്ട. റിയർ അഡ്മിറൽ കെ.മോഹനൻ, ചിത്രകാരൻ എബി എൻ.ജോസഫ്, ശിൽപി കെ.കെ.ആർ.വെങ്ങര, മലബാർ ടൂറിസം കൗൺസിൽ സെക്രട്ടറി ഷെയിൽ മുഹമ്മദ്, വിസ്മയ അമ്യൂസ്മെന്റ് പാർക്ക് മാനേജിങ് ഡയറക്ടർ ഇ.വൈശാഖ്, അബ്ദുൽ ഖാദർ പനക്കാട് (വെയ്ക്, ഏഴിലം) ഐ.വി.ദിനേശ് (യമുനാതീരം), വി.മധുസൂദനൻ (കെൽ), ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ കെ.സി.ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!