Connect with us

Breaking News

കൂട്ടബലാത്സംഗം: പ്രതിയായ ഇൻസ്പെക്ടറുടെ അറസ്റ്റ് വൈകുന്നു, ‘മൊഴിയിൽ വൈരുധ്യം?’

Published

on

Share our post

കൊച്ചി : തൃക്കാക്കരയിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതി ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ.സുനു ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരായി. പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്താൻ മതിയായ തെളിവുകളില്ലാത്തതിനാലാണ് ഇന്നലെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചതെന്ന് എറണാകുളം സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അറിയിച്ചിരുന്നു. മൊഴിയിൽ ചില വൈരുധ്യങ്ങൾ ഉള്ളതിനാലാണ് അറസ്റ്റു ചെയ്യാതിരുന്നത് എന്നാണ് വിശദീകരണം

പത്തു പേർ പ്രതികളായ കേസിൽ പരാതിക്കാരി അഞ്ചു പേരെ ഇതിനകം തിരിച്ചറിഞ്ഞെങ്കിലും ബാക്കി അഞ്ചു പേരെ തിരിച്ചറിഞ്ഞില്ലെന്നു പറയുന്നു. വ്യക്തമായ അന്വേഷണത്തിനു ശേഷം മാത്രമേ അറസ്റ്റു വേണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്നാണ് അറിയിപ്പ്. കേസുകളിലെ നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന്, വിശദാംശങ്ങൾ ശേഖരിച്ചു വരുന്നു എന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ നൽകിയ മറുപടി.

പ്രതിയെ അറസ്റ്റു ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ വകുപ്പുതല നടപടികളിലേക്കു കടക്കൂ എന്നും ഉദ്യോഗസ്ഥർ പറയുന്നു. പരാതിക്കാരി നൽകിയ രണ്ടു മൊഴികളിൽ പ്രകടമായ വൈരുധ്യമുണ്ടെന്നു കഴിഞ്ഞ ദിവസം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവർ പറയുന്ന തീയതികളിൽ ഇരുവരും വ്യത്യസ്ത ടെലഫോൺ ടവർ ലൊക്കേഷനുകളിലായിരുന്നു എന്നും പറയുന്നു. കൃത്യമായ സാഹചര്യ തെളിവുകൾ ലഭിക്കാത്തതിനാലാണ് അറസ്റ്റ് രേഖപ്പെടുത്താത്തതെന്ന് പൊലീസ് പറയുന്നു.

അതേസമയം, പ്രതിയായ പൊലീസുകാരനെ കസ്റ്റഡിയിലെടുത്ത രീതിയിൽ പൊലീസുകാർക്കിടയിൽ മുറുമുറുപ്പ് രൂക്ഷമാണ്. പൊലീസിന്റെ വാട്സാപ് ഗ്രൂപ്പുകളിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വിമർശനങ്ങൾ പ്രത്യക്ഷപ്പെട്ടു. ജോലിക്കിടയിൽ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കാൻ മേലുദ്യോഗസ്ഥൻ വിളിച്ചു വരുത്തിയാൽ മതിയെന്നിരിക്കെ, പൊലീസ് സ്റ്റേഷനിൽ കയറി പിടികൂടിയതിനെതിരെയാണ് വിമർശനം. സുനുവിന്റെ പശ്ചാത്തലം ശരിയല്ലാത്ത സാഹചര്യത്തിൽ പ്രതി ഒരു കാരണവശാലും രക്ഷപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ കസ്റ്റഡിയിലെടുത്തത് എന്നാണ് വിശദീകരണം.

പൊലീസിനെക്കുറിച്ച് ഭരണമുന്നണിക്കുള്ളിൽതന്നെ വിമർശനങ്ങൾ ഉയരുകയും, പല കേസുകളിലെയും പ്രതികളായ പൊലീസുകാർ പിടികൊടുക്കാതെ മുങ്ങുകയും ചെയ്ത സാഹചര്യമുള്ളതിനാലാണ് ഡ്യൂട്ടിക്കിടെ കസ്റ്റഡിയിൽ എടുത്തതെന്ന് അന്വേഷണ സംഘം പറയുന്നു. ചേരാനല്ലൂർ സ്വദേശിനിയായ 22 വയസ്സുകാരി എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജുവിനു നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി.

ഇവരുടെ വീട്ടുവേലക്കാരി ഉൾപ്പെടെ 10 പേരാണ് കേസിലെ പ്രതികൾ. കേസുമായി ബന്ധപ്പെട്ട് നിർണായകമായ ചില വിവരങ്ങൾ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണ സംഘത്തിനു നൽകിയതോടെയാണ് അറസ്റ്റിൽനിന്നു പിൻമാറിയത് എന്നാണ് വിവരം.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!