Connect with us

Breaking News

വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; രോഗം എടവകയിൽ

Published

on

Share our post

മാനന്തവാടി :കർഷകരെ ആശങ്കയിലാക്കി ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി. എടവക എള്ളുമന്ദം ഫാമിലെ പന്നികൾക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 13 പന്നികൾ ചത്തു.  പിഗ് ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം പി ബി നാഷിന്റെ ഫാമിലെ പന്നികൾക്കാണ്‌ രോഗം. 35 പന്നികളാണ്‌ ഫാമിൽ ഉണ്ടായിരുന്നത്‌.  രോഗലക്ഷണങ്ങളോടെ പന്നികൾ ചത്തതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ബംഗളൂരുവിലെ സതേൺ റീജണൽ ഡയഗ്നോസ്റ്റിക് ലാബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുമുതലാണ്‌ പന്നികൾ ചത്തുതുടങ്ങിയത്‌.
രോഗപ്രതിരോധത്തിനായി ഫാമിൽ അവശേഷിക്കുന്ന 23 പന്നികളെയും ഈ ഫാമിന്റെ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള മൂന്ന് ഫാമുകളിലെ പന്നികളെയും കൊന്നൊടുക്കാൻ (ഹ്യുമൻ കള്ളിങ്) മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. 148 പന്നികളെയാണ്‌ കൊല്ലേണ്ടിവരികയെന്ന്‌ എടവക വെറ്ററിനറി സർജൻ സീലിയ ലൂയിസ് പറഞ്ഞു. 12 അംഗ ആർആർടി സംഘമാണ് നടപടികൾ പൂർത്തിയാക്കുക. വെള്ളിയാഴ്ച എടവക മൃഗാശുപത്രിയിൽ വെറ്ററിനറി ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. മുന്നൊരുക്കങ്ങളും പൂർത്തിയാക്കി. 
കഴിഞ്ഞ ജൂലൈയിലാണ്‌ ജില്ലയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി  സ്ഥിരീകരിച്ചത്‌. തവിഞ്ഞാൽ പഞ്ചായത്തിലും മാനന്തവാടി നഗരസഭയിലുമായിരുന്നു രോഗം.
പിന്നീട്‌ നെന്മേനി, പൂതാടി പഞ്ചായത്തിലും പന്നികൾക്ക്‌ രോഗം ബാധിച്ചു. പ്രതിരോധത്തിന്റെ ഭാഗമായി എണ്ണൂറ്റി അമ്പതോളം പന്നികളെയാണ്‌ ഇതുവരെ കൊല്ലേണ്ടിവന്നത്‌.  പൂതാടി പഞ്ചായത്തിലെ കല്ലോണിക്കുന്ന് താന്നിക്കൽ തോമസിന്റെ ഫാമിലായിരുന്നു അവസാനമായി രോഗം സ്ഥിരീകരിച്ചിരുന്നത്‌. സെപ്‌തംബറിലായിരുന്നു ഇവിടെ രോഗം. 70 പന്നികൾ ചത്തു. 52 എണ്ണത്തെ കൊന്നു. തൊട്ടടുത്ത ഫാമിലെ എട്ടെണ്ണത്തിനെയും കൊന്നു. അഞ്ഞൂറോളം പന്നി കർഷകരാണ്‌ ജില്ലയിലുള്ളത്‌. 
വലിയ നഷ്ടം; 
പ്രതിരോധവുമായി 
സഹകരിക്കും
പന്ത്രണ്ടുവർഷമായി പന്നിയെ വളർത്തുന്നുണ്ട്‌. ഇത്തരമൊരനുഭവം ആദ്യമാണ്‌.  രോഗം ബാധിച്ച്‌ പന്നികൾ ചാകുകയും അവശേഷിക്കുന്നവയെ കൊല്ലുകകൂടി ചെയ്യുമ്പോൾ വലിയ നഷ്ടമാണ്‌. എങ്കിലും മൃഗസംരക്ഷണ വകുപ്പുമായി സഹകരിക്കും. അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്നാണ്‌ പ്രതീക്ഷ.

Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!