Connect with us

Breaking News

കൂവം, അഡയാർ നദികളിൽ വിഷമലിനീകരണമെന്ന്‌ കണ്ടെത്തൽ

Published

on

Share our post

ചെന്നൈ: ചെന്നൈയിലൂടെ ഒഴുകുന്ന കൂവം, അഡയാർ നദികളിലെ വെള്ളത്തിൽ വിഷമലിനീകരണമുണ്ടെന്ന്‌ കണ്ടെത്തൽ. തമിഴ്‌നാട് മലിനീകരണ നിയന്ത്രണബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് ഉയർന്ന അളവിൽ വിഷമലിനീകരണവും ദോഷകരമായ ലോഹാംശങ്ങളും കണ്ടെത്തിയത്.

മാർച്ച് മുതൽ സെപ്‌റ്റംബർ വരെ രണ്ടുനദികളുടെയും 12 ഇടങ്ങളിൽ നിന്നായി സാംപിൾ ശേഖരിച്ച് പരിശോധിച്ചു. ഇതിൽ വിഷമയമായ ഉയർന്ന അളവിലുള്ള ആമോ നൈട്രജനും ജീവികൾക്കും മനുഷ്യർക്കും ഒരുപോലെ ദോഷമുണ്ടാക്കുന്ന ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡും (ബി.ഒ.ഡി.) കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

മലിനീകരണത്തിനുള്ള പ്രധാനകാരണം നദീതീരത്തുള്ള വ്യവസായസ്ഥാപനങ്ങളിൽനിന്ന്‌ പുറന്തള്ളുന്ന അപകടകരമായ വസ്തുക്കളാണ്. നദികളിൽ മലിനജലസംസ്കരണപ്ലാന്റുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിനുള്ള പ്രധാനപ്പെട്ട കാരണമെന്ന് പരിസ്ഥിതിസംരക്ഷണ ഗവേഷണകേന്ദ്രം പ്രോജക്ട് മാനേജർ സജിത്ത് മുകുന്ദൻ പറഞ്ഞു.

ഭൂഗർഭ മലിനജലകണക്‌ഷനുകൾ ശരിയായി നടപ്പാക്കുകയും മലിനജല സംസ്കരണപ്ലാന്റുകൾ സ്ഥാപിക്കുകയും ചെയ്താൽ നദികളിലേക്ക് വെള്ളം ഒഴുകിയെത്തുന്നതിനുമുമ്പുതന്നെ മാലിന്യനീക്കം സാധ്യമാകുമെന്നാണ് ജലവിദഗ്ധരുടെ അഭിപ്രായം. വിഷലിപ്തമായ വെള്ളം പല അപകടങ്ങളും ഉണ്ടാക്കുന്നുണ്ടെന്നും മത്സ്യങ്ങൾ വൻതോതിൽ ചത്തുപൊങ്ങാൻ ഇടയാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ നദികളുടെ അവസ്ഥയും പരിതാപകരമാണ്. വ്യവസായശാലകളിൽനിന്നുള്ള മാലിന്യം നേരിട്ട് തള്ളുന്നതാണ് കോയമ്പത്തൂർ മേഖലകളിലെ നദികളിൽ അപകടം വിതയ്ക്കുന്നതെന്ന് ചെന്നൈയിലെ സെന്റർ ഫോർ പോളിസി ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടർ സി. രാജീവ് പറഞ്ഞു. നോയൽ നദിയും ഭവാനി നദിയും മലിനമായത് കോയമ്പത്തൂർ ജില്ലയിലെ വ്യാവസായിക യൂണിറ്റുകളിൽ മലിനജലശുദ്ധീകരണ പ്ലാന്റുകൾ ഒരുക്കാത്തതുമൂലമാണെന്നും അദ്ദേഹം പറഞ്ഞു.

ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന ഒറത്തുപാളയം അണക്കെട്ട് കോയമ്പത്തൂർ, തിരുപ്പൂർ എന്നിവിടങ്ങളിലെ ഡൈയിങ് യൂണിറ്റുകളിലെ മാലിന്യം തള്ളുന്നതുമൂലം മലിനമായി. ഫോസ്ഫേറ്റ്, അലുമിനിയം, സൾഫേറ്റ്, അമോണിയം മാലിന്യം പുറന്തള്ളുന്നതിനാൽ ഭവാനിനദിയും അപകടാവസ്ഥയിലാണ്.

ഭവാനിയിലെ ജലസാംപിളിൽ അടുത്തിടെ നടത്തിയ പഠനത്തിൽ കാൻസറിനും ബലഹീനതയ്ക്കും കാരണമാകുന്ന ഡയോക്സിൻ അടങ്ങിയതായി പരിസ്ഥിതി ഗവേഷണകേന്ദ്രം കണ്ടെത്തിയിരുന്നു. ഭവാനിയിൽനിന്ന്‌ മാലിന്യം പുറന്തള്ളുന്നതിനാൽ കാവേരിനദിയും മലിനമായിരിക്കുകയാണ്.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!