Connect with us

Breaking News

ദുരിതബാധിത മേഖലയിൽ പ്രത്യേക പാക്കേജ് അനുവദിക്കണം; ജനകീയ സമിതി

Published

on

Share our post

നെടുംപുറംചാൽ: പൂളക്കുറ്റി,നെടുംപുറംചാൽ,ചെക്കേരി,നെല്ലാനിക്കൽ,തുടിയാട്,വെള്ളറ തുടങ്ങിയ ദുരന്ത ബാധിത മേഖലകളിൽ പ്രത്യേക പാക്കേജ്അനുവദിച്ച് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജനകീയ സമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു.

നിലവിലെ സർക്കാർ സംവിധാനങ്ങൾ മെല്ലെ പോക്ക് സമീപനമാണ് സ്വീകരിച്ചുവരുന്നത്.പൂളക്കുറ്റി,നെടുംപുറംചാൽ തോടിന്റെയും,നെല്ലിയാനിതോടിന്റെയും പാർശ്വഭിത്തികൾ പൂർണ്ണമായും മലവെള്ളപ്പാച്ചിലിൽ നശിച്ചുപോയി.ഇത് പുനർനിർമിക്കാനുള്ള നടപടികൾ അടിയന്തരമായി ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

തോടിനോട് ചേർന്ന് ഇരുകരകളിലും താമസിക്കുന്നയാളുകളെ മാറ്റിപ്പാർപ്പിക്കുവാൻ നടപടി വേണം.വീടും സ്ഥലവും പൂർണമായി തകർന്നവർക്കും,വാസയോഗ്യമല്ലാത്ത വീടുള്ളവർക്കുംവീടും സ്ഥലവും നൽകി എത്രയുമുടനെ പുനരധിപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം.

കാർഷിക വിളകൾ നശിച്ച കർഷകർക്ക് പതിവ് കൃഷി നാശത്തിൽ ഉൾപ്പെടുത്താതെ പ്രത്യേക പാക്കേജ് ഏർപ്പെടുത്തി നഷ്ടപരിഹാരം നൽകണം.കൃഷിയിടങ്ങൾ ചെളിയും പാറക്കൂട്ടങ്ങളും കരിങ്കൽ പൊടിയും വന്നു നിറഞ്ഞ ഇടങ്ങളിൽ അത് നീക്കംചെയ്ത് കൃഷിയോഗ്യമാക്കുന്നതിനുള്ള നടപടിയും,കൃഷിയോഗ്യമല്ലാത്ത ഇടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടിയും ഉണ്ടാവണം.

ദുരന്തബാധിത മേഖലയിലെകർഷകരുടെ കാർഷിക കടങ്ങൾ പൂർണമായും എഴുതിത്തള്ളണം.മറ്റു ലോണുകൾക്ക് മൊറട്ടോറിയം നൽകണം.തന്നാണ്ട്വിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക് വിത്തുകളും വളവും സൗജന്യ നിരക്കിൽ വിതരണം ചെയ്യണം.ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടാവുകയും ബലക്ഷം ഉണ്ടാവുകയും ചെയ്ത പാലങ്ങളും കലുങ്കുകളും റോഡുകളും പുനർ നിർമിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം.ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രദേശത്ത് സ്ഥാപിക്കണം.

മനുഷ്യ നിർമ്മിതമായുണ്ടാക്കിയ പ്രകൃതി ദുരന്തത്തിന്റെ കാരണക്കാരെ കണ്ടെത്തി അത് പൂട്ടിക്കുകയും നഷ്ടപരിഹാര തുക വാങ്ങിത്തരുകയും ചെയ്യണമെന്നും ജനങ്ങളെ നാട്ടിൽ നിന്നും ഒഴിവാക്കാൻവേണ്ടി കൊണ്ടു വിടുന്ന പെരുമ്പാമ്പ്,അമ്പലക്കുരങ്ങ് പോലുള്ള വന്യമൃഗങ്ങളെ കൊണ്ട് വിടുന്നത് അവസാനിപ്പിക്കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.

ദുരന്തബാധിത മേഖലയെ പതിനഞ്ച് മേഖലകളായി തിരിച്ച് ഓരോ മേഖലയിലും ഓരോ കമ്മിറ്റി രൂപീകരിച്ച്ആ കമ്മിറ്റിയിൽ നിന്ന്രണ്ടുപേരെ വീതം കോർ കമ്മിറ്റിയിലേക്ക് ആഡ് ചെയ്താണ് ജനകീയസമിതി പൊതു വിഷയങ്ങളിൽ ഇടപെടുന്നത്.

യോഗത്തിൽ ജനകീയ സമിതി ചെയർമാൻ രാജു ജോസഫ് വട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കൺവീനർ സതീഷ് മണ്ണാറുകുളം,ഷാജി കൈതക്കൽ,റിൻസ് രാജു വട്ടപ്പറമ്പിൽ,ഷിന്റോ കുഴിയാത്ത്,ഷാജി പുല്ലാപ്പടിക്കൽ,ഷിജു അറക്കക്കുടി,ജോളി തൃക്കേക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.


Share our post

Breaking News

കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

on

Share our post

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

Breaking News

വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ കെട്ടിട ഉടമകളും പ്രതികളാകുമെന്ന് എക്സൈസ്

Published

on

Share our post

തിരുവനന്തപുരം : ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ. മനോജ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നും ലഹരി പിടികൂടിയാൽ, ഭവന ഉടമകളും പ്രതികളാകും. വാടക നൽകുന്ന വ്യക്തികളുടേയും ഇടപാടുകളുടേയും അടിസ്ഥാനത്തിൽ ഉടമകൾക്ക് ബാധ്യതകൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നത്. അന്യദേശ തൊഴിലാളികൾ പ്രതികളാകുന്ന ലഹരി കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി സ്വീകരിക്കുന്നത്. ഭവന ഉടമകൾക്ക് ലഹരിക്കെതിരായ നിയമങ്ങളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച ബോധവത്ക്കരണം നൽകുന്നതിന് പ്രത്യേക നടപടികളും ആരംഭിക്കുമെന്ന് ആർ. മനോജ് അറിയിച്ചു.കൂടാതെ ലഹരി ഉപയോഗിക്കുന്നവരുടെ കോൺടാക്ട് വിവരങ്ങൾ കൈമാറി സാമ്പത്തിക ലാഭം കണ്ടെത്തുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!