Connect with us

Breaking News

ദുരിതബാധിത മേഖലയിൽ പ്രത്യേക പാക്കേജ് അനുവദിക്കണം; ജനകീയ സമിതി

Published

on

Share our post

നെടുംപുറംചാൽ: പൂളക്കുറ്റി,നെടുംപുറംചാൽ,ചെക്കേരി,നെല്ലാനിക്കൽ,തുടിയാട്,വെള്ളറ തുടങ്ങിയ ദുരന്ത ബാധിത മേഖലകളിൽ പ്രത്യേക പാക്കേജ്അനുവദിച്ച് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജനകീയ സമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടു.

നിലവിലെ സർക്കാർ സംവിധാനങ്ങൾ മെല്ലെ പോക്ക് സമീപനമാണ് സ്വീകരിച്ചുവരുന്നത്.പൂളക്കുറ്റി,നെടുംപുറംചാൽ തോടിന്റെയും,നെല്ലിയാനിതോടിന്റെയും പാർശ്വഭിത്തികൾ പൂർണ്ണമായും മലവെള്ളപ്പാച്ചിലിൽ നശിച്ചുപോയി.ഇത് പുനർനിർമിക്കാനുള്ള നടപടികൾ അടിയന്തരമായി ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

തോടിനോട് ചേർന്ന് ഇരുകരകളിലും താമസിക്കുന്നയാളുകളെ മാറ്റിപ്പാർപ്പിക്കുവാൻ നടപടി വേണം.വീടും സ്ഥലവും പൂർണമായി തകർന്നവർക്കും,വാസയോഗ്യമല്ലാത്ത വീടുള്ളവർക്കുംവീടും സ്ഥലവും നൽകി എത്രയുമുടനെ പുനരധിപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം.

കാർഷിക വിളകൾ നശിച്ച കർഷകർക്ക് പതിവ് കൃഷി നാശത്തിൽ ഉൾപ്പെടുത്താതെ പ്രത്യേക പാക്കേജ് ഏർപ്പെടുത്തി നഷ്ടപരിഹാരം നൽകണം.കൃഷിയിടങ്ങൾ ചെളിയും പാറക്കൂട്ടങ്ങളും കരിങ്കൽ പൊടിയും വന്നു നിറഞ്ഞ ഇടങ്ങളിൽ അത് നീക്കംചെയ്ത് കൃഷിയോഗ്യമാക്കുന്നതിനുള്ള നടപടിയും,കൃഷിയോഗ്യമല്ലാത്ത ഇടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടിയും ഉണ്ടാവണം.

ദുരന്തബാധിത മേഖലയിലെകർഷകരുടെ കാർഷിക കടങ്ങൾ പൂർണമായും എഴുതിത്തള്ളണം.മറ്റു ലോണുകൾക്ക് മൊറട്ടോറിയം നൽകണം.തന്നാണ്ട്വിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക് വിത്തുകളും വളവും സൗജന്യ നിരക്കിൽ വിതരണം ചെയ്യണം.ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടാവുകയും ബലക്ഷം ഉണ്ടാവുകയും ചെയ്ത പാലങ്ങളും കലുങ്കുകളും റോഡുകളും പുനർ നിർമിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം.ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രദേശത്ത് സ്ഥാപിക്കണം.

മനുഷ്യ നിർമ്മിതമായുണ്ടാക്കിയ പ്രകൃതി ദുരന്തത്തിന്റെ കാരണക്കാരെ കണ്ടെത്തി അത് പൂട്ടിക്കുകയും നഷ്ടപരിഹാര തുക വാങ്ങിത്തരുകയും ചെയ്യണമെന്നും ജനങ്ങളെ നാട്ടിൽ നിന്നും ഒഴിവാക്കാൻവേണ്ടി കൊണ്ടു വിടുന്ന പെരുമ്പാമ്പ്,അമ്പലക്കുരങ്ങ് പോലുള്ള വന്യമൃഗങ്ങളെ കൊണ്ട് വിടുന്നത് അവസാനിപ്പിക്കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.

ദുരന്തബാധിത മേഖലയെ പതിനഞ്ച് മേഖലകളായി തിരിച്ച് ഓരോ മേഖലയിലും ഓരോ കമ്മിറ്റി രൂപീകരിച്ച്ആ കമ്മിറ്റിയിൽ നിന്ന്രണ്ടുപേരെ വീതം കോർ കമ്മിറ്റിയിലേക്ക് ആഡ് ചെയ്താണ് ജനകീയസമിതി പൊതു വിഷയങ്ങളിൽ ഇടപെടുന്നത്.

യോഗത്തിൽ ജനകീയ സമിതി ചെയർമാൻ രാജു ജോസഫ് വട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കൺവീനർ സതീഷ് മണ്ണാറുകുളം,ഷാജി കൈതക്കൽ,റിൻസ് രാജു വട്ടപ്പറമ്പിൽ,ഷിന്റോ കുഴിയാത്ത്,ഷാജി പുല്ലാപ്പടിക്കൽ,ഷിജു അറക്കക്കുടി,ജോളി തൃക്കേക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!