Connect with us

Breaking News

കൂട്ടബലാത്സംഗം: പ്രതിയായ ഇൻസ്പെക്ടറുടെ അറസ്റ്റ് വൈകുന്നു, ‘മൊഴിയിൽ വൈരുധ്യം?’

Published

on

Share our post

കൊച്ചി : തൃക്കാക്കരയിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതി ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ.സുനു ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരായി. പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്താൻ മതിയായ തെളിവുകളില്ലാത്തതിനാലാണ് ഇന്നലെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചതെന്ന് എറണാകുളം സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അറിയിച്ചിരുന്നു. മൊഴിയിൽ ചില വൈരുധ്യങ്ങൾ ഉള്ളതിനാലാണ് അറസ്റ്റു ചെയ്യാതിരുന്നത് എന്നാണ് വിശദീകരണം

പത്തു പേർ പ്രതികളായ കേസിൽ പരാതിക്കാരി അഞ്ചു പേരെ ഇതിനകം തിരിച്ചറിഞ്ഞെങ്കിലും ബാക്കി അഞ്ചു പേരെ തിരിച്ചറിഞ്ഞില്ലെന്നു പറയുന്നു. വ്യക്തമായ അന്വേഷണത്തിനു ശേഷം മാത്രമേ അറസ്റ്റു വേണോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്നാണ് അറിയിപ്പ്. കേസുകളിലെ നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന്, വിശദാംശങ്ങൾ ശേഖരിച്ചു വരുന്നു എന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ നൽകിയ മറുപടി.

പ്രതിയെ അറസ്റ്റു ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ വകുപ്പുതല നടപടികളിലേക്കു കടക്കൂ എന്നും ഉദ്യോഗസ്ഥർ പറയുന്നു. പരാതിക്കാരി നൽകിയ രണ്ടു മൊഴികളിൽ പ്രകടമായ വൈരുധ്യമുണ്ടെന്നു കഴിഞ്ഞ ദിവസം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവർ പറയുന്ന തീയതികളിൽ ഇരുവരും വ്യത്യസ്ത ടെലഫോൺ ടവർ ലൊക്കേഷനുകളിലായിരുന്നു എന്നും പറയുന്നു. കൃത്യമായ സാഹചര്യ തെളിവുകൾ ലഭിക്കാത്തതിനാലാണ് അറസ്റ്റ് രേഖപ്പെടുത്താത്തതെന്ന് പൊലീസ് പറയുന്നു.

അതേസമയം, പ്രതിയായ പൊലീസുകാരനെ കസ്റ്റഡിയിലെടുത്ത രീതിയിൽ പൊലീസുകാർക്കിടയിൽ മുറുമുറുപ്പ് രൂക്ഷമാണ്. പൊലീസിന്റെ വാട്സാപ് ഗ്രൂപ്പുകളിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വിമർശനങ്ങൾ പ്രത്യക്ഷപ്പെട്ടു. ജോലിക്കിടയിൽ ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കാൻ മേലുദ്യോഗസ്ഥൻ വിളിച്ചു വരുത്തിയാൽ മതിയെന്നിരിക്കെ, പൊലീസ് സ്റ്റേഷനിൽ കയറി പിടികൂടിയതിനെതിരെയാണ് വിമർശനം. സുനുവിന്റെ പശ്ചാത്തലം ശരിയല്ലാത്ത സാഹചര്യത്തിൽ പ്രതി ഒരു കാരണവശാലും രക്ഷപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ കസ്റ്റഡിയിലെടുത്തത് എന്നാണ് വിശദീകരണം.

പൊലീസിനെക്കുറിച്ച് ഭരണമുന്നണിക്കുള്ളിൽതന്നെ വിമർശനങ്ങൾ ഉയരുകയും, പല കേസുകളിലെയും പ്രതികളായ പൊലീസുകാർ പിടികൊടുക്കാതെ മുങ്ങുകയും ചെയ്ത സാഹചര്യമുള്ളതിനാലാണ് ഡ്യൂട്ടിക്കിടെ കസ്റ്റഡിയിൽ എടുത്തതെന്ന് അന്വേഷണ സംഘം പറയുന്നു. ചേരാനല്ലൂർ സ്വദേശിനിയായ 22 വയസ്സുകാരി എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജുവിനു നൽകിയ പരാതിയിലായിരുന്നു പൊലീസ് നടപടി.

ഇവരുടെ വീട്ടുവേലക്കാരി ഉൾപ്പെടെ 10 പേരാണ് കേസിലെ പ്രതികൾ. കേസുമായി ബന്ധപ്പെട്ട് നിർണായകമായ ചില വിവരങ്ങൾ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണ സംഘത്തിനു നൽകിയതോടെയാണ് അറസ്റ്റിൽനിന്നു പിൻമാറിയത് എന്നാണ് വിവരം.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!