Connect with us

Breaking News

ദുരിതബാധിത മേഖലയിൽ പ്രത്യേക പാക്കേജ് അനുവദിക്കണം; ജനകീയ സമിതി

Published

on

Share our post

നെടുംപുറംചാൽ: പൂളക്കുറ്റി,നെടുംപുറംചാൽ,ചെക്കേരി,നെല്ലാനിക്കൽ,തുടിയാട്,വെള്ളറ തുടങ്ങിയ ദുരന്ത ബാധിത മേഖലകളിൽ പ്രത്യേക പാക്കേജ്അനുവദിച്ച് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജനകീയ സമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു.

നിലവിലെ സർക്കാർ സംവിധാനങ്ങൾ മെല്ലെ പോക്ക് സമീപനമാണ് സ്വീകരിച്ചുവരുന്നത്.പൂളക്കുറ്റി,നെടുംപുറംചാൽ തോടിന്റെയും,നെല്ലിയാനിതോടിന്റെയും പാർശ്വഭിത്തികൾ പൂർണ്ണമായും മലവെള്ളപ്പാച്ചിലിൽ നശിച്ചുപോയി.ഇത് പുനർനിർമിക്കാനുള്ള നടപടികൾ അടിയന്തരമായി ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

തോടിനോട് ചേർന്ന് ഇരുകരകളിലും താമസിക്കുന്നയാളുകളെ മാറ്റിപ്പാർപ്പിക്കുവാൻ നടപടി വേണം.വീടും സ്ഥലവും പൂർണമായി തകർന്നവർക്കും,വാസയോഗ്യമല്ലാത്ത വീടുള്ളവർക്കുംവീടും സ്ഥലവും നൽകി എത്രയുമുടനെ പുനരധിപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം.

കാർഷിക വിളകൾ നശിച്ച കർഷകർക്ക് പതിവ് കൃഷി നാശത്തിൽ ഉൾപ്പെടുത്താതെ പ്രത്യേക പാക്കേജ് ഏർപ്പെടുത്തി നഷ്ടപരിഹാരം നൽകണം.കൃഷിയിടങ്ങൾ ചെളിയും പാറക്കൂട്ടങ്ങളും കരിങ്കൽ പൊടിയും വന്നു നിറഞ്ഞ ഇടങ്ങളിൽ അത് നീക്കംചെയ്ത് കൃഷിയോഗ്യമാക്കുന്നതിനുള്ള നടപടിയും,കൃഷിയോഗ്യമല്ലാത്ത ഇടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടിയും ഉണ്ടാവണം.

ദുരന്തബാധിത മേഖലയിലെകർഷകരുടെ കാർഷിക കടങ്ങൾ പൂർണമായും എഴുതിത്തള്ളണം.മറ്റു ലോണുകൾക്ക് മൊറട്ടോറിയം നൽകണം.തന്നാണ്ട്വിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക് വിത്തുകളും വളവും സൗജന്യ നിരക്കിൽ വിതരണം ചെയ്യണം.ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടാവുകയും ബലക്ഷം ഉണ്ടാവുകയും ചെയ്ത പാലങ്ങളും കലുങ്കുകളും റോഡുകളും പുനർ നിർമിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം.ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രദേശത്ത് സ്ഥാപിക്കണം.

മനുഷ്യ നിർമ്മിതമായുണ്ടാക്കിയ പ്രകൃതി ദുരന്തത്തിന്റെ കാരണക്കാരെ കണ്ടെത്തി അത് പൂട്ടിക്കുകയും നഷ്ടപരിഹാര തുക വാങ്ങിത്തരുകയും ചെയ്യണമെന്നും ജനങ്ങളെ നാട്ടിൽ നിന്നും ഒഴിവാക്കാൻവേണ്ടി കൊണ്ടു വിടുന്ന പെരുമ്പാമ്പ്,അമ്പലക്കുരങ്ങ് പോലുള്ള വന്യമൃഗങ്ങളെ കൊണ്ട് വിടുന്നത് അവസാനിപ്പിക്കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.

ദുരന്തബാധിത മേഖലയെ പതിനഞ്ച് മേഖലകളായി തിരിച്ച് ഓരോ മേഖലയിലും ഓരോ കമ്മിറ്റി രൂപീകരിച്ച്ആ കമ്മിറ്റിയിൽ നിന്ന്രണ്ടുപേരെ വീതം കോർ കമ്മിറ്റിയിലേക്ക് ആഡ് ചെയ്താണ് ജനകീയസമിതി പൊതു വിഷയങ്ങളിൽ ഇടപെടുന്നത്.

യോഗത്തിൽ ജനകീയ സമിതി ചെയർമാൻ രാജു ജോസഫ് വട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കൺവീനർ സതീഷ് മണ്ണാറുകുളം,ഷാജി കൈതക്കൽ,റിൻസ് രാജു വട്ടപ്പറമ്പിൽ,ഷിന്റോ കുഴിയാത്ത്,ഷാജി പുല്ലാപ്പടിക്കൽ,ഷിജു അറക്കക്കുടി,ജോളി തൃക്കേക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!