Breaking News
ഇതാ കാണൂ… സഞ്ചാരികളുടെ പറുദീസ

കൊല്ലം : കടലും കായലും കാടും മലയും കഥ പറയുന്ന നാട്. അഷ്‌ടമുടിക്കായലും മൺറോതുരുത്തും ബീച്ചുകളും ശെന്തുരുണി വന്യജീവിസങ്കേതവും തെന്മലയും ജടായുപാറയും അടക്കമുള്ള വിനോദസഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രങ്ങൾ. സംസ്ഥാനത്തെ ടൂറിസം ഹോട്ട്സ്പോട്ടുകളിലൊന്ന്…കൊല്ലം കണ്ടവരുടെ മനസ്സിലേക്ക് ഓടിയെത്തുന്ന വിശേഷണങ്ങൾ എണ്ണിയാലൊതുങ്ങില്ല. കൊല്ലത്തിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനുള്ള ഇടപെടലുകൾ നടത്തുകയാണ് സംസ്ഥാന സർക്കാരും ജില്ലാ പഞ്ചായത്തും ഡിടിപിസിയും. ടൂറിസം ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. കോവിഡ് ഇളവ് വന്നതിനു പിന്നാലെ ഈ വർഷം ആദ്യ മൂന്നുമാസത്തിനിടെ മാത്രം സംസ്ഥാനത്തിനകത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നുമായി 91,974 ആഭ്യന്തര സഞ്ചാരികൾ ജില്ലയിലെത്തി. വർഷം അവസാനിക്കുമ്പോൾ അത് ഇരട്ടിയിലേറെയാകും.
ടൂറിസം സർക്യൂട്ട് പദ്ധതി
പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി ടൂറിസം സർക്യൂട്ട് പദ്ധതി ജില്ലയുടെ ടൂറിസം വികസനത്തിൽ നാഴികക്കല്ലാകും. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് 25 കോടിയാണ് ചെലവ്. വിശദമായ രൂപരേഖ തയ്യാറായി. അഷ്ടമുടിക്കായൽ, മൺറോതുരുത്ത്, മീൻപിടിപ്പാറ (കൊട്ടാരക്കര), മരുതിമല (മുട്ടറ), മലമേൽപാറ (ഇടമുളയ്‌ക്കൽ), ജടായുപാറ (ചടയമംഗലം), തെന്മല, അച്ചൻകോവിൽ, ശെന്തുരുണി വന്യജീവിസങ്കേതം, കുളത്തൂപ്പുഴ സഞ്ജീവനി വനം എന്നിവയെ ബന്ധിപ്പിച്ചാണ് സർക്യൂട്ട് യാഥാർഥ്യമാക്കുക. ഈ സ്ഥലങ്ങളെ ബസ്, ബോട്ട്, ട്രെയിൻ തുടങ്ങിയവ വഴി ബന്ധിപ്പിക്കുകയും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയുംചെയ്യും. അഷ്ടമുടിയാണ് സർക്യൂട്ടിന്റെ കവാടം.
സുന്ദരം ഈ തീരങ്ങൾ
കൊല്ലം, അഴീക്കൽ, താന്നി എന്നിവയാണ് ജില്ലയിൽ ബീച്ച് ടൂറിസത്തിന് സാധ്യതയുള്ള പ്രധാന ബീച്ചുകൾ. കൊല്ലം ബീച്ചിനെ അന്താരാഷ്ട്ര ബീച്ച് ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള പദ്ധതി കൊല്ലം കോർപറേഷൻ നേതൃത്വത്തിൽ തയ്യാറാക്കുകയാണ്. പദ്ധതി രൂപരേഖയും പഠനവും നിർവഹിക്കുന്ന മദ്രാസ് ഐഐടി വിദഗ്ധസംഘം പ്രാഥമിക റിപ്പോർട്ട് അവതരിപ്പിച്ചു. അന്തിമ റിപ്പോർട്ട് ഡിസംബറിൽ ലഭിക്കും. ബീച്ചിന്റെ സ്വാഭാവികത നിലനിർത്തി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള ഓഫ് ഷോർ ബ്രേക്ക് വാട്ടർ സംവിധാനവും പുലിമുട്ടും ഒരുക്കും. ബ്രേക്ക് വാട്ടർ സംവിധാനം ജലനിരപ്പിനു താഴെയാണ് സജ്ജമാക്കുന്നത്. അതിനാൽ ബീച്ചിന്റെ സ്വാഭാവികത നഷ്‌ടപ്പെടില്ല. മീൻപിടിത്തവള്ളങ്ങൾക്കും തടസ്സമുണ്ടാകില്ല. തീരവികസന കോർപറേഷന്റെ പങ്കാളിത്തത്തോടെയാണ് വിശദമായ പദ്ധതി തയ്യാറാക്കുന്നത്.
ജില്ലയുടെ വടക്കേയറ്റം സ്ഥിതിചെയ്യുന്ന കരുനാഗപ്പള്ളിയിലെ ആലപ്പാട് പഞ്ചായത്തിലെ അഴീക്കൽ ബീച്ച് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. അഴീക്കൽ പൊഴിമുഖത്തിനോടു ചേർന്ന് അരക്കിലോമീറ്ററോളം നീളത്തിലാണ് ബീച്ച്. 700 മീറ്ററോളം നീളത്തിൽ കടലിലേക്ക് നീണ്ടുകിടക്കുന്ന പുലിമുട്ടിലിൽ ഇറങ്ങി കാഴ്ച ആസ്വദിക്കാം. പ്രഭാതങ്ങളിലും മറ്റും നിരവധി ഡോൾഫിനുകൾ ഇവിടെ കൂട്ടത്തോടെ എത്തുന്നതും മനോഹര കാഴ്ചയാണ്. തീരസംരക്ഷണം ലക്ഷ്യമിട്ട് ബീച്ചിനോടു ചേർന്ന് നട്ടുപിടിപ്പിച്ച കാറ്റാടിക്കാട്, ആലപ്പുഴ–- കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം, വലിയഴീക്കൽ ലൈറ്റ് ഹൗസ്, അമൃതാനന്ദമയി മഠം എന്നിവയുടെ സാമീപ്യവും വിദേശികൾ ഉൾപ്പെടെ നിരവധി സന്ദർശകരെ ആകർഷിക്കുന്നു. കേരളത്തിലെ തന്നെ അത്യപൂർവമായ ആയിരംതെങ്ങ് കണ്ടൽക്കാട് അഴീക്കൽ ബീച്ചിനു സമീപമാണ്. ഈ കണ്ടൽ പാർക്കിലേക്ക് ബോട്ട് സവാരിയും അഴീക്കൽ ബീച്ചിൽനിന്ന് ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ ദൈർഘ്യമേറിയ കടൽത്തീരമാണ് പരവൂർ താന്നിയിലേത്. ഓരോ ദിവസും ആൾത്തിരക്കേറുന്നു. ഒരു ഭാഗത്ത് പരവൂർ കായലും കടലും സംഗമിക്കുന്ന പൊഴിക്കരയും താന്നിയിലെ കടൽത്തീരവും വിദേശികളെയടക്കം ആകർഷിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെങ്കിലും അടുത്തിടെ കായലിൽ തുടങ്ങിയ കുട്ടവഞ്ചി സവാരിയും നിരവധി പേരെ ആകർഷിക്കുന്നു.
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
Breaking News
വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.
കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്