Connect with us

Breaking News

കൂട്ടബലാത്സംഗം: പ്രതിയായ ഇൻസ്പെക്ടറുടെ അറസ്റ്റ് വൈകുന്നു, ‘മൊഴിയിൽ വൈരുധ്യം?’

Published

on

Share our post

കൊച്ചി : തൃക്കാക്കരയിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതി ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ.സുനു ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരായി. പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്താൻ മതിയായ തെളിവുകളില്ലാത്തതിനാലാണ് ഇന്നലെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചതെന്ന് എറണാകുളം സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അറിയിച്ചിരുന്നു. മൊഴിയിൽ ചില വൈരുധ്യങ്ങൾ ഉള്ളതിനാലാണ് അറസ്റ്റു ചെയ്യാതിരുന്നത് എന്നാണ് വിശദീകരണം

പത്തു പേർ പ്രതികളായ കേസിൽ പരാതിക്കാരി അഞ്ചു പേരെ ഇതിനകം തിരിച്ചറിഞ്ഞെങ്കിലും ബാക്കി അഞ്ചു പേരെ തിരിച്ചറിഞ്ഞില്ലെന്നു പറയുന്നു. വ്യക്തമായ അന്വേഷണത്തിനു ശേഷം മാത്രമേ അറസ്റ്റു വേണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്നാണ് അറിയിപ്പ്. കേസുകളിലെ നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന്, വിശദാംശങ്ങൾ ശേഖരിച്ചു വരുന്നു എന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ നൽകിയ മറുപടി.

പ്രതിയെ അറസ്റ്റു ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ വകുപ്പുതല നടപടികളിലേക്കു കടക്കൂ എന്നും ഉദ്യോഗസ്ഥർ പറയുന്നു. പരാതിക്കാരി നൽകിയ രണ്ടു മൊഴികളിൽ പ്രകടമായ വൈരുധ്യമുണ്ടെന്നു കഴിഞ്ഞ ദിവസം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവർ പറയുന്ന തീയതികളിൽ ഇരുവരും വ്യത്യസ്ത ടെലഫോൺ ടവർ ലൊക്കേഷനുകളിലായിരുന്നു എന്നും പറയുന്നു. കൃത്യമായ സാഹചര്യ തെളിവുകൾ ലഭിക്കാത്തതിനാലാണ് അറസ്റ്റ് രേഖപ്പെടുത്താത്തതെന്ന് പൊലീസ് പറയുന്നു.

അതേസമയം, പ്രതിയായ പൊലീസുകാരനെ കസ്റ്റഡിയിലെടുത്ത രീതിയിൽ പൊലീസുകാർക്കിടയിൽ മുറുമുറുപ്പ് രൂക്ഷമാണ്. പൊലീസിന്റെ വാട്സാപ് ഗ്രൂപ്പുകളിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വിമർശനങ്ങൾ പ്രത്യക്ഷപ്പെട്ടു. ജോലിക്കിടയിൽ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കാൻ മേലുദ്യോഗസ്ഥൻ വിളിച്ചു വരുത്തിയാൽ മതിയെന്നിരിക്കെ, പൊലീസ് സ്റ്റേഷനിൽ കയറി പിടികൂടിയതിനെതിരെയാണ് വിമർശനം. സുനുവിന്റെ പശ്ചാത്തലം ശരിയല്ലാത്ത സാഹചര്യത്തിൽ പ്രതി ഒരു കാരണവശാലും രക്ഷപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ കസ്റ്റഡിയിലെടുത്തത് എന്നാണ് വിശദീകരണം.

പൊലീസിനെക്കുറിച്ച് ഭരണമുന്നണിക്കുള്ളിൽതന്നെ വിമർശനങ്ങൾ ഉയരുകയും, പല കേസുകളിലെയും പ്രതികളായ പൊലീസുകാർ പിടികൊടുക്കാതെ മുങ്ങുകയും ചെയ്ത സാഹചര്യമുള്ളതിനാലാണ് ഡ്യൂട്ടിക്കിടെ കസ്റ്റഡിയിൽ എടുത്തതെന്ന് അന്വേഷണ സംഘം പറയുന്നു. ചേരാനല്ലൂർ സ്വദേശിനിയായ 22 വയസ്സുകാരി എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജുവിനു നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി.

ഇവരുടെ വീട്ടുവേലക്കാരി ഉൾപ്പെടെ 10 പേരാണ് കേസിലെ പ്രതികൾ. കേസുമായി ബന്ധപ്പെട്ട് നിർണായകമായ ചില വിവരങ്ങൾ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണ സംഘത്തിനു നൽകിയതോടെയാണ് അറസ്റ്റിൽനിന്നു പിൻമാറിയത് എന്നാണ് വിവരം.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!