Connect with us

Breaking News

കൂവം, അഡയാർ നദികളിൽ വിഷമലിനീകരണമെന്ന്‌ കണ്ടെത്തൽ

Published

on

Share our post

ചെന്നൈ: ചെന്നൈയിലൂടെ ഒഴുകുന്ന കൂവം, അഡയാർ നദികളിലെ വെള്ളത്തിൽ വിഷമലിനീകരണമുണ്ടെന്ന്‌ കണ്ടെത്തൽ. തമിഴ്‌നാട് മലിനീകരണ നിയന്ത്രണബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് ഉയർന്ന അളവിൽ വിഷമലിനീകരണവും ദോഷകരമായ ലോഹാംശങ്ങളും കണ്ടെത്തിയത്.

മാർച്ച് മുതൽ സെപ്‌റ്റംബർ വരെ രണ്ടുനദികളുടെയും 12 ഇടങ്ങളിൽ നിന്നായി സാംപിൾ ശേഖരിച്ച് പരിശോധിച്ചു. ഇതിൽ വിഷമയമായ ഉയർന്ന അളവിലുള്ള ആമോ നൈട്രജനും ജീവികൾക്കും മനുഷ്യർക്കും ഒരുപോലെ ദോഷമുണ്ടാക്കുന്ന ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡും (ബി.ഒ.ഡി.) കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

മലിനീകരണത്തിനുള്ള പ്രധാനകാരണം നദീതീരത്തുള്ള വ്യവസായസ്ഥാപനങ്ങളിൽനിന്ന്‌ പുറന്തള്ളുന്ന അപകടകരമായ വസ്തുക്കളാണ്. നദികളിൽ മലിനജലസംസ്കരണപ്ലാന്റുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിനുള്ള പ്രധാനപ്പെട്ട കാരണമെന്ന് പരിസ്ഥിതിസംരക്ഷണ ഗവേഷണകേന്ദ്രം പ്രോജക്ട് മാനേജർ സജിത്ത് മുകുന്ദൻ പറഞ്ഞു.

ഭൂഗർഭ മലിനജലകണക്‌ഷനുകൾ ശരിയായി നടപ്പാക്കുകയും മലിനജല സംസ്കരണപ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്താൽ നദികളിലേക്ക് വെള്ളം ഒഴുകിയെത്തുന്നതിനുമുമ്പുതന്നെ മാലിന്യനീക്കം സാധ്യമാകുമെന്നാണ് ജലവിദഗ്ധരുടെ അഭിപ്രായം. വിഷലിപ്തമായ വെള്ളം പല അപകടങ്ങളും ഉണ്ടാക്കുന്നുണ്ടെന്നും മത്സ്യങ്ങൾ വൻതോതിൽ ചത്തുപൊങ്ങാൻ ഇടയാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ നദികളുടെ അവസ്ഥയും പരിതാപകരമാണ്. വ്യവസായശാലകളിൽനിന്നുള്ള മാലിന്യം നേരിട്ട് തള്ളുന്നതാണ് കോയമ്പത്തൂർ മേഖലകളിലെ നദികളിൽ അപകടം വിതയ്ക്കുന്നതെന്ന് ചെന്നൈയിലെ സെന്റർ ഫോർ പോളിസി ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടർ സി. രാജീവ് പറഞ്ഞു. നോയൽ നദിയും ഭവാനി നദിയും മലിനമായത് കോയമ്പത്തൂർ ജില്ലയിലെ വ്യാവസായിക യൂണിറ്റുകളിൽ മലിനജലശുദ്ധീകരണ പ്ലാന്റുകൾ ഒരുക്കാത്തതുമൂലമാണെന്നും അദ്ദേഹം പറഞ്ഞു.

ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന ഒറത്തുപാളയം അണക്കെട്ട് കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിലെ ഡൈയിങ് യൂണിറ്റുകളിലെ മാലിന്യം തള്ളുന്നതുമൂലം മലിനമായി. ഫോസ്ഫേറ്റ്, അലുമിനിയം, സൾഫേറ്റ്, അമോണിയം മാലിന്യം പുറന്തള്ളുന്നതിനാൽ ഭവാനിനദിയും അപകടാവസ്ഥയിലാണ്.

ഭവാനിയിലെ ജലസാംപിളിൽ അടുത്തിടെ നടത്തിയ പഠനത്തിൽ കാൻസറിനും ബലഹീനതയ്ക്കും കാരണമാകുന്ന ഡയോക്സിൻ അടങ്ങിയതായി പരിസ്ഥിതി ഗവേഷണകേന്ദ്രം കണ്ടെത്തിയിരുന്നു. ഭവാനിയിൽനിന്ന്‌ മാലിന്യം പുറന്തള്ളുന്നതിനാൽ കാവേരിനദിയും മലിനമായിരിക്കുകയാണ്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!